image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

റിട്ടേണ്‍ ഫ്‌ളൈറ്റ് (ഓര്‍മ്മകളുടെ ഭൂപടം- റീനി മമ്പലം)

EMALAYALEE SPECIAL 10-Sep-2013 റീനി മമ്പലം
EMALAYALEE SPECIAL 10-Sep-2013
റീനി മമ്പലം
Share
image
നീണ്ട ഇടവേളക്കുശേഷം ഒരു സഹപാഠി ഫോണില്‍ വിളിച്ചു.

' ഞാനും ഇവിടെ എത്തി. നിനക്ക് സുഖമല്ലേ ? '

'നിനക്കും സുഖമല്ലേ ' ഞാന്‍ അവനോട് ചോദിച്ചു.

പ്രവാസികളായ ഞങ്ങളുടെ ഇടയില്‍ നാട്ടുവിശേഷങ്ങളുടെ ചെണ്ടമേളം.
ലേഡീസ് ഹാളും ഗ്രേറ്റ് ഹാളും കടന്ന്, വാകമരച്ചുവട്ടിലൂടെ നടന്ന് ഞങ്ങള്‍ പഴയ ക്യാമ്പസ് കയറിയിറങ്ങി. അവന്‍ ക്യാമ്പസിന്റെ മതില്‍ ചാരി നിന്ന് സംസാരിച്ചപ്പോള്‍ ഞാന്‍ സയന്‍സ് ക്ലാസിലിരുന്ന് കേട്ടു.

ജൂനിയര്‍ ക്ലാസ്സില്‍ പഠിച്ചിരുന്ന രണ്ടു കുട്ടികള്‍ തമ്മില്‍ വിവാഹിതരായെന്നും പെണ്‍കുട്ടി താമസിയാതെ മരിച്ചെന്നും കേട്ടപ്പോള്‍ എന്റെ കണ്ണു നിറഞ്ഞു.

' ജയക്ക് ലുക്കീമിയ ആയിരുന്നു.'

നിമിഷനേരത്തെ ജീവിതത്തിനുശേഷം തീരത്തിന്റെ ഒരു കഷ്ണവുമായി മറഞ്ഞ തിരയായി അവളെന്റെയുള്ളില്‍ നിന്നു. വിധി മുന്‍കൂറായി മനസ്സിന്റെ ജാലകത്തിലൂടെ കണ്ടാല്‍ നാമെല്ലാം ജീവിക്കുവാന്‍ മടിക്കില്ലേ ?

ഈയിടെ നടന്ന തീവണ്ടി സ്‌ഫോടനത്തില്‍ എന്റെ സുഹൃത്തുണ്ടായിരുന്നു. അത്യാസന്ന നിലയിലായ അയാള്‍ പിന്നീട് രമിച്ചു. നിനക്കറിയില്ലേ , ജോര്‍ജ്ജിനെ ? അവന്‍ ചോദിച്ചു.

' അയാള്‍ക്ക് നിന്നോടു സ്‌നേഹമായിരുന്നു. ആരാധനയായിരുന്നു. '

ഓര്‍മ്മകള്‍  ചികഞ്ഞെടുത്തുകൊണ്ടു ഞാന്‍ ചോദിച്ചു, ' പ്രണയമായിരുന്നില്ലല്ലോ ? '
 എന്റെ ശബ്ദത്തിന്‍ പരിഹാസച്ചുവ . അന്ന് എന്റെ പിന്നാലെ കുടിയിരുന്ന രണ്ടാംനിഴലിന് എന്നും ഒരേ നീളമായിരുന്നു.
 
'നിനക്ക് അയാളോട് അല്‍പ്പമെങ്കിലും സ്‌നേഹം തോന്നിയിട്ടില്ലേ ? ' അവന്‍ ചോദിച്ചു.

' ഇല്ല, എനിക്കയാളോടു വെറുപ്പായിരുന്നു, കാണുന്നതുതന്നെ ദേഷ്യമായിരുന്നു. '
മറുപടി കൊടുക്കുവാന്‍ എനിക്കു ചിന്തിക്കേണ്ടിയിരുന്നില്ല.

' നീ അല്‍പ്പം ദയയോടെ സംസാരിക്കൂ. അയാളുടെ ആത്മാവിന് വിങ്ങലുണ്ടാക്കുന്ന വാക്കുകള്‍ നീ പറയുന്നു. '

അവന്റെ ശബ്ദത്തിലെ വ്യസനവും ശാസനയും ഞാനറിഞ്ഞു. എനിക്കു കരച്ചില്‍ വന്നു. ഞാന്‍ പുറത്തേക്കു നോക്കി. എല്ലായിടത്തും ഇരുട്ടു പടര്‍ന്നിരുന്നു. ഞാന്‍ ഇരുട്ടില്‍ ഒറ്റക്കായി . മരിച്ചുവെന്ന കാരണത്താല്‍ ഒരാളെക്കുറിച്ചുള്ള തോന്നലുകള്‍ ഇല്ലാതാകുമോ ? ആത്മാവ് എന്നൊന്നുണ്ടോ ? എങ്കില്‍ അവയ്ക്ക് വികാരങ്ങള്‍ ഉണ്ടോ ?

യുഗാന്തരങ്ങളായി മനുഷ്യന്‍ ഉത്തരം തേടുന്ന ചോദ്യങ്ങള്‍ . ഞാന്‍ അസ്വസ്ഥയായി. ഞാന്‍ ഞാനല്ലാതായി .

അകലെയെവിടെയോ ഒരു പൊട്ടിത്തെറിയടെ ശബ്ദം. ചുടലപ്പറമ്പിലെന്നപോല്‍ ഉയരുന്ന തീനാളങ്ങള്‍ . കരിയുന്ന സ്വപ്നങ്ങള്‍ . ' അമ്മേ ; - ' ഈശ്വരാ ',- വായുവില്‍ മാറ്റൊലി കൊള്ളുന്ന മനുഷ്യ ശബ്ദങ്ങള്‍ . ശബ്ദങ്ങള്‍ക്ക് പല മുഖങ്ങള്‍ . അവയില്‍ ഒന്നു മാത്രം ഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ ചേതന മരിച്ചു. ഞാനെന്ന ഭാവത്തിന്റെ പുലകുളി കണ്ടു.

' നിന്റെ ഫോണ്‍ നമ്പര്‍ തരൂ. ഞാന്‍ പിന്നീടു വിളിക്കാം. ' എന്റെ ശബ്ദം തളര്‍ന്നിരുന്നു.

നമ്പര്‍ എഴുതിയെടുത്ത് ഫോണ്‍ താഴെവെക്കുമ്പോള്‍ അവന്റെ മുറിഞ്ഞുപോയ ചോദ്യം. ' സുമീ നിനക്കെന്തു പറ്റി ? '

ഓര്‍മ്മകള്‍ മുളപൊട്ടുന്നു. എനിക്ക് ഒറ്റക്കിരുന്ന് കുറച്ചുസമയം കരയണം. ചിതറിപ്പോയ മാപ്പില്‍ അന്നുരാത്രി മുഴുവന്‍ ഞാനെന്റെ നാടിനെ തിരഞ്ഞു.

മാധ്യമം വാരാന്ത്യപ്പതിപ്പ്,  2010 സെപ്റ്റംബര്‍   




Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സർക്കാരിന്റെ മന്ദബുദ്ധിക്കളി: ആഴക്കടല്‍ മീന്‍പിടുത്തവും കബളിക്കപ്പെടുന്ന പ്രവാസികളും (എ.സി.ജോര്‍ജ്ജ്)
ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut