Image

പട്ടികാഷ്ഠത്തെ കുറിച്ചുള്ള തര്‍ക്കം: ഭാര്യയും ഭര്‍ത്താവും ഡാളസില്‍ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാന്‍ Published on 05 February, 2013
പട്ടികാഷ്ഠത്തെ കുറിച്ചുള്ള തര്‍ക്കം: ഭാര്യയും ഭര്‍ത്താവും ഡാളസില്‍ വെടിയേറ്റ് മരിച്ചു
ഡാളസ്: ചുങ്ങ്കിം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുന്നിലുള്ള പാറ്റിയോയില്‍ പട്ടി കാഷ്ഠം നിക്ഷേപിച്ചതിനെ ചോദ്യം ചെയ്തതിനെ തുര്‍ന്നുള്ള തര്‍ക്കത്തില്‍ മിഷേല്‍ ജാക്‌സണ്‍ (32), ജെയ്മി സ്റ്റാഫോര്‍ഡ് (31) എന്നിവര്‍ വെടിയേറ്റ് മരിച്ചു.

ചുങ്ങ് കിം താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റിനു മുകളിലായിരുന്നു കൊല്ലപ്പെട്ടവര്‍ താമസിച്ചിരുന്നത്. പാറ്റിയോയില്‍ ഇനിയും ഇതാവാര്‍ത്തിക്കരുതെന്ന് വിലക്കിയിട്ടും അത് അവഗണിച്ചതാണ് കമ്മിനെ പ്രകോപിതനാക്കിയിത്.

ഫെബ്രുവരി നാലിന് തിങ്കളാഴ്ച സേബിള്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് സംഭവം നടന്നത്. ഡാളസ് ഡൗണ്‍ ടൗണില്‍ നിന്നും നാലു മൈല്‍ അകലെ എബ്രാം റോഡിലാണ് സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്നത്.

വെടിയേറ്റ് മരിച്ച ദമ്പതികളുടെ ഒരുമാസം പ്രായമുള്ള കുട്ടി മാത്രമാണ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. കുട്ടി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. മറ്റ് മൂന്നു കുട്ടികള്‍ സ്കൂളിലായിരുന്നു.

ദമ്പതികള്‍ രണ്ടുപേരും മരിച്ചെന്ന് ഉറപ്പു വരുത്തിയശേഷം സ്വന്തം ലക്‌സസ് കാറില്‍ കടന്ന പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട നാലു കുട്ടികളും സി.പി.എസ് കസ്റ്റഡിയിലാണ്. മരിച്ചവര്‍ക്കുനേരെ വെടിയുതിര്‍ന്നതായി സമീപവാസികള്‍ പറഞ്ഞു.
പട്ടികാഷ്ഠത്തെ കുറിച്ചുള്ള തര്‍ക്കം: ഭാര്യയും ഭര്‍ത്താവും ഡാളസില്‍ വെടിയേറ്റ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക