image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

തേങ്ങ (കവിത: ചെറിയാന്‍ കെ ചെറിയാന്‍)

SAHITHYAM 05-Nov-2013
SAHITHYAM 05-Nov-2013
Share
image
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
തെങ്ങിന്‍ ചോട്ടിലിരുന്ന്‌ മുറുക്കുകയായിരുന്നു.
പൊടുന്നനെ ഒരു പെരുന്തന്‍ തേങ്ങ
ഞെടുപ്പറ്റു താഴേയ്‌ക്കു പോന്നു.
അയല്‍ക്കാരന്‍ പാലുശേരില്‍ നാരായണപിള്ള
കാഴ്‌
ച്ച കണ്ട്‌ മേലുതരിച്ചു നിന്നുപോയി.
തേങ്ങ ഉ
ച്ചിയ്‌ക്കു തന്നെ വീണു.
ദേവസ്യ പിന്നിലേയ്‌ക്കു മലര്‍ക്കെ
മരിച്ചെന്നു തന്നെ നാരായണപിള്ള കല്‍പിച്ചു.

അ
ത്ഭുതമെന്നേ പറയേണ്ടൂ -
ദേവസ്യയ്‌ക്കല്ല,
പറ്റിയതു തേങ്ങയ്‌ക്കായിരുന്നു!
അതു നാരോടേ പൊട്ടിക്കീറി
അടുത്തുള്ള കുളത്തില്‍ തെന്നീവീണു
ഓടിയെത്തിയ നാരായണപിള്ള
യ്ക്കാണെ
ചിരിക്കാനാണു തോന്നിയത്‌.
ഇത്ര പെരുത്തോരു തേങ്ങ
ഇത്ര പൊക്കത്തില്‍നിന്നു വീണിട്ടും
താന്‍ മരിച്ചില്ലല്ലോ എന്നോര്‍ത്ത്‌
ദേവസ്യയ്‌ക്കു ചിരി അടങ്ങാതെപോയി.
നാരായണ പിള്ളയെ നോക്കി അയാള്‍ ചിരിച്ചു.
താളത്തില്‍ നോക്കി ചിരിച്ചു.
തെങ്ങിന്‍ മണ്ടയുടെ നേര്‍ക്ക്‌ കുടുകുടെ ചിരിച്ചു
മലര്‍ന്നുകിടന്നു ചിരിച്ചു.
പള്ളയ്‌ക്കു കൈ ചേര്‍ത്തു ചിരിച്ചു.
കൈ ചേര്‍ക്കാതെ ചിരിച്ചു.
എന്തിന്‌ -
ചിരിച്ചുചിരിച്ച്‌ ചിരിയടക്കാനാവാതെ
കൊല്ലാങ്കണ്ടത്തില്‍ ദേവസ്യ
ഒടുവില്‍
ശ്വാസം
മുട്ടി മരിച്ചു.

ഗുണപാഠം : തലയില്‍ തേങ്ങ വീണാല്‍ ചിരിക്കരുത്‌.


image
Facebook Comments
Share
Comments.
image
Jack Daniel
2013-11-09 06:06:10
തലയിൽ തേങ്ങാ വീഴുമ്പോൾ മാത്രമല്ല പഴത്തൊലിയിൽ ചവുട്ടി മറ്റുള്ളവർ വീഴുമ്പോഴും ചിരിക്കരുത് 
image
Mathew Varghese, Canada
2013-11-08 20:22:06
ഒരു തേങ്ങാ കവിതയ്ക്ക്  ഇങ്ങനെ ഒക്കെ പ്രതികരണം ഉണ്ടാക്കാൻ കഴിയും എന്നറിയില്ലായിരുന്നു. പ്രത്യേകിച്ചു വിദ്യാധരനും വായനക്കാരനും  തമ്മിലുള്ള കാവ്യ സംവാദം വളരെ നന്നായിരിക്കുന്നു. തേങ്ങാ വീണാൽ സാദാ കവിത തെറിക്കും എന്നുള്ള വായനക്കാരന്റെ വാദത്തെ വിദ്യാധരൻ, ദേവസ്യയുടെ തലയിൽ തേങ്ങ വീണാൽ കവിത എങ്ങനെ തെറിക്കും എന്ന ചോദ്യം കൊണ്ട് ഖണ്ണ്ടിച്ചിരിക്കുന്നു.  ദേവസ്യയുടെ തലയുടെ കട്ടി കൊണ്ടാണ് തേങ്ങ പൊട്ടിയത് എന്നാൽ ദേവസ്യ മരിച്ചത് ദേവസ്യയുടെ തലകനം (അഹങ്കാരം )കൊണ്ട് ചിരിച്ചു മരിച്ചതാണ് എന്ന് പറയുമ്പോൾ വിധ്യാധരന്റെ കാവ്യബോധത്തെ  അഭിനന്ദിക്കാതിരിക്കാൻ തരമില്ല. കവികൾ അവരുടെ സങ്കൽപ്പങ്ങളിൽ രസം കലർത്തുംപോൾ കവിത തികച്ചും വായനക്കാർക്ക് ആസ്വത്യകരമാകുന്നു.  വിദ്യാധരനും വായനക്കാരനും ആ അസ്വാതനത്തിനു മാറ്റ്കൂട്ടുകയും ചെയ്യുന്നു. ചെറിയാൻ കെ ചെറിയാന്റെ കവിത ഈ സംവാദത്തിനു ശേഷം വീണ്ടും പോയി വായിച്ചപ്പോൾ  അല്പം കൂടി ആസ്വത്യകരമായി തോന്നുകയും.  നിങ്ങളുടെ വാദ കോലാഹലങ്ങൾ വായനക്കാരെ കൂടുതൽ ചിന്തിപ്പിക്കുവാൻ സഹായിക്കട്ടെ. അഭിനന്ദനങ്ങൾ.
image
വിദ്യാധരൻ
2013-11-08 16:39:16
ദേവസ്യയുടെ തലയിൽ തേങ്ങാ വീണാൽ 
കവിത എങ്ങനെ തെറിച്ചു പോകും?
തലകനത്താൽ പൊട്ടി തെറിച്ചതോ 
മുഴുവൻ തേങ്ങാ മാത്രം.
'തലകനത്താൽ' ദേവസ്യ മരിച്ചു വീണു 
ചിരിച്ചു ചിരിച്ചു ചിരി അടക്കിടാതെ 
ദേവസ്യെ പോലുള്ള ഉദ്ദണ്ടരാൽ
ലോകമെല്ലാം മലീമസംതാൻ. 
സങ്കൽപ്പവും രസവും ഒത്തുചേർത്ത് കവി- 
രചിച്ച കവിതയാൽ കലി തുള്ളിടാനായി 
എന്താണ് സംഗതി വായനക്കാരാ?
ചൊല്ലുക താനത് വ്യക്തമായി 
നവരസങ്ങളാൽ കവിത തീർത്തിടാം 
കവന വൈഭവം ഉള്ള കവികളൊക്കെ 
ആധുനികൊം അത്യന്താധൂനികോം 
കപട കവികളുടെ മുഖം മൂടിയാ 
എങ്കിലും കവികൾ പൊതുവെ നല്ല മർത്ത്യരാ 
സർഗ്ഗ തീയിലിട്ടവരെ ച്ചുട്ടിടല്ലേ.



image
vaayanakkaaran
2013-11-08 12:21:44
തെങ്ങിനോടിഷ്ടം മൂത്ത് ചെല്ലിയെ കുത്തി കുത്തി
നഷ്ടപ്പെട്ടുവോ തന്റെ ഭാവന, വിദ്യാധരാ?
പോസ്റ്റുമോഡേണീസമാം തേങ്ങവീണപ്പോളാവാം
ഇത്തരം കവിതകൾ പിറവിയെടുത്തത്!




image
വിദ്യാധരൻ
2013-11-08 05:52:03
വായനക്കാരാ നിനക്കസൂയാ 
ഒട്ടുമേ ചെർന്നതല്ലോർത്തു കൊള്ളൂ 
കഷണ്ടി എന്ന മഹാ രോഗത്തിനാലെ 
വരണ്ടു പോകും നിന്റെ കുരുട്ടു ബുദ്ധി


image
vaayanakkaaran
2013-11-07 21:23:38
തേങ്ങാ തലയിൽ വന്നുവീഴുമ്പളല്ലേ
സാദാ കവിതകൾ തെറിച്ചു ദൂരെ പോകും
സർഗ്ഗത്തീ കത്തിജ്വലിക്കും, പിന്നെയല്ലോ
ഇമ്മാതിരി കവിതകൾ വാർന്നു വീഴും

image
വിദ്യാധരൻ
2013-11-07 17:05:42
തെങ്ങിൻ കവിതകൾ കണ്ടാൽ 
പൊങ്ങുന്നു ഉള്ളിൽ മോദം 
തെങ്ങാണെന്റെ എല്ലാം 
തെങ്ങിൽ നിന്നാണെന്റെ അഷ്ട്ടി 
ചകിരി പിരിച്ചുള്ള കയറു 
മികവുറ്റ ചവുട്ടികൾ വേറെ 
വെളിച്ചെണ്ണ ഹെയർ ഓയിൽ പിന്നെ 
കുളിക്കുവാൻ മണമുള്ള സോപ്പ് 
അങ്ങനെ പോകുന്നു കഥകൾ  
തെങ്ങിനെക്കുറിച്ചുള്ള കവിതേം
പറയാൻ ഒത്തിരി ഉണ്ട് 
പറഞ്ഞാൽ കവിതയും നീളും  
എങ്ങനെ തെങ്ങിനെ മറക്കാം 
തേങ്ങാ ചമ്മന്തിയെ  ഓർത്താൽ
ഉച്ചക്ക് ചമ്മന്തികൂട്ടിയ ഊണ് 
സ്വച്ഛമായി പിന്നെ ഉറക്കം 
തെങ്ങിൻ കള്ളന്തിക്കടിച്ചു 
തെങ്ങിനെ പോലെ ആടാം 
കള്ളോളം  നല്ലൊരു വസ്തു 
ഇല്ലന്ന പാട്ടും പാടി. 
തെങ്ങ് ചതിക്കില്ലാരേം 
അങ്ങനയാ പണ്ടത്തെ ചൊല്ല് 
തെങ്ങിൻ കവിതകൾ കണ്ടാൽ 
പൊങ്ങുന്നു ഉള്ളിൽ മോദം 

(ശ്രി ചെറിയാൻ കെ ചെറിയാന്റെ കവിതയാണ്  ഇങ്ങനെ എന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത് . കവിതാ ലോകത്തിന്റെ വെളികെട്ടു പൊളിക്കാൻ ധീരത കാട്ടുന്ന ഈ കവിക്ക്‌ ഇത് സമർപ്പിച്ചു കൊള്ളുന്നു. തെങ്ങിന്റെ മണ്ടയിൽ ചെല്ലികൾ ഉണ്ടായിരിക്കും. പക്ഷേ അവരെ കുത്തി എടുക്കുന്ന കാര്യം ഞാനേറ്റു. എനിക്ക് ചെല്ലി കുത്തും അറിയാം)

 
 
image
ജയിന്‍ മുണ്ടയ്ക്കല്‍
2013-11-07 05:47:29
വളരെ ഉദാത്തമായ ഒരു ഭാവഗീതം!
കവിയ്ക്കും കവിതയ്ക്കും അഭിനന്ദനങ്ങള്‍.

ജയിന്‍ മുണ്ടയ്ക്കല്‍ 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ബാല്യകാലസഖി (കഥ : അംബിക മേനോൻ)
വനിതാ ദിനം! (തൊടുപുഴ കെ ശങ്കർ മുംബൈ)
തലവേദന ( കഥ : ശാന്തിനി )
പാമ്പും കോണിയും - നിർമ്മല - നോവൽ -36
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
തീവണ്ടി (കവിത: ആൻസി സാജൻ )
ആദൃശ്യ (കവിത: പുഷ്പമ്മ ചാണ്ടി )
സമർപ്പണം (ചെറുകഥ: ഡോ. റാണി ബിനോയ്‌)
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut