Image

പിള്ളയുടെ ശിപാര്‍ശയില്‍ ജോലി ലഭിച്ചയാള്‍ കേസ്‌ അന്വേഷിക്കുന്നു: വി.എസ്‌

Published on 01 October, 2011
പിള്ളയുടെ ശിപാര്‍ശയില്‍ ജോലി ലഭിച്ചയാള്‍ കേസ്‌ അന്വേഷിക്കുന്നു: വി.എസ്‌
തിരുവനന്തപുരം: ബാലകൃഷ്‌ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്‌ അന്വേഷിക്കുന്നത്‌ പിള്ളയുടെ ശിപാര്‍ശയില്‍ ജോലി ലഭിച്ചയാളെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ ആരോപിച്ചു. അന്വേഷണം തൃപ്‌തികരമല്ല. പിള്ള ശിപാര്‍ശ ചെയ്‌തിട്ട്‌ ജോലി ലഭിച്ചയാളാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍. ഇത്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്‌. സംഭവത്തെ കുറിച്ച്‌ സൈബര്‍ സെല്‍ അന്വേഷിച്ച്‌ വിവരങ്ങള്‍ സി.ബി.ഐയെ ഏല്‍പ്പിക്കുകയാണ്‌ വേണ്ടത്‌ വി.എസ്‌ പറഞ്ഞു.

അധ്യാപകന്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ദിവസം പിള്ളയുടെ ഫോണില്‍ നിന്ന്‌ 40 കോളുകള്‍ പോയിട്ടുണ്ട്‌. ഇതെല്ലാം സംഭവത്തില്‍ പിള്ളക്ക്‌ ബന്ധമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്‌. അതുകൊണ്ട്‌ പിള്ളയുടെ ഫോണ്‍ പിടിച്ചെടുത്ത്‌ സൈബര്‍ സെല്ലിനെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക