Image

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ ഗൗരവകരം: ഹൈക്കോടതി

Published on 23 September, 2011
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ ഗൗരവകരം: ഹൈക്കോടതി
കൊച്ചി: പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിപക്ഷനേതാവ്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉന്നയിച്ചിട്ടുളള ആരോപണങ്ങള്‍ ഗൗരവകരമാണെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു.

കേസ്‌ ഒരു അസാധാരണമല്ല. അതുകൊണ്ടു തന്നെ കോടതിയുടെ ഉത്തരവാദിത്തം ഇരട്ടിക്കുകയാണെന്നു ചീഫ്‌ ജസ്‌റ്റിസ്‌ ജെ. ചെലമേശ്വര്‍ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതിയുടെ നിരീക്ഷണം.

കേസിന്റെ കേസ്‌ ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സംസ്‌ഥാന സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറി. കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ്‌ ഇപ്പോഴും തുടരുന്നതെന്നു സര്‍ക്കാര്‍ അറിയിച്ചു. 84 സാക്ഷികളില്‍ നിന്ന്‌ അന്വേഷണ സംഘം മൊഴിയെടുത്തു. ഇവരില്‍ നിന്ന്‌ 56 രേഖകള്‍ പിടിച്ചെടുത്തെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസ്‌ പരിഗണിക്കുന്നതിനായി കേസ്‌ ഹൈക്കോടതി തിങ്കളാഴ്‌ചത്തേക്കു മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക