Image

ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

Published on 06 January, 2013
ഡല്‍ഹി കൂട്ടമാനഭംഗം: പ്രതികളെ കോടതിയില്‍ ഹാജരാക്കി

ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ അഞ്ചു പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കി. രാംസിംഗ്, മുകേഷ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍ എന്നിവരെയാണ് സാകേത് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാവിലെ 11 മണിയോടെ ഹാജരാക്കിയത്. കേസില്‍ ആറാംപ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ ജുവനൈല്‍ കോടതിയിലായിരുക്കും ഇയാള്‍ക്കെതിരായ കേസ് പരിഗണിക്കുക. സ്‌കൂള്‍ രേഖകള്‍ പ്രകാരം ഇയാള്‍ക്ക് 17 വയസ് മാത്രമേ ആയിട്ടുള്ളു. ഉത്തര്‍പ്രദേശില്‍ ഇയാള്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ പ്രന്‍സിപ്പാളിനോട് ഹാജരാകാന്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഡിസംബര്‍ 16ന് പീഡനത്തിനിരയായ പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരത കാട്ടിയത് ഇയാളാണെന്നും പോലീസ് പറയുന്നു.

മറ്റ് അഞ്ചു പ്രതികള്‍ക്കെതിരെ മാനഭംഗം, കൊലപാതകം എന്നിവയ്ക്കു പുറമേ തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഡാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധന പ്രകാരം പ്രതികള്‍ 19നും 35 വയസ്സിനും മധ്യേ പ്രായമുള്ളവരാണെന്നും വ്യക്തമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക