image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പള്ളിപ്പെരുന്നാള്‍ (കവിത: ഗ്രേസി ജോര്‍ജ്ജ്‌)

SAHITHYAM 26-Jun-2013
SAHITHYAM 26-Jun-2013
Share
image
കൈയ്യില്‍ തടഞ്ഞൊരാ നാണയത്തുട്ടിനെ
തൂവാലത്തുമ്പില്‍ പൊതിഞ്ഞീടവെ
ഉള്ളതില്‍ മെച്ചമായലക്കി വെളുപ്പിച്ച
കുഞ്ഞുടുപ്പിട്ടു ഞാന്‍ നില്‌ക്കും നേരം
കൂട്ടിനായെത്തിയ ചേച്ചിയുമായ്‌ ഞാന്‍
വഴിനീളെ കൂട്ടിക്കിഴിക്കലുകള്‍

കുപ്പിവളകളും പൗഡറും വാങ്ങണം
ഒത്താല്‍ ഒരൈസ്‌ക്രീമും പപ്പാതി ആക്കണം
കാടുകള്‍, തോടുകള്‍, പാടങ്ങള്‍ പലവഴി
ദൂരങ്ങള്‍ ഏറെ കടന്നുപോയി

ദൂരത്ത്‌ നിന്നേ കേള്‍ക്കുന്നതുണ്ടല്ലൊ-
വാണിഭക്കാരന്റെ കുഴല്‍വിളികള്‍
കോലിന്റെ തുമ്പത്തായി കാറ്റില്‍പ്പറക്കുന്നു
വീര്‍ത്ത ബലൂണിന്റെ നിറക്കുട്ടങ്ങള്‍
ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല
വാണിഭക്കാരോ ഏറെയുണ്ട്‌.

കുഞ്ഞുമനസ്സിനും കാപട്യം തോന്നാത്ത
വാണിഭക്കാരന്റെ മുന്നിലെത്തി
വളകള്‍തന്‍ കൂമ്പാരം കണ്ടുകണ്ടങ്ങനെ
പലതും പലതും അണിഞ്ഞുനോക്കി
ഒരുവളകണ്ടപ്പോള്‍, ഭംഗിയും കണ്ടപ്പോള്‍
ഏറെക്കൊതിപൂണ്ടതണിഞ്ഞു നോക്കി

വാണിഭക്കാരന്റെ വിലയോളമെത്താത്ത
നാണയത്തുട്ടിനെ ഓര്‍ത്ത നേരം
തിരികെക്കൊടുക്കാനായ്‌ ഊരുവാന്‍ പറ്റാതെ
വെന്തു വിയര്‍ത്തങ്ങ്‌ നിന്നുപോയി..
ഞങ്ങള്‍ തന്‍ നിസ്സഹായത കാണുവാന്‍ വന്നവര്‍
ചുറ്റിലും വന്‍മതിലായി നിന്നു.

പരിഹാസച്ചിരികള്‍ തന്‍ അലകള്‍ പടര്‍ന്നപ്പോള്‍
ചങ്കില്‍ തുടിപ്പുകള്‍ കൂടിക്കൂടി..
ചേച്ചി തന്‍ കണ്ണുകള്‍ ഈറനണിഞ്ഞതും
ദൈന്യതയാര്‍ന്നൊരെന്‍ മിഴികള്‍ കണ്ടും
കൈനീട്ടി നില്‍ക്കുന്ന വാണിഭക്കാരന്റെ
ചുണ്ടിലും സഹതാപ ചിരി വിടര്‍ന്നു.

വിയര്‍പ്പില്‍ കുതിര്‍ത്തതാം
തൂവാലത്തുമ്പിലെ
നാണയത്തുട്ടതു കണ്ടനേരം
`ഉള്ളതു തന്നോളൂ....
വളയതെടുത്തോളൂ'

കനിവാര്‍ന്ന ശബ്‌ദത്തിനുടമയായി
ഉള്ളിന്റെ ഉള്ളിലൊ
പൂത്തിരി കത്തിച്ചപോല്‍
കാവടി കണ്ടപോല്‍ നിന്നുപോയി
പഞ്ചവാദ്യങ്ങളും, ബാന്റു മേളങ്ങളും
ആവോളം ഉള്ളിലേയ്‌ക്കാഞ്ഞു വീശി..

എന്തിന്‌? പള്ളിയും പാട്ടുകുര്‍ബാനയും
കനിവിന്റെ ഉറവകള്‍ ഇല്ലെന്നാകില്‍..
വാണിഭക്കാരന്റെ കനിവാര്‍ന്ന രൂപത്തില്‍
`ദൈവത്തെ' കണ്ടപോല്‍ തോന്നിപ്പോയി...!

കൗമാരപ്രായത്തില്‍ നിറവിലും
നിറയാത്ത വയറുമായ്‌ വളര്‍ന്നു ഞാന്‍ കാലത്തിനൊപ്പമാ
എക്കാലമൊക്കെയും പള്ളികള്‍ തീര്‍ക്കുമേ
പള്ളിപ്പെരുന്നാളിന്‍ മത്സരവേദികള്‍

എത്രയോ നോട്ടുകള്‍, നോട്ടുകൂമ്പാരങ്ങള്‍
വര്‍ണ്ണങ്ങള്‍ ചാലിച്ചെരിഞ്ഞീടുന്നു
എരിയുന്ന വയറുമായ്‌ നോക്കിനിന്നീടുമ്പോള്‍
ഒരു സന്ദേഹം മാത്രം ബാക്കി നിന്നു..

ആകാശവിസ്‌മയ കാഴ്‌ചകണ്ടീശ്വരന്‍
താളം പിടിച്ചുവോ,
കണ്‍പൊത്തിയൊ...?
താളം പിടിച്ചുവോ
ചെവി പൊത്തിയൊ...?


image
Facebook Comments
Share
Comments.
image
Rachel Thomas
2013-09-24 03:53:01
What a great pernnal.The writer can add more and more poems.When we look down to our heart we can see many topics for writing.
image
Anthappan
2013-06-27 19:59:26
The 'Pally perunnaal' written by Gracy George and it's dissection by Vidhyadharan with his poem bring out the contrast of the society where we live in. The two innocent sisters trying to buy the bangles with the little money they have and getting  exploited by the bangle seller is the true reflection of what was happening in the Church surroundings and temple.  Only a brilliant critique can pick it up and enhance it to show the big picture of what is happening in the contempory  society  by cleaving it with the story of Jesus expelling the traders from the Jeruselem Church.  And, Vidhyadharan has done it well. Congratulations
image
വിദ്യാധരൻ
2013-06-27 18:49:49
"കള്ളന്മാർ വാഴുമാ ഗുഹയിൽ 
ഉള്ളം കലങ്ങി വന്നു 
ആട്ടി പുറത്താക്കാൻ യേശു 
ചാട്ടവാറുമായോരിക്കൽ"  എന്ന് വായിക്കുക 
image
വിദ്യാധരൻ
2013-06-27 15:35:41
താളത്തിൽ എത്തിയോരിക്കവിത  (താളം എപ്പോഴും നല്ലത് തന്നെ )
ഓളം ഇളക്കി ഉള്ളിൽ (ഞാൻ ഇളക്കുന്നു എന്നൊരു പരാതിയുണ്ട് )
നല്ലൊരു കവിത കണ്ടാൽ 
ഉള്ളം കുളിർക്കുമെന്റെ 
കാട് കയറുകയില്ല (ഞാൻ കാടുകയറുന്നു എന്നും പരാതി )
ചാടുവാക്കും ചുരുക്കും 
പള്ളികൾ ക്ഷേത്രങ്ങൾ എല്ലാം 
കള്ളന്മാർ മേയുന്ന വേദി 
പള്ളി പെരുന്നാളിൻ പേരിൽ 
കൊള്ളയടിപ്പവർ ഏറെ 
തന്ത്രികൾ വൈദികർ കപ്പ്യാർ 
തന്ത്രങ്ങൾ മെനയുമ്പോൾ ഉള്ളിൽ 
തരിവള കരിവള കിലുക്കി 
തരികട കാട്ടുവോർ പുറമെ 
കയ്യിൽ തരിവള കേറ്റി 
പയ്യെ കീശകൾ തപ്പും 
കള്ളന്മാർ വാഴുമാ ഗുഹയിൽ 
ഉള്ളം കലങ്ങി വന്നു 
ആട്ടി പുറത്താക്കാൻ യേശു 
ചാട്ടവാറു മായ് 
തട്ടിതെറിപ്പച്ചവനെല്ലാം 
തട്ടിപ്പുകാരുടെ മേശേം 
തരിവള കരിവള പൊട്ടി 
തരികടക്കാരുമോടി 
തന്ത്രികൾ വൈദികർ കപ്പ്യാർ 
തന്ത്രത്തിൽ മെല്ലെ വലിഞ്ഞു 
കുതന്ത്രങ്ങൾ ഓരോന്ന് മെനെഞ്ഞു 
ചതിയിൽ യേശുവേ കൊല്ലാൻ 
തൂക്കി അവനെ ക്രൂശിൽ 
തൂക്കി തിരുടരിൻ നടുവിൽ 
കാലങ്ങൾ മെല്ലെ നീങ്ങി 
കോലങ്ങൾ എല്ലാം മാറി 
പള്ളിപെരുനാളും പോയി 
എല്ലാം സിനിമാറ്റിക്കായി 
തരിവള കരിവള കിലുങ്ങി 
തരുണിമണികൾ എത്തി 
യേശുവിൻ പേരിൽ ഓരോ 
ആശിർവാദവും ചൊല്ലി 
ഭൂമിയിൽ സ്വർഗ്ഗംമെത്തി 
ആമേൻ എല്ലാരും  ചൊല്ലി 

image
Raju Thomas
2013-06-27 05:27:06
ഹാവൂ! ഇതാൻ കവിതയ്ക്ക് താളമുണ്ടായാലുള്ള ഗുണം.
image
Soby Joseph
2013-06-26 20:10:27

The palliperunal poem is a good one. The poet saw god in bangle (Vala) merchant. Normally many of our people attend churches and temples to see god up there. There they see the god’s men in the form of priests. But many of them are after the money and power and they are not even role models. But the poet here sees reflections of god by the actions of a poor bagel merchant. 

Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സ്ത്രീ എന്ന ദേവി (കവിത: ഡോ. ഈ.എം. പൂമൊട്ടില്‍)
വിഷാദ വേരുകൾ (കവിത: നീത ജോസ്)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut