Image

അധീശ്വരത്തിലെ അര്‍ത്ഥരഹിത നിരാസങ്ങള്‍- ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 09 April, 2013
അധീശ്വരത്തിലെ അര്‍ത്ഥരഹിത നിരാസങ്ങള്‍- ജയന്‍ വര്‍ഗീസ്
അധീശ്വരത്തിലെ അര്‍ത്ഥരഹിത നിരാസങ്ങള്‍ ആരാണ് വെള്ളം കലക്കിയത് എന്ന ചെന്നായയുടെ ചോദ്യത്തിന് അര്‍ത്ഥപ്രാണനായിട്ടാണ് ആട്ടിന്‍ കുട്ടി മറുപടി പറഞ്ഞത്.

അടിയനല്ല. ചെന്നായയുടെ ചോരക്കണ്ണുകളില്‍ കത്തി നിന്ന അജ്ഞാതമായ ആര്‍ത്തിയുടെ അര്‍ത്ഥമറിയാത്ത ആട്ടിന്‍കുട്ടി രക്ഷപെടാമെന്നാണ് കരുതിയത്.

നീയല്ലെങ്കില്‍ നിന്റെ അമ്മ. അതുമാത്രം മതി നീയെനിക്കു  തിന്നാന്‍ വെള്ളാമ്പല്‍ പൂവിനെ ഞെട്ടി വിറപ്പിച്ച,  വെള്ളിലം കാടിനെ കരയിപ്പിച്ച ആ ദുരന്തത്തിന്റെ സമകാലീന പരമ്പരകള്‍ നമുക്കു ചുറ്റും ആവര്‍ത്തിക്കുമ്പോളും മണലില്‍ തല പൂഴ്ത്തുന്ന ഒട്ടകപ്പക്ഷികളെപ്പോലെ നാം വ്യര്‍ത്ഥമായി രക്ഷപെടാന്‍ ശ്രമിക്കുകയാണ്.
അധിനിവേശം എന്ന വാക്കിന് കടന്നുകയറ്റം എന്നുകൂടി അര്‍ത്ഥം നല്‍കാമെങ്കില്‍ ആധുനിക കാളഘട്ടത്തിന്റെ അഭിശാപമായിത്തീരുന്ന അധീശ്വരത്വം ഇന്നു യുദ്ധഭൂമികളില്‍ മാത്രമല്ല, മനുഷ്യാവസ്ഥ മാറ്റുരക്കുന്ന ഏതൊരു വേദികളിലും നിത്യസാന്നിദ്ധ്യമാവുകയാണ്. അപരന്റെ അവകാശങ്ങളില്‍ നിന്ന് അണുവിടയെങ്കിലും നിഷേധിക്കപ്പെടുന്നതും വ്യക്തിപരവും സാമൂഹികവുമായ അവന്റെ നിലനില്‍പ്പിനെ എത്ര നിസ്സാരമായിപ്പോലും ചോദ്യം ചെയ്യപ്പെടുന്നതും അവന്റെ മേലുള്ള അധിനിവേശമാകുന്നു.

ആകര്‍ഷകങ്ങളായ പരസ്യ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ മേല്‍ മാര്‍ക്കറ്റിംഗ് നടത്തുന്ന വ്യവസായികള്‍ മുതല്‍ സറിലീജിയന്‍ കൂട്ടായ്മ എന്ന ആഗോള നെറ്റ് വര്‍ക്കില്‍ നമ്മെ കുടുക്കിയിടുന്ന മതങ്ങളും ഭൂമിയുടെ ഉപരിതലത്തിലൂടെ തലങ്ങും വിലങ്ങും വരയ്ക്കപ്പെട്ട അതിര്‍ രേഖകള്‍ക്കുള്ളില്‍ സങ്കല്‍പ്പിക്കപ്പെട്ട രാഷ്ട്ര പൗരത്വങ്ങള്‍വരെ നമ്മുടെ മേല്‍ അധീശ്വരത്തിന്റെ അശ്വമേദം നടത്തുന്ന സ്ഥാപനങ്ങളാകുന്നു. ജീവ വര്‍ഗ്ഗത്തിന്റെ അടിസ്ഥാന വികാരങ്ങളിലൊന്നായ നിസ്സഹായാവസ്ഥയില്‍ നിന്നു ഉളവാകുന്ന ഭയം എന്ന വികാരത്തിന്റെ  തരിശു നിലങ്ങളിലാണ്. ഈ എസ്റ്റാബ്ലീഷ്മന്റുകള്‍ തങ്ങളുടെ വിത്തെറിഞ്ഞു വിളകൊയ്യുന്നത്.

ആവശ്യങ്ങള്‍ക്കു മേലുള്ള സപ്ലൈ എന്ന് വ്യവസായങ്ങളും മരണാന്തര ജീവിതത്തിന്റെ താക്കോലുകള്‍ എന്ന് മതങ്ങളും ഭൗതിക ജീവിതത്തിന്റെ സുരക്ഷ എന്ന് രാഷ്ട്രങ്ങളും നമുക്കു വിശദീകരണം നല്‍കുമ്പോള്‍ നമ്മള്‍ പാവങ്ങള്‍ ഇവരുടെ ആധീശ്വരത്വത്തിനായി നമ്മുടെ നട്ടെല്ലുകള്‍ വളച്ചുകൊടുക്കുകയും അവിടെ അവര്‍ സ്ഥാപിച്ചെടുക്കുന്ന അധിനിവേശത്തിന്റെ അടയാളമായി നമ്മുടെ നെറ്റിയില്‍ തങ്ങളുടെ അദൃശ്യലേബലുകള്‍ ഒട്ടിച്ച് സ്വന്തം പാളയത്തിലെ എണ്ണത്തിന്റെ കൂട്ടങ്ങളിലേക്ക് നമ്മെ ആട്ടിത്തെളിക്കപ്പെടുകയും ചെയ്യുന്നു.

ഈ കൂട്ടങ്ങളെ ആവശ്യമെങ്കില്‍ പരസ്പരം ഏറ്റുമുട്ടിക്കയും കൊല്ലിക്കുകയും ചെയ്യുന്നതിലൂടെ, വര്‍ഗ്ഗീകരണത്തിന്റെ വര്‍ണ്ണ ജലത്തില്‍ വളരുന്ന മഷിത്തണ്ട് ചെടികളെപ്പോലെ നാം അവരുടെ സ്വന്തം നിറം നമ്മളിലൂടെ പുറത്തേയ്ക്ക് പ്രസരിപ്പിക്കുന്നു. അധികാരം ഉറപ്പിക്കുന്നതിനുള്ള വോട്ടു ബാങ്കുകളായും, ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള മാര്‍ക്കറ്റുകളായും യജമാന്മാര്‍ക്ക് ഏറാന്‍ മൂളുന്ന അടിമകളായും നാം മാറുന്നു. മാതൃഭൂമി, മാതൃഭൂമി എന്ന ക്ലീഷേ പദങ്ങള്‍ ഉരുവിട്ടുകൊണ്ട് യുദ്ധമുന്നണികള്‍ രൂപം കൊള്ളുന്നതും, എന്റെ ദൈവം, നിന്റെ ദൈവം എന്നാക്രോശിച്ചുകൊണ്ട് പരസ്പരം വാളെടുക്കുന്നതും ഇപ്രകാരം സംഭവിക്കുന്നു. യുദ്ധ മുന്നണിയിലോ വര്‍ഗ്ഗ കലാപത്തിലോ ആയിരങ്ങളെകൊന്നൊടുക്കി തിരിച്ചെത്തുന്നവനെ ധീരനും വീരനുമായി പ്രഖ്യാപിച്ച് അവനെ അനുമോദിക്കുകയും ആശംസിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണഅ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമുക്കു ചുറ്റുമുള്ളതെന്ന തിരിച്ചറിവില്‍ എല്ലാ ഭൂഖണ്ഡങ്ങളിലെയും മനുഷ്യ സ്‌നേഹികള്‍ ലജ്ജിക്കുക.

നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഏതു കാലഘട്ടത്തിലും  പീഢിപ്പിക്കപ്പെട്ടിരുന്നതായി കാണാം. സമൂഹത്തിലെ മഹാ ഭൂരിപക്ഷത്തിന്റെയും വിശ്വാസപ്രമാണങ്ങളെ തുറന്നെതിര്‍ക്കുമ്പോള്‍ സ്വാഭാവികമായും ഉരുത്തിരിയുന്ന ക്രോധത്തില്‍ നിന്നാണ് ഇതു സംഭവിക്കുന്നത്. വ്യവസ്ഥിയിന്മേല്‍ നിര്‍ദ്ദേശിക്കപ്പെട്ട തിരുത്തലുകള്‍ അംഗീകരിക്കപ്പെടാന്‍ സുദീര്‍ഘമായ ഒരു കാലഘട്ടം വേണ്ടു വന്നതായി കാണാം. പില്‍ക്കാലത്ത് തിരുത്തലുകളുടെ സമൂഹം പഴയതിനെ പരസ്യമായി തള്ളിപ്പറയാന്‍ പോലും മടിച്ചില്ല എന്ന് ചരിത്രം സാക്ഷിക്കുന്നു.

വന്‍ കരകളെയും അവയിലെ വിഭവങ്ങളെയും സ്വന്തം കാല്‍ക്കീഴിലാക്കാന്‍ ശ്രമിച്ചവര്‍ എത്ര വേണമെങ്കിലുമുണ്ട്. അലക്‌സാണ്ടര്‍ നെപ്പോളിയന്‍ ഹിറ്റ്‌ലര്‍ പരമ്പര നീളുന്നു. കേവലമായ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ മാന്ത്രിക പ്രകടനങ്ങള്‍ക്ക് ശേഷം അവന്‍ മടങ്ങിക്കഴിഞ്ഞു. അവര്‍ വരച്ച അധിക രേഖകളില്‍ പലതും കാലം മായ്ച്ചു കഴിഞ്ഞു. ആരും വരയ്ക്കാത്ത അതിരുകളില്ലാത്ത അത്ഭുതമായി ഭൂമി ഇന്നും നിലനില്‍ക്കുന്നു.

ആധുനികയുദ്ധോപകരണങ്ങളുടെ പിന്‍ബലത്തോടെ ഇന്നും കടലുകള്‍ കടന്നു ചെന്ന് ചിലര്‍ അധിനിവേശം നടത്തുന്നു. പ്രത്യക്ഷമായ ഈ അധിനിവേശത്തിനും അപ്പുറമാണ് ബൗദ്ധിക-വ്യാവസായിക അധിനിവേശം, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തോടെ തെറ്റായ വസ്തുതകളെ ശരിയെന്ന് വരുത്തി വിറ്റഴിക്കുകയാണ്. ശീലങ്ങളുടെ അടിമകളായ സാധാരണജന്മം ഇവരുടെ ചൂണ്ടയില്‍ കൊത്തിക്കുടുങ്ങുകയാണ്. സമൂഹത്തിലെ കള്ളന്മാരും കൊള്ളക്കാരും കയ്യാളുന്ന പത്ര ഇലക്‌ട്രോണിക് മാദ്ധ്യമങ്ങള്‍ ഈ അധിനിവേശത്തിന് ആമേന്‍ പാടുമ്പോള്‍ ഒരിക്കല്‍ അടിപ്പെട്ടാല്‍ പിന്നെ അടിമ എന്ന നിലയില്‍ ഇവരുടെ വലയില്‍ കുടുങ്ങുകയാണ് ജനങ്ങള്‍.
ഓപ്പണ്‍ മാര്‍ക്കറ്റ് ആഗോളവല്‍ക്കരണം മുതലായ ഓമന പേരുകളില്‍ പുതിയ അധിനിവേശം അരങ്ങു തകര്‍ക്കുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ് തിരുത്തേണ്ട കലാ-സാഹിത്യ- സാംസ്‌കാരിക- സിനിമ പ്രവര്‍ത്തകര്‍ കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചയെപ്പോലെ ഇവര്‍ക്ക് പുറം ചൊറിഞ്ഞുകൊടുക്കുകയാണ് ഫലം! വേദങ്ങളുടെയും ഉപനിഷത്തുകളുടെയും സത്യ-ധര്‍മ്മ അടിത്തറയില്‍ സഹസ്രാബ്ദങ്ങള്‍ പോലുള്ള മഹത്തായ ആശങ്ങള്‍ക്ക് മൂല്യ ശോഷണം സംഭവിച്ച്, തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന പടിഞ്ഞാറന്‍ ഭൂതത്തിന്റെ ബലിഷ്ഠ കാലടികളില്‍ ചതഞ്ഞു പിടയുകയാണ്.

ഇതിനെതിരെ പ്രതിരോധത്തിന്റെ പടച്ചട്ടയണിഞ്ഞ് വികാസത്തിന്റെ പടയണികള്‍ ഉയര്‍ത്തേണ്ടതുണ്ട്. പക്ഷേ ആര്? അതിന് ചുമതലപ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകരോ?  ഉറക്കം നടിക്കുകയല്ലോ. അടിപൊളി അവതാരങ്ങളുടെ അളിഞ്ഞ പുറം ചൊറിഞ്ഞു കൊടുത്തുകൊണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക