Image

കവിത പിന്‍വലിക്കാനുള്ള തീരുമാനം വിചിത്രമാണെന്ന് സച്ചിദാനന്ദന്‍

Published on 25 July, 2013
കവിത പിന്‍വലിക്കാനുള്ള തീരുമാനം വിചിത്രമാണെന്ന്  സച്ചിദാനന്ദന്‍
ന്യൂദല്‍ഹി: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഇബ്രാഹിം അല്‍ റുബായിഷിന്‍െറ കവിത പിന്‍വലിക്കാനുള്ള തീരുമാനം വിചിത്രമാണെന്ന് പ്രമുഖ കവി കെ. സച്ചിദാനന്ദന്‍. കവിയുടെ പശ്ചാത്തലമല്ല, കവിതയുടെ മൂല്യമാണ് പരിഗണിക്കപ്പെടേണ്ടത്. സമൂഹത്തെ ബാധിച്ച രോഗത്തിന്‍െറ ലക്ഷണമാണ് ഈ സംഭവം. വലതുപക്ഷ-ഹിന്ദുത്വ താല്‍പര്യങ്ങള്‍ ഈ വിവാദം ഉയര്‍ത്തി വിടുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് സംശയിക്കുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന ഒരു തടവുകാരന്‍െറ വേദനയും പ്രതിഷേധവും നിറഞ്ഞ കവിത കുട്ടികള്‍ക്ക് സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്‍െറയും വികാരം പകര്‍ന്നു നല്‍കുകയാണ് ചെയ്യുക. സ്വാതന്ത്ര്യ സംരക്ഷണത്തിന്‍െറ കേന്ദ്രമാണ് കലാശാല. ബാഹ്യപ്രേരണകള്‍ക്ക് വഴങ്ങി കലാലയങ്ങള്‍ ഇങ്ങനെ അധ$പതിക്കാന്‍ പാടില്ല. പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ ഇതൊക്കെ നടക്കുന്നത് അപമാനകരമാണ്.
രാമായണവും മഹാഭാരതവുമൊക്കെ വായിക്കുന്നത് വാല്മീകിയുടെയോ വ്യാസന്‍െറയോ ജീവിത പശ്ചാത്തലം അറിഞ്ഞുകൊണ്ടല്ല. സമൂഹത്തിനെതിരെ പൊരുതുന്ന എത്രയോ പേരെ നാം വായിക്കുന്നു. ആ വികാരം ഉള്‍ക്കൊള്ളുന്നില്ളെങ്കില്‍, നെരൂദയെ വായിക്കുന്നില്ളെങ്കില്‍, കവിത ശുഷ്കമായിത്തീരും. അമേരിക്കന്‍വിരുദ്ധ രാഷ്ട്രീയം റുബായിഷിന്‍െറ കവിതയിലുണ്ട്. ആ രാഷ്ട്രീയത്തെ കേരളം നിരോധിക്കുന്നതിന്‍െറ യുക്തി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഒരു കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ സര്‍വകലാശാലക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, പാഠഭാഗമാക്കിയ ഈ കവിത പിന്‍വലിക്കാന്‍ തക്ക ഒരു കാരണവും റുബായിഷിന്‍െറ കവിതയിലില്ല. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് അമേരിക്ക തന്നെ പറഞ്ഞതായി വായിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് വെറുതെ കുത്തിപ്പൊക്കിയ വിവാദമാണ്.
ദല്‍ഹി സര്‍വകലാശാല എ.കെ. രാമാനുജന്‍െറ രാമായണത്തെക്കുറിച്ച് പ്രബന്ധം അടുത്തകാലത്ത് വിലക്കിയതിനു സമാനമാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ സംഭവം. ദല്‍ഹി സര്‍വകലാശാലയില്‍ പ്രശ്നമുണ്ടാക്കിയത് രാമാനുജന്‍െറ പ്രബന്ധം പൂര്‍ണമായി വായിച്ചു നോക്കുക പോലും ചെയ്യാത്ത എ.ബി.വി.പിക്കാരായിരുന്നു. പക്ഷേ, യൂനിവേഴ്സിറ്റി വഴങ്ങി. ഒരു കവിയെ അംഗീകരിക്കാന്‍ പോലുമുള്ള മാനസികാവസ്ഥ ഇല്ലാതെ വന്നാല്‍ കാര്യങ്ങള്‍ എവിടെയത്തെും? ജനാധിപത്യത്തിന് എന്താണ് പിന്നെ അടിസ്ഥാനം? ഗ്വണ്ടാനമോയിലെ മര്‍ദനത്തിന്‍െറ കഥ എല്ലാവര്‍ക്കുമറിയാം. അമേരിക്ക ഒരാളെ ഭീകരനാക്കിയാല്‍, നമുക്കും അയാള്‍ ഭീകരനായി മാറുകയാണ്. ഭീകരവാദിയുടെ നിര്‍വചനം തന്നെ അവ്യക്തമാണ്. ഭഗത്സിങ് ബ്രിട്ടീഷുകാര്‍ക്ക് ഭീകരനായിരുന്നു. നിരപരാധിയായ മുസ്ലിംകള്‍ ഭീകരതയുടെ പേരില്‍ വേട്ടയാടപ്പെടുന്നു. അവഗണനക്കും ചൂഷണത്തിനുമെതിരെ സമരം ചെയ്യുന്ന നക്സലുകള്‍ ഭീകരരായി ചിത്രീകരിക്കപ്പെടുന്നു -സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
-
കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ളീഷ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ഇബ്രാഹിം അല്‍ റുബായിഷിന്‍െറ കവിത പിന്‍വലിക്കുന്നു. എം.എം ബഷീര്‍ അധ്യക്ഷനായ കമ്മീഷന്‍റേതാണ് നിര്‍ദേശം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കമീഷന്‍ വി.സിക്ക് കൈമാറി.
ഏതാനും ദിവസങ്ങളായി റുബായിഷിന്റെ കവിത സംബന്ധിച്ച വിവാദം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അല്‍ഖാഇദ നേതാവിന്റെ കവിത പഠിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. യൂണിവേഴ്സിറ്റിയുടെ ബി.എ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കാണ് ‘ഓഡ് റ്റു ദ സീ’ എന്ന കവിത പഠിക്കാനുള്ളത്. റുബായിഷ് ഗ്വാണ്ടനാമോ തടവറയില്‍ കഴിയുമ്പോള്‍ എഴുതിയതാണ് ഈ കവിത.
പാകിസ്താനില്‍ മതപഠശാലയില്‍ പഠിപ്പിക്കവെ അമേരിക്കന്‍ സൈന്യം പിടികൂടി ഗ്വാണ്ടനാമോ തടവറയില്‍ ഇദ്ദഹേത്തെ അടച്ചിരുന്നു. പിന്നീട് സൗദി അറേബ്യക്ക് കൈമാറവെ റുബായിഷ് രക്ഷപ്പെട്ടുവെന്നും ഇയാള്‍ അല്‍ഖാഇദ തീവ്രവാദിയാണെന്നും അമേരിക്കന്‍ അനുകൂല മാധ്യമങ്ങള്‍ പ്രചരിപ്പിരുന്നു.
ഈ സാഹചര്യത്തിലാണ് കവിതയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല കമ്മീഷനെ നിയോഗിച്ചത്.
(Madhyamam)
Join WhatsApp News
Anthappan 2013-07-25 16:12:25

ODE TO THE SEA (the controversial peom)

O sea, give me news of my loved ones.

Were it not for the chains of the faithless, I would have dived into you,
And reached my beloved family, or perished in your arms.

Your beaches are sadness, captivity, pain, and injustice.
Your bitterness eats away at my patience.

Your calm is like death, your sweeping waves are strange.
The silence that rises up from you holds treachery in its fold.

Your stillness will kill the captain if it persists,
And the navigator will drown in your waves.

Gentle, deaf, mute, ignoring, angrily storming,
You carry graves.

If the wind enrages you, your injustice is obvious.
If the wind silences you, there is just the ebb and flow.

O sea, do our chains offend you?
It is only under compulsion that we daily come and go.

Do you know our sins?
Do you understand we were cast into this gloom?

O sea, you taunt us in our captivity.
You have colluded with our enemies and you cruelly guard us.

Don’t the rocks tell you of the crimes committed in their midst?
Doesn’t Cuba, the vanquished, translate its stories for you?

You have been beside us for three years, and what have you gained?
Boats of poetry on the sea; a buried flame in a burning heart.

The poet’s words are the font of our power;
His verse is the salve for our pained hearts.


josecheripuram 2013-07-26 08:58:06
Oamar khaiyam wrote passoniate poems which so called guards of Ethics classify as volgour.Volgour is in your mind .How many of you enjoy womens naked body in discreet.Every man do that because their wife's body they never saw.
വിദ്യാധരൻ 2013-07-27 14:35:17
(മേൽപ്പ റഞ്ഞ കവിതയ്ക്ക് ഒരു വിവർത്തനം )....

ചൊല്ലുക ചൊല്ലുക കടലേ നീ
ചൊല്ലുക എൻ പ്രിയർ എവിടെ പോയി? 
ഉടയവരുടെയരികിൽ എത്താനായി 
വെടിയും ഞാനെൻ പ്രാണനേയും 
ആവില്ലെന്നാൽ അതിനായി 
നോവുന്നെൻ കാൽ കാൽത്തളയാൽ 
മതദ്വേഷികളുടെ കാൽത്തളയാൽ 
ഹതഭാഗ്യൻ ഞാൻ ബന്ധിതനാം 
കടലേ നിന്നുടെ തീരത്തീ
അടിഞ്ഞുകൂടുവതെന്തെല്ലാം? 
അനീതി ദുഖം വേദനയോ 
ഘനത്ത തടവിൻ നിശബ്ദതയോ ?
മരണ സമാനമീ നിശബ്ദതയിൽ 
തിരമാലകളും വിചിത്രമതോ ?
ഉയരും നിന്നിലെ ശാന്തതയിൽ 
ഉയരുവതന്തേ കപടതയോ ?
തിങ്ങും നിന്നുടെ മൂകതയിൽ 
പൊങ്ങും വൻ തിരമാലകളിൽ 
മുങ്ങി, കപ്പൽ താഴുമ്പോൾ 
മുങ്ങും നൂനം നാവികനും 
കാറ്റു നിന്നെ ഇളക്കുമ്പോൾ 
ഇളകുന്നോ നീ അനീതിയാൽ?
കാറ്റു നിന്നെ ഒതുക്കുമ്പോൾ 
ഒതുങ്ങുന്നോ നീ ശന്തതയാൽ 
ഞങ്ങടെ കാൽത്തള കാണുമ്പോൾ 
പ്രതിഷേധിപ്പതു നീയെന്തേ ?
വന്നീടുന്നു നിൻ തീരെ 
നിർബന്ധത്താൽ മാത്രമതെ 
എന്താ ഞങ്ങടെ പാപങ്ങൾ 
ഇങ്ങനെ തമസ്സിൽ ആയിടാൻ 
കടലേ നീയെന്തറിയുന്നു? 
കളിയാക്കല്ലേ അറിയാതെ
തടവിലായോർ  ഞങ്ങളെ നീ.
ശത്രുവിനോപ്പം ചേർന്നു നീ 
കാവൽ നിൽപ്പു ക്രുരമതേ  
എന്നാൽ കേൾക്കുക  കടലേ നീ
ഞങ്ങടെ ശക്തിക്കാധാരം 
കവിയുടെ വാക്കിൻ സംഭരണി 
അവരുടെ കവിത എന്നെന്നും 
താപംഹരിക്കും ലേപനമാ
ചൊല്ലുക ചൊല്ലുക കടലേ നീ
ചൊല്ലുക എൻ പ്രിയർ എവിടെ പോയി



  

വിദ്യാധരൻ 2013-07-29 16:57:35
എന്താണ് രാജു തോമസ്‌ നിങ്ങൾ നിശബ്ദനായി ഇരിക്കുന്നത്.  പല പ്രാവിശ്യം നിങ്ങൾ ആവശ്യപെട്ടിട്ടും ഇബ്രാഹിം അൽ  റൂബായിഷിന്റെ കവിതയോ അതിന്റെ വിവർത്തനമോ എത്തിച്ചു തരാൻ നിങ്ങളുടെ പ്രിയപ്പെട്ട കവിക്ക്‌ സാധിച്ചില്ല. വിഷമം തോന്നിയപ്പോൾ കുത്തികുറിച്ചതാണ്  ഈ വിവർത്തനം.  അമേരിക്കയുടെ പ്രശസ്ത കവികളിൽ ആരെങ്കിലും അവരുടെ വിവർത്തനം കൊണ്ട് എന്നെ കളിക്കളത്തിൽ നിന്ന് പുറത്താക്കും എന്ന് വിചാരിച്ചു! പക്ഷേ എന്ത് ചെയ്യാം ഇതുവരേയും ആരേം കണ്ടില്ല "നംബിമടത്തിനു ഞാൻ പിന്നെ മറുപടി പറഞ്ഞുകൊള്ളാം എനിക്ക് ഇപ്പോൾ വേണ്ടത് ഇതിന്റെ മലയാള കവിതയാണ്  അല്ലെങ്കിൽ വിവർത്തനമാണ് " എന്ന് പറഞ്ഞ നിങ്ങളുടെ  ധാർഷ്ട്യത എനിക്ക് ഇഷ്ടപ്പെട്ടു പക്ഷെ കളികളത്തിൽ വെല്ലുവിളിക്കപെട്ടവരെ കാണാതിരുന്നപ്പോൾ അല്പം നീരസം തോന്നുന്നു കവിതകളുടെ അന്തരാത്മാവിനെ തേടുന്ന നിങ്ങൾ, നിങ്ങൾ അന്വേഷിക്കുന്നത് കണ്ടെത്തിയില്ലെങ്കിൽ കണ്ടെത്തിയതിനെ വിമർശിച്ചേ പറ്റു. അല്ലെങ്കിൽ ആരും മറ്റൊരു നല്ല വിവർത്തനവുമായി വരാത്തടത്തോളം കാലം എന്റെ കവിതയെ നിങ്ങൾ അംഗീകരിക്കണം. അതാണ്‌  കവിതയുടെ ആഴങ്ങൾ തേടുന്ന നിങ്ങൾ ഇപ്പോൾ ചെയ്യേണ്ടത് 


Raju Thomas 2013-07-30 05:26:26
പ്രിയ വിദ്യാധരൻ, ഇപ്പൊഴാണ്‍~ ഞാൻ ഈ അഭിപ്രായം കാണുന്നത്. ആ പരിഭാഷ വായിച്ചു, ഇഷ്ടപ്പെട്ടു. നല്ല താളം. പക്ഷേ എനിക്കൊരു പ്രശ്നം: മൂലത്തിന്റെ ഈണം ഇതുവരെയും മനസ്സിലായില്ല; അതിനാല~ നിങ്ങളുടേത് എങ്ങനെയുണ്ടെന്നു പറയാൻ കഴുന്നുമില്ല. എന്നെ പൊക്കേണ്ട; എനിക്കത്ര പിടിയൊന്നുമില്ല, താത്പര്യമുണ്ട് എന്നേയുള്ളു. ഈവക കാര്യങ്ങളിൽ നിങ്ങൾക്കുള്ള അറിവും താത്പര്യവും വീറും എന്നെ സന്തോഷിപ്പിക്കുന്നു. ആശയപരമായി, നിങ്ങളുടെ പരിഭാഷ 90% എങ്കിലും ഒത്തിട്ടുണ്ടെന്നു തോന്നുന്നു. ഇനി മറ്റാരെങ്കിലുംകൂടെ ശ്രമിക്കുമെന്ന്(ഉ) പ്രതീക്ഷിക്കുന്നു. എന്നാലും, ആ ബഷീര്മാഷിന്റെ തർജ്ജമ കിട്ടിയില്ലല്ലോ! (എനിക്ക് അതിലൊന്ന്(ഉ) പിടിക്കണം!)
Anthappan 2013-07-30 06:42:52
I think Vidhyadharan did a good job by translating the poem even though I don't agree with the motive of the original poem. But this taunting from Vidhyadharan to many poets in USA is unacceptable and somone should answer it. Especially Mr. Raju Thomas owes him a reply.
വിദ്യാധരൻ 2013-07-30 18:28:03
കവിതയുടെ മൂല ഭാഷ ആംഗ്ലേയം  ആയതുകൊണ്ട് അത് എങ്ങനെ വായിക്കണം എന്ന് എനിക്കറിയില്ല. താങ്കൾ ഞാൻ മനസിലാക്കിയടത്തോളം അതിൽ ഒരു പ്രവീണൻ ആയതുകൊണ്ട് അത് ഞാൻ താങ്കൾക്കു വിടുന്നു.  ഇവിടെ മൂല കവിതയിൽ വൈകാരിക ഭാവം വിഷാദം എന്ന് ഗണിച്ചു അതിനു പറ്റിയ രാഗം അല്ലെങ്കിൽ താളം മനസ്സിൽ കണ്ടു എഴുതി എന്നേയുള്ളു.  പക്ഷേ ഇത് എഴുതിയ ആൾ കവിത എന്ന മാദ്ധ്യമം ഉപയോഗിച്ച്  അയ്യാളുടെ വിപ്ലവ ചിന്തകളും ഇതിനോടൊപ്പം കടത്താൻ ശ്രമിക്കുന്നു എന്ന നിഗമനത്തിൽ നാം എത്തിച്ചേരുന്നു. കാരണം കവിയുടെ ചരിത്ര പശ്ചാത്തലം കൊല്ലും കൊലയുടേയും ആണെല്ലോ. കവികൾ  ഋഷികളാണ്  അവർ ജീവിതത്തെ നില നിറുത്തണ്ടവരും അതിന്റെ ശ്രേഷ്ടത വർദ്ധിപ്പിക്കണ്ടവരുമാണ് .  "എന്നെ പൊക്കണ്ട എന്ന" വക്കിൽ നിങ്ങളുടെ എളിമയും കാണുന്നു. നെഞ്ചത്ത് ആളികത്തുന്ന വിനയത്തോടെ മാത്രമേ കവിത എന്ന കൊഞ്ചൽ തേൻ മണി മൊഴി നിത്യകന്യകയുടെ മഞ്ചത്തിൻ മണം അറിയുകയുള്ളു മൂർത്തിമാരും എന്നു ആദ്ധ്യാത്മിക ദാർശിനിക കവിയായ കുമാരാൻ ആശാൻ പറഞ്ഞിട്ടുണ്ടല്ലോ.  പിന്നെ എനിക്ക്  തൊണ്ണൂറ് മാർക്ക് തന്നു മറ്റുള്ളവര്ക്കും അവരുടെ കഴിവ്  തെളിയിക്കതക്ക രീതിയിൽ വാതായനം തുറന്നിട്ട നിങ്ങളുടെ  ഔചിത്ത്യ ബോധം ശ്ലാഗനീയ്മാണ്‌ .  ആരെങ്കിലും ഇതേൽ കേറിപിടിച്ചു വാശിപിടിച്ചു എഴുതട്ടെ അങ്ങനെ നല്ല നല്ല കവിതകൾ ജനിക്കട്ടെ.
"മന്ദ:കവിയശ: പ്രാർഥീ 
ഗമിഷ്യാമ്യൂപഹാസ്യതാം 
പ്രാംശുലഭ്യേ ഫലെലോഭാ
ദുദ് ബാഹുരിവ വാമിനെ" (കാളിദാസൻ)
കവി എന്ന കീർത്തി നേടാൻ ആഗ്രഹിക്കുന്ന മന്ദബുദ്ധിയായ ഞാൻ , ദീർഘകായകനായ ഒരാളിനു മാത്രം എത്താവുന്ന ഫലം പറിക്കാൻ കൈയുയർത്തുന്ന വാമനെനെപോലെ പരിഹാസ്യനാണ് 
Raju Thomas 2013-07-31 05:46:26
അല~-റുബായിഷ്: 1. 'മൂലം' എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് അറബിക്ക് ആണ്‍~. (അത് കേൾക്കാതെ എന്ത് പറയാൻ! കവിതയുടെ ചരിത്രം കൗതുകകരമാണല്ലൊ.) അതുകൊണ്ടാണ്‍~ ബഷീർമാഷിന്റെ പരിഭാഷ കാണാൻ കൊതിക്കുന്നത്. 2. നിങ്ങൾളാരാണെന്ന് എനിക്കിപ്പോൾ 95% ബോദ്ധ്യമായി, ചില സൂചനകളിൽനിൻ (!) 3. എന്തായാലും, അങ്ങയുടെ പരിഭാഷ ഭംഗിയായിട്ടുണ്ട്, വളരെവളരെ. ഒരു തലക്കെട്ടുംകൂടി വേണം. 4. ഞാനോ, ഇനിയും കാത്തിരിക്കുന്നു, മറ്റു ശ്രമങ്ങൾ(um) കാണാൻ.
വിദ്യാധരൻ 2013-07-31 16:15:56
ബഷീർമാഷ്ർ കവിത തർജ്ജമ ചെയതപ്പോൾ കവിതയിൽ രക്തകറകൾ കണ്ടു കാണും അതുകൊണ്ടായിരിക്കും കോഴിക്കോട്ടു സർവ്വകലാശാലയിൽ നിന്ന്  അത് പുറം തള്ളണം  എന്ന് ആവശ്യപ്പെട്ടത്‌. മത ചിന്തകൾക്ക് അധീതമായി നില്ക്കുന്ന ഒരു മനുഷ്യ സ്നേഹിക്കെ അങ്ങനത്തെ ഒരു നിലപാട് എടുക്കാൻ  പറ്റുകയുള്ളു.  

പിന്നെ എന്നെക്കുറിച്ച്  

ഒട്ടുനാൾ ഗുരുവിനോപ്പം 
ചുറ്റി കറങ്ങിയ തോമാച്ചനും 
പറ്റിയില്ലേ പിഴ പിന്നെ
 തൊട്ടു നോക്കിയും വിരൽ-
ആണിപഴുതിലിട്ടും 
തിട്ടം വരുത്തേണ്ടി വന്നു ബോദ്ധ്യം വരുത്താൻ.
തെറ്റ് പറയാനാവില്ല നിങ്ങളെ 
അറ്റത്തുണ്ടല്ലോ തോമച്ചനെന്ന പേര് നിങ്ങൾക്കും  
"ദൂരം മതിപ്പിന്റെ നാരായ വേരെന്നും 
ദൂരത്തു നില്ക്കുവിൻ കയ്യകൾ കൂപ്പിൻ"
എന്ന് ചങ്ങമ്പുഴ ചൊന്ന വാക്കു ഓർ-
ക്കുന്നില്ലേ  നിങ്ങൾ സുഹൃത്തെ?
കാണാതെ വിശ്വസിക്കിൽ നിങ്ങൾ 
കാണും കാണാത്ത കാഴ്ച പലതും.
വിശ്വാസം അല്ലെ എല്ലാം 
'ഈ ശ്വാസം' പോംവരെയും അത് തന്നെ സത്യം 



Anthappan 2013-08-01 07:16:25
I like the translation, discussion and exchange of thoughts taking place between Mr. Raju Thomas and Vidhyadharan. A Way to go.
Raju Thomas 2013-08-01 10:37:06
Ode to the Sea: O Anthappan, whoever you be, I love you (for now!); you have proved yourself to be a man of letters. I like Vidyaadharan's translation. Yes, I do, very much. Though I would that it were a little better still. Now, because none else has come forward with a similar attempt at translating such a significant poem, because Dr. Bashir's reported Malayalam version has not been made available to us, and because of the intrisic merits of the translation referred to, Malayalees may well take it as the standard Malayalam version of Sheik Ibrahim Suleiman al-Rubaish's Ode to the Sea. I hope you read my stand at the very getgo of our dalliance with the poem: it was given as comment to the other article on the controversy; in it, for the sake of economy, I listed 8 'points'. It is a matter of public knowledge now that each line of this poem had to pass Washington's scrutiny, so we may well surmise that the English version we have is but a watered-down, sanitized version of the original. Still it is great, isn't it? (And there are more like it in the anthology put out by Mr. Falkner, the pro bobo attoney for the Guantanamo detainees. We shall go there by and buy.) But I have a few suggestions for Vidyaadharan. I don't know how far he is amenable to criticism or capable of improvement, but I would that he heeded my well-meaning words for improving his already laudable translation. That shall be the burden of my next post.
Raju Thomas 2013-08-01 12:49:31
Ode to the Sea: OK. I was waiting for feedback on my last comment. Vidyaadharan, Let me keep it simple. 1.Title needed (The Ode is an old form of lyric poetry where the poet's heart is poured out before something/someone. 2.Some words in the English are missing in the Malayalam, like dive, rocks, Cuba. 3.Line 3 is no good, and 'udayavar' won't cut it. Nor does the 'sambharani' at the end. 4.there are too many you's nad your's in the English, which is perhaps Ok when we keep in mind that that translation was done by amateurs, but Vidyaadharan may do well to eliminate some of them. 5. Compare the two versions again. 6.Sing your redone version out loud and make appropriate changes. These suggestions are enough, right? But please don't get me wrong; I love this poem so much. (I got this Rubaish in Youtube, giving speeches to the al-Qaida--I am clueless as to the content (he speaks Arabic), but I am sure they are all fire and brimstone. Nevertheless, I value him as a poet, even though all I have as his is this one poem.)
Anthappan 2013-08-01 16:16:30

Mr. Raju Thomas’s and Mr. Vidhyadharan’s critical approach to the poem, ‘Ode to the sea’ is unique and help the readers to see the elements of the poems (style, tone, imageries) from two different angle.    Mr. Raju Thomas is making historical critical approach by trying to understand the poem in its original language, Arabic, watching and listening the u-tube, and even digging deep into the history of the poet.  ‘Nevertheless’ he accepts   Al-Rubaishes as a poet.   Mr. Vidhyadharan, on the other hand, by omitting the historical background of the poem and accepting Al-Rubasishes as a poet, translates the poem into Malayalam.   As Mr. Raju Thomas stated, there are limitations, for translating any literary work or poem from its original language to another language, without losing its essence.  However, I think, Vidhyadharan did justice to his translation by understanding the limitations of the vocabulary.  In any case, they both are generous to invite other poets, writers, and thinkers also to come and join this healthy discussion.  This type of discussion is good for rejuvenating the brain cells which is susceptible for Alzheimer’s disease as we all grow older.    

vayanakkaran 2013-08-01 18:45:00

From: http://malayal.am/

കടലേ, തരികനീയെന്‍പ്രിയരെച്ചൂഴുംവര്‍ത്തമാനങ്ങള്‍

O sea, give me news of my loved ones.

ചാടിയേനെഞാന്‍ നിന്നിലേ,ക്കീയവിശ്വാസികള്‍തന്‍ ചങ്ങലപ്പൂട്ടിലല്ലായിരുന്നെങ്കില്‍
എത്തിയേനെ ഞാനരുമക്കുടുംബത്തി,ലാവതില്ലെങ്കിലോ തകര്‍ന്നടിഞ്ഞേനെ നിന്‍കരങ്ങളില്‍

Were it not for the chains of the faithless, I would have dived into you,
And reached my beloved family, or perished in your arms.

നിന്റെ തീരങ്ങള്‍ സങ്കടല്‍, തീരാക്കുടുക്കഴലനീതികള്‍
എന്റെ സഹനക്ഷമതയെ കാര്‍ന്നുതിന്നുംനിന്നുടല്‍ച്ചവര്‍പ്പ്

Your beaches are sadness, captivity, pain, and injustice.
Your bitterness eats away at my patience.

ഉയിരൊഴിഞ്ഞ പ്രശാന്തത, വിചിത്രമാം തിര,
നിന്‍പിടിയില്‍നിന്നുയരും ചതിയുള്ളൊതുക്കും മൌനം

Your calm is like death, your sweeping waves are strange.
The silence that rises up from you holds treachery in its fold.

അചഞ്ചലം നിന്‍നിശ്ചലതയെന്നാകിലതുവകവരുത്തും സ്രാങ്കിനെ,
നിന്നലകളില്‍ മുങ്ങിത്താഴുമാഴങ്ങളില്‍ നാവികന്‍

Your stillness will kill the captain if it persists,
And the navigator will drown in your waves.

സൌമ്യമായ്, കേള്‍വിപ്പെടാ,തൊച്ചപൊക്കാ,തവഗണിച്ചും ഈര്‍ഷ്യാകലുഷമായ് ക്ഷോഭിച്ചും
നീചുമക്കുന്നു, മരണക്കളങ്ങള്‍

Gentle, deaf, mute, ignoring, angrily storming,
You carry graves.

കാറ്റുനിന്നെപ്പറത്തുമ്പോള്‍, നിന്നനീതിയെത്രമേല്‍ സ്പഷ്ടം
കാറ്റുനിന്നെയമര്‍ത്തുമ്പോള്‍, വേലിയിറക്കവും മന്ദചലനവും.

If the wind enrages you, your injustice is obvious.
If the wind silences you, there is just the ebb and flow.

കടലേ, നിന്നെയവഹേളിപ്പതോ ഞങ്ങളുടെ ചങ്ങലകള്‍?
ഹേമത്താലല്ലോ വന്നുപോകുന്നു, ഞങ്ങളെന്നെന്നും

O sea, do our chains offend you?
It is only under compulsion that we daily come and go.

അറിയുമോ നിനക്കെങ്ങളുടെ പാപങ്ങള്‍? മനസ്സിലാക്കുമോ,
ഈയിരുള്‍മൂശകളിലെങ്ങളെയുരുക്കിപ്പടുത്തതാണെന്നും?

Do you know our sins?
Do you understand we were cast into this gloom?

കടലേ, കൊള്ളിവാക്കോതുന്നുനീ, ഞങ്ങളുടെയപഹാരത്തില്‍
അരികളോടതിക്രൂരമണിചേര്‍ന്നു, പാറാവുനില്‍ക്കുന്നു.

O sea, you taunt us in our captivity.
You have colluded with our enemies and you cruelly guard us.

നിന്നോടുരപ്പതില്ലേ പാറകള്‍, അവരറിയെ ഞങ്ങളോടേറ്റ കുറ്റകൃത്യങ്ങള്‍?
മുറിപ്പെട്ടക്യൂബ നിനക്കായ് വിവര്‍ത്തനം ചെയ്‌വതില്ലേയതിന്‍ തോറ്റങ്ങള്‍?

Don’t the rocks tell you of the crimes committed in their midst?
Doesn’t Cuba, the vanquished, translate its stories for you?

ഉണ്ടായിരുന്നൂ സമീപസ്ഥം മൂന്നുസംവത്സരം, എന്തുലാഭിച്ചുനീ?
കടലിലേറിയ കവിതതന്‍ പടകുകള്‍; എരിയുന്നചങ്കിലടക്കിയ ചെറുനാളം.

You have been beside us for three years, and what have you gained?
Boats of poetry on the sea; a buried flame in a burning heart.

കവിവാക്കുഞങ്ങളുടെയുള്‍ക്കരുത്തിന്നക്ഷരപ്പച്ച;
വ്രണിതഹൃദയത്തിലാലേപനംചെയ്യും രക്ഷാതൈലം.

The poet’s words are the font of our power;
His verse is the salve for our pained hearts.

രചന: ഇബ്രാഹിം അല്‍ റുബായിഷ്
വിവര്‍ത്തനം: സെബിന്‍ ഏബ്രഹാം ജേക്കബ്


vayanakkaran 2013-08-01 18:51:58
കടലിനൊരു
ഗീതം

വിവര്‍ത്തനം:അന്‍വര്‍ അലി

കടലേ തരിക എന്റെ പ്രിയപ്പെട്ടവരുടെ വിശേഷങ്ങള്‍

അവിശ്വാസിയുടെ തുടലുകളാല്‍ ബന്ധിതനല്ലായിരുന്നെങ്കില്‍
ഞാന്‍ നിന്നിലേക്ക് കുതികുതിച്ചേനെ
എന്റെ അരുമ വീട്ടില്‍ എത്തിപ്പെടുകയോ
നിന്റെ കരങ്ങളില്‍ ഒടുങ്ങുകയോ ചെയ്തേനെ

നിന്റെ തീരങ്ങള്‍ ദുഃഖം, തടവ്, വേദന, നീതികേട്
നിന്റെ കാര്‍ക്കശ്യം എന്റെ ക്ഷമയെ കാര്‍ന്നു തിന്നുന്നു

നിന്റെ ശമം മരണം പോലെ, നീ ചുഴറ്റുന്ന തിരകള്‍ വിചിത്രം
നിന്നില്‍ നിന്നു പൊന്തുന്ന നിശബ്ദത, അതിന്റെ പാത്തികളില്‍
ചതി കരുതിവച്ചിരിക്കുന്നു

അചഞ്ചലമെങ്കില്‍ നിന്റെ നിശശ്ബ്ദത കപ്പിത്താനെ കൊലയ്ക്കുകൊടുക്കും
നാവികന്‍ നിന്റെ അലമാലകളില്‍ മുങ്ങിത്താഴും

അഭിജാതനായി, ബധിരനും മൂകനുമായ് അവഗണനയോടെ
ക്രൂദ്ധനായി അലറിക്കൊണ്ട് നീ ശവക്കുഴികള്‍ ചുമക്കുന്നു

കാറ്റ് നിന്നെ വെകിളി പിടിപ്പിക്കുമ്പോള്‍ നിന്റെ അനീതികള്‍ പകല്‍ പോലെ
കാറ്റു നിന്നെ നിശ്ശബ്ദനാക്കുന്നെങ്കിലോ വെറും വേലിയേറ്റങ്ങളിറക്കങ്ങള്‍

കടലേ ഞങ്ങളുടെ തുടലുകള്‍ നിനക്കു ചൊരുക്കുന്നുണ്ടോ?
നിവൃത്തികേടു കൊണ്ടാണ് ദിവസേനയുള്ള ഞങ്ങളുടെ ഈ വരവും പോക്കും

ഞങ്ങള്‍ ചെയ്ത പാപങ്ങളെന്തെന്ന് നിനക്കറിയാമോ?
ഈ ഇരുളിച്ചയിലാണ് ഞങ്ങള്‍ കുടുങ്ങിപ്പോയതെന്ന് നിനക്കു മനസ്സിലാവുന്നുണ്ടോ?

കടലേ ഞങ്ങളുടെ തടവുബാധയെ നീ പരിഹസിക്കുന്നു
ശത്രുക്കളോടു ചേര്‍ന്ന് നീ ഞങ്ങള്‍ക്കെതിരേ ഗൂഢാലോചന നടത്തുകയും
ക്രൂരമായി ഞങ്ങള്‍ക്കു പാറാവു കിടക്കുകയും ചെയ്യുന്നു

പാറകള്‍ പറഞ്ഞിട്ടില്ലേ കണ്‍മുമ്പില്‍ നടന്ന ക്രൂരകൃത്യങ്ങളെപ്പറ്റി?
തോറ്റമ്പിയ ക്യൂബ പരിഭാഷപ്പെടുത്താറില്ലേ, അതിന്റെ കഥകള്‍ ?

നീ ഞങ്ങളുടെ തൊട്ടടുത്തുണ്ടായിട്ട് കൊല്ലം മൂന്നായി, എന്തു കിട്ടി നിനക്ക്?
കടലേറിയ കവിതയുടെ കേവള്ളങ്ങള്‍
കത്തുന്ന ചങ്കിലെ, കബറടങ്ങിയ ഒരു നാളം…

കവിവാക്കുകള്‍ ഞങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ പാനപാത്രം
കവിതകള്‍, വെന്ത ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് സമാശ്വാസവും…

(ഇന്ത്യാവിഷന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച വിവര്‍ത്തനം)
 
വിദ്യാധരൻ 2013-08-01 19:00:12
പ്രിയ രാജു തോമസ്സ്‌ 
             താങ്കളുടെ എല്ലാ വിമർശനങ്ങളും എനിക്ക് ഇഷ്ടമാണ്.  കാരണം മറ്റുള്ളവരെ വിമർശിക്കുന്നതിൽ ഞാൻ ഒട്ടും ദാക്ഷിണ്യം കാണിക്കാറില്ല. നിത്യചൈതന്യയതി പറഞ്ഞതുപോലെ, "എല്ലാ മർദ്ദിതനും ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണ്." അമേരിക്കയിലെ  പല എഴുത്തുകാരും അവരുടെ അലസമായ എഴുത്തിലൂടെ വീണുകിട്ടുന്ന അഭിന്ദനങ്ങൾ വാങ്ങി തങ്ങൾ വലിയ എഴുത്തുകാരാണ് എന്ന് സ്വയം ധരിച്ച് ചുരുണ്ട് കൂടിയിരിക്കാതിരിക്കാൻ വേണ്ടിയാണ് ഞാൻ ചിലപ്പോൾ കല്ല്‌ വലിച്ചു എറിയുന്നത് . ചിലർ ഏറു കിട്ടുന്നതിനു അനുസരിച്ച് മാറി മാറി ഇരിക്കും. ചിലർ ഓടി ഒളിക്കും, ചിലര് തിരിച്ചു ചീത്ത വിളിക്കും. ചിലർ പത്രാതിപരോട് പറഞ്ഞു എന്റെ അഭിപ്രായങ്ങൾ അവരുടെ കോളത്തിൽ നിന്നും നീക്കം ചെയ്യിക്കും.  ഇത്തരക്കാർക്ക്‌ സമാധാനം കൊടുക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ട്.  വായനക്കാരെ അത്ര കുറച്ചു കാണണ്ട ആവശ്യം ഇല്ല. പിന്നെ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നാണെല്ലോ പ്രമാണം. എന്തായാലും ഞാൻ എറിയുന്ന കല്ലിനെക്കാളും മുഴുത്ത കല്ലുകൊണ്ട് എന്നെ എറിയുന്നവരെ എനിക്ക് ഇഷ്ടം ആണ്. അവരിൽ പ്രതികരണ ശേഷിയുണ്ട്, ജീവന്റെ തുടിപ്പുണ്ട്. വളരാനുള്ള  ത്വരയുണ്ട്   മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനുള്ള ഒടുങ്ങാത്ത ആവേശം ഉണ്ട്. 
                കവിതയുടെ തലകെട്ട് എഴുതുന്നതിനെക്കുറിച്ചോന്നും  ചിന്തിച്ചില്ല. നിങ്ങളുടെ വെല്ലുവിളിയിൽ രസം തോന്നി.  എന്നെ അക്രമിക്കാനെങ്കിലും ആരെങ്കിലും ശ്രമിക്കും എന്ന് വിചാരിച്ചു ഞാൻ ഒന്ന് ശ്രമിച്ചു എന്നേയുള്ളു . പക്ഷേ കവികൾ കൂട്ടത്തോടെ പലായാനം ചെയ്യതതാണോ അതോ ഒരു തരത്തിലുള്ള നിർവികാരതയൊ. അതോ ഇക്കൂട്ടർ എഴുതി വിടുന്നത് വായിച്ചു വായനക്കാർ പഞ്ചപുച്ചം അടക്കി നില്ക്കണം എന്നാണോ ആർക്കറിയാം. പിന്നെ നിങ്ങൾ പറഞ്ഞതുപോലെ വാക്കുകളുടെ പരിമിതികൾ വിവർത്തനത്തെ ദുർബലം ആക്കും എന്നുള്ളത് സത്യം ആണ് . ഉദാഹരണമായി താങ്കൾ പറഞ്ഞ ഡൈവിങ്ങിനു ആദ്യം വിചാരിച്ചു മുങ്ങാം കുഴി എന്ന വാക്ക് ഉപയോഗിക്കാം എന്ന് പക്ഷേ അത് ഒരു ഉചിതമായി തോന്നാതുകൊണ്ട് അത് തള്ളികളഞ്ഞു.  സംഭരണി ഒക്കെ അതുപോലത്തെ വാക്കുകൾ ആണ് .  വാട്ടർ വാട്ടർ എവെരിവെയര് ബട്ട്‌ നോട്ട് എ ഡ്രോപ്പ് റ്റു ഡ്രിങ്ക് എന്നതിനെ ജീ ശങ്കരകുറുപ്പ്‌ ,"വെള്ളം വെള്ളം എല്ലാടോം, തുള്ളി കുടിപ്പാൻ ഇല്ലെന്നാൽ എന്ന് തർജ്ജമ ചെയ്യതതായി ആരോ പറഞ്ഞു കേട്ടിട്ടുണ്ട് . ഇതുപോലൊക്കെ കഴിവുള്ളവർ അമേരിക്കയിൽ ഉണ്ട് എന്നതിന് തർക്കം ഇല്ല. പക്ഷേ എന്ത് ചെയ്യാം പ്രിഷട്ടത്തിൽ തീയിടണം അവരൊക്കെ എഴുനേറ്റു പേന അനക്കാൻ.  കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഞാനെന്ന വ്യക്തിയെ പുറം തള്ളി ഇത്തരം മല്ലുപിടത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ മനസ്സിലാക്കി "ക്ഷീണിക്കാത്ത മനീഷയും മഷി ഉണങ്ങിടാത്ത പൊൻ പേനയും"യുമായി കൂടുതൽ പേർ തട്ടകത്തിൽ പ്രവേശിക്കട്ടെ എന്ന് ആശിക്കുന്നു.


വിദ്യാധരൻ 2013-08-02 04:46:05
'കടലിനൊരു ഗീതം' വിവർത്തനം തേടിപിടിച്ചു ഇവിടെ അവധരിപ്പിച്ച 'വായനക്കാരൻ ' തികച്ചും അഭിനന്ദനം അർഹിക്കുന്നു. ഒരു വായനക്കാരന് മാത്രമേ അത് അത് സാധിക്കുകയുള്ളൂ.  ഒരു നല്ല വായനക്കാരനു മാത്രമേ നല്ല എഴുത്തുകാരൻ ആകാൻ കഴിയുകയുള്ളൂ.  'വായനക്കാരനിൽ' ആ കഴിവുകൾ ഒളിഞ്ഞു കിടപ്പുന്ടെന്നുള്ളതിൽ എനിക്ക് സംശയം ഇല്ല. നിങ്ങളുടെ  ഒരു സ്വന്ത വിവര്ത്തനം പ്രതീക്ഷിക്കുന്നു 
"സാരാനർഘ പ്രകാശ പ്രചരിമ പുരളും 
                 ദിവ്യരത്നങ്ങളേറെ 
പാരാവാരത്തിനുള്ളിൽ പരമിരുൾനിറയും
                  കന്ദരത്തിൽ കിടപ്പൂ 
ഘോരാരണ്യ ച്ചുഴൽ ക്കാറ്റടികളിലിളകും 
                 തൂമണം വ്യർത്തമാക്കു-
ന്നോരപ്പൂവെത്രയുണ്ടാവകളിലൊരുനാ -
              ളൊന്നു കേളിപ്പെടുന്നു " (വി.സി. ബാലകൃഷ്ണപ്പണിക്കർ )

Raju Thomas 2013-08-02 05:21:08
Ode to the Sea: അന്തപ്പാ, വിദ്യാധരാ, ഇത്തിരി വൈകിപ്പോയോ? സമയം കളയാതെ ചെത്തിമിനുക്കിയിരുന്നെങ്കിൽ ഇത് 'ബഗ്ദാദി'നെപ്പോലെ പ്രശസ്~തമാകുമായിരുന്നില്ലേ? ഇപ്പോളിതാ വരുന്നു മറ്റാളുകൾ! അലിയുടെ വിവർത്തനത്തെക്കാൾ, (സിബിയുടെതിനെക്കാളും) എനിക്കിഷ്ടം നിങ്ങളുടെ ശ്രമമാണ്‍~. അത് അല്പം ചുരുക്കിയാൽ മതി. You may still do it--the laurel here is yours. 'കടലിനൊരു ഗീതം' തലക്കെട്ട് ഭംഗിയായി. എന്നാൽ: അച്ചംച്ചലം (സ്ടിൽനസ്സ്-- ഫോണ്ട് ശരിയാകുന്നില്ല), ഇരുളിച്ച ('ഗ്ലൂം'), പാനപാത്രം (ഫോണ്ട്=ഫൌണ്ടൻ), വെന്ത ( 'പെയ്ൻ~ഡി) എന്നാ വിവര്ത്തനങ്ങൾ ശരിയായില്ല--താളവും എനിക്കു പിടിച്ചില്ല. കാതിരിക്കുക, ഇനി ഇതിന്റെ വിവർത്തനങ ളുടെ ചാകര.
Raju Thomas 2013-08-02 05:51:18
Ode to the Sea: Now you see, time is of the essence. അന്തപ്പാ, വിദ്യാധരാ, ഇത്തിരി വൈകിപ്പോയോ? സമയം കളയാതെ ചെത്തിമിനുക്കിയിരുന്നെങ്കിൽ ഇത് 'ബഗ്ദാദി'നെപ്പോലെ പ്രശസ്~തമാകുമായിരുന്നില്ലേ? ഇപ്പോളിതാ വരുന്നു മറ്റാളുകൾ! അലിയുടെ വിവർത്തനത്തെക്കാൾ, (സിബിയുടെതിനെക്കാളും--അതിനെക്കാളും ലളിതമാണ്‍~ വിദ്യാധരന്റെയും അലിയുടെയും വിവർത്തനങ്ങൾ) എനിക്കിഷ്ടം നിങ്ങളുടെ ശ്രമമാണ്‍~. അത് അല്പം ചുരുക്കിയാൽ മതി. 'കടലിനൊരു ഗീതം' enna aliyuTe തലക്കെട്ട് ഭംഗിയായി. എന്നാൽ: അച്ചംച്ചലം (സ്ടിൽനസ്സ്-- ഫോണ്ട് ശരിയാകുന്നില്ല), ഇരുളിച്ച ('ഗ്ലൂം'), പാനപാത്രം (ഫോണ്ട്=ഫൌണ്ടൻ), വെന്ത ('പെയ്ൻ~ഡി) എന്ന വിവര്ത്തനങ്ങൾ ശരിയായില്ല--താളവും എനിക്കു പിടിച്ചില്ല (ഏതു രചനയും പാടബിൾ ആkകാമെങ്കിലും). കാത്തിരിക്കുക, ഇനി ഇതിന്റെ വിവർത്തനങളുടെ ചാകരക്കാലം. ആദ്യമേ എർനിക്കു തോന്നിയതാണ്‍~ ഇതൊന്നു വിവര്ത്തനം ചെയ്താലോ എന്ന്~; പക്ഷേ അപ്പൊഴേക്കും വിദ്യാധരൻ ചാടിവീണുകഴിഞ്ഞു. അപ്പോൾ ഞാൻ കരുതി അദ്ദേഹത്തെ കടത്തിവെട്ടേണ്ടെന്ന്. എനിക്ക് അങ്ങനൊരു ദോഷമുണ്ട്-- മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻപോയി മത്സരബുദ്ധി അല്പം കുറവാണ്‍~.
വിദ്യാധരൻ 2013-08-02 07:00:40
എന്റെ വിവര്ത്തനത്തിന്റെ പേര് 'കടലേയെൻ അർത്ഥന'
വിദ്യാധരൻ 2013-08-03 06:22:10
വൈകീട്ടില്ല വൈകീട്ടില്ല 
വൈകീട്ടില്ല തോമാച്ചാ 
ചെത്തിമിനുക്കി വരുമൊരുനാളിൽ 
പുത്തൻ കവിതകൾ മിഴിവേകി.
എവിടെ അനീതി തലപൊക്കുന്നോ 
അവിടെ കവിതകൾ കൂമ്പീടും.
അടിച്ചമാർത്തനാവില്ലതിനെ 
വടിവാളുകളാൽ വാൾമുനയാൽ 
തിരിഞ്ഞു നമ്മൾ നോക്കുന്നെങ്കിൽ 
ചരിത്രം ചൊല്ലീടുന്നാകഥ കേൾക്കാം.
കവിത ജനിക്കും കഥകൾ ജനിക്കും
ഇവിടെ മാനുഷർ ഉള്ളപ്പോൾ.
പുത്തൻ പുത്തൻ കവിത ജനിക്കും 
കത്തിപടരുമാ തീനാളം  


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക