Image

സമുദായനേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ രാഷ്‌ട്രീയക്കാര്‍ കിടക്കും: ടി.എന്‍. പ്രതാപന്‍

Published on 28 January, 2013
സമുദായനേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ രാഷ്‌ട്രീയക്കാര്‍ കിടക്കും: ടി.എന്‍. പ്രതാപന്‍
തൃപ്രയാര്‍: സംസ്‌ഥാനത്തെ ഭരണ-പ്രതിപക്ഷ നിരയിലെ ഭൂരിപക്ഷം പേരും സമുദായനേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്നവരായി മാറിയെന്ന്‌ ടി .എന്‍. പ്രതാപന്‍ എംഎല്‍എ ആരോപിച്ചു.

രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളെയും നേതാക്കളെയും ഭീഷണിപ്പെടുത്തി ഹൈജാക്ക്‌ ചെയ്യാന്‍ സമുദായ സംഘടനകളും നേതാക്കളും ശ്രമിക്കുകയാണെന്നു രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമുദായ നേതാക്കളുടെ അടിമകളല്ല. ജനങ്ങളാണ്‌ അവരുടെ യജമാനന്മാരെന്നും പ്രതാപന്‍ പറഞ്ഞു.

രാഷ്‌ട്രീയ പാര്‍ട്ടികളുടെ അജന്‍ഡ സാമുദായിക സംഘടനകള്‍ തീരുമാനിക്കേണ്ടതില്ലെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എ. സംഘടനാപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ സംവിധാനമുണ്ട്‌. സാമുദായിക സംഘടനകള്‍ അതു തീരുമാനിക്കേണ്ടതില്ല. മുഖ്യമന്ത്രിയെ അകാരണമായും അനവസരത്തിലും അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതില്‍ യൂത്ത്‌ കോണ്‍ഗ്രസിനു ശക്‌തമായ പ്രതിഷേധമുണ്ട്‌. കേരള സമൂഹത്തില്‍ പ്രവര്‍ത്തിച്ച്‌ അംഗീകാരം നേടിയ നേതാക്കളാണു മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും. അവരെ ഏതെങ്കിലും കള്ളികളില്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കേണ്ടതില്ല - വിഷ്‌ണുനാഥ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക