Image

ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം: പ്രതിയുടെ വീട്‌ ബോംബ്‌ വെച്ച്‌ തകര്‍ക്കാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

Published on 01 January, 2013
ഡല്‍ഹി പെണ്‍കുട്ടിയുടെ മരണം: പ്രതിയുടെ വീട്‌ ബോംബ്‌ വെച്ച്‌ തകര്‍ക്കാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍
ഡല്‍ഹി: ഡിസംബര്‍ 16നു ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ വെച്ച്‌ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട്‌ മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ രാം സിങിന്റെ വീട്‌ ബോംബ്‌ വെച്ചുതകര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. തെക്കന്‍ ദില്ലിയിലെ രവിദാസ്‌ ചേരി പ്രദേശത്തുള്ള വീടിനടുത്തുനിന്ന്‌ രണ്ട്‌ ക്രൂഡ്‌ ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്‌തു. വൈകുന്നേരം ആറു മണിയോടെ പോലിസിനു ലഭിച്ച ഒരു ഫോണ്‍ സന്ദേശമാണ്‌ സ്‌ഫോടനം നടത്താനുള്ള പദ്ധതി തകര്‍ത്തത്‌. പരിചയമില്ലാത്ത മൂന്നു പേര്‍ ചുറ്റിക്കറങ്ങുന്നത്‌ കണ്ട്‌ സമീപവാസികള്‍ ചോദ്യം ചെയ്‌തപ്പോള്‍ രാം സിങിന്റെ വീട്‌ ബോംബ്‌ വെച്ച്‌ തകര്‍ക്കാന്‍ വന്നതാണെന്ന മറുപടിയാണ്‌ സംഘം നല്‍കിയത്‌.

പെണ്‍കുട്ടിയെ അതിക്രൂരമായ പീഡിപ്പിച്ച ബസ്സിലെ ഡ്രൈവറായിരുന്നു രാംസിങ്‌. ശനിയാഴ്‌ച പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന്‌ പ്രതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക