image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

സാന്‍ഡിയുടെ ഗുണപാഠങ്ങള്‍ - ജെ.മാത്യൂസ്

AMERICA 16-Dec-2012 ജെ.മാത്യൂസ്
AMERICA 16-Dec-2012
ജെ.മാത്യൂസ്
Share
image
കൂരിരുട്ട്, കൊടുംതണുപ്പ്, കത്തുപ്പ വിശപ്പ്, ശബ്ദം നിലച്ച ടെലിഫോണ്‍ , വെളിച്ചം നഷ്ടപ്പെട്ട ടെലിവിഷന്‍ , അനക്കമില്ലാത്ത എലിവേറ്റര്‍ , പ്രവര്‍ത്തിക്കാത്ത ടോയ്‌ലറ്റ്, അടഞ്ഞുകിടക്കുന്ന പാലങ്ങള്‍ , ഉപ്പുവെള്ളം നിറഞ്ഞുനില്‍ക്കുന്ന ടണലുകള്‍ . രണ്ടുമൂന്നാള്‍ പൊക്കത്തില്‍ ഇരച്ചുകയറിയ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന റോഡുകള്‍ . ഭക്ഷണമില്ല, കുടിവെള്ളമില്ല, ആരെയെങ്കിലും വിവരമറിയിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. ജീവിതം നിശ്ചലം! “ഇനിയെന്ത്?” എന്നു ഭയപ്പെട്ടു നില്‍ക്കുന്ന ജനങ്ങള്‍ .

2012 ഒക്‌ടോബര്‍ 28, 29, 30 തീയതികളില്‍ അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലകളില്‍ സാന്‍ഡി എന്ന വിളിപ്പേരില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ്. 60 മുതല്‍ 100 വരെ മൈല്‍ വേഗതയില്‍ പാഞ്ഞുവന്ന കൊടുങ്കാറ്റ്. പ്രതീക്ഷയില്‍ പാഞ്ഞുവന്ന കൊടുങ്കാറ്റ്. പ്രതീക്ഷയില്‍ കവിഞ്ഞ് 13, 14, 15 അടി ഉയരത്തില്‍ കരയിലേക്ക് ആഞ്ഞടിച്ച് ഇരച്ചുകയറിയ അറ്റ്‌ലാന്റിക് തിരമാല-അലറിപ്പാഞ്ഞ് അടുത്തുവരുന്ന ഭീകരരൂപിയായ ഒരു മതില്‍ക്കെട്ടുപോലെ!

മരക്കമ്പുകള്‍ ഒടിഞ്ഞുവീണു. മരങ്ങള്‍ പിഴുതുവീണു. ഇലക്ട്രിക് കമ്പികള്‍ പൊട്ടിവീണു. തീ കത്തി. ന്യൂയോര്‍ക്കില്‍ ഒരു കേന്ദ്രത്തില്‍തന്നെ 111 വീടുകള്‍ മണിക്കൂറുകള്‍ക്കകം കത്തിയെരിഞ്ഞു. കാറ്റ്, വെള്ളം, തീ, അപ്പുറത്ത് അടിഞ്ഞുകൂടിയ മഞ്ഞ്. പ്രകൃതി അതിന്റെ വിവിധ മാരകശക്തികള്‍ ഒരേസയത്തുതന്നെ കാണിച്ചു തന്നു. സമര്‍ത്ഥനും വിജ്ഞാനിയുമായ ആധുനിക മനുഷ്യന്‍ നിസ്സഹായനായി നോക്കിനിന്നു!

100-ല്‍ ഏറെപ്പേരുടെ അപകമരണം. വൈദ്യുതി നഷ്ടപ്പെട്ട 85 ലക്ഷത്തിലധികം കെട്ടിടങ്ങള്‍ . എങ്ങും എത്താത്ത പൊതുജനഗതാഗതം. അടിത്തറയില്‍നിന്നും പിഴുതെറിയപ്പെട്ട നിരവധി വീടുകള്‍ . അടിനിലകള്‍ സമുദ്രജലം കയ്യടക്കിയ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ . പെട്രോളിനുവേണ്ടിയുള്ള മൈലുകള്‍ നീണ്ട നിര. 60 ബില്യന്‍( 6000 കോടി) ഡോളറിന്റെ പ്രാഥമിക നഷ്ടം. സാന്‍ഡി വരുത്തിവച്ച ദുരന്തത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണിത്. അമേരിക്കയിലും ഇതൊക്കെ സംഭവിക്കുമോ എന്നു ചോദിക്കുന്നവരുണ്ടാകും. മറുപടി ഒന്നേയുള്ളൂ: അമേരിക്കന്‍ ആയതുകൊണ്ട് ഇത്രയും ഒക്കെയേ സംഭവിച്ചുള്ളൂ. ഇന്‍ഡ്യയിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ആയിരുന്നെങ്കില്‍? മറുപടി വായനക്കാരുടെ സങ്കല്‍പത്തിനു വിടുന്നു.

'സാന്‍ഡി' പഠിപ്പിക്കുന്ന ചില ഗുണപാഠങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആയുധശക്തിയായ അമേരിക്കയ്ക്കുപോലും ഒരു ചെറിയ പ്രകൃതിക്ഷോഭത്തെയെങ്കിലും ഇല്ലാതാക്കാനോ പൂര്‍ണ്ണമായി തടയാനോ കഴിയുന്നില്ലല്ലോ? ആകെ കഴിയുന്നത് ദുരന്തത്തിന്റെ വ്യാപ്തികുറയ്ക്കാന്‍ ഫലപ്രദമായ നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കുക എന്നുള്ളത് മാത്രമാണ്. ആ രംഗത്ത് ഇനിയും വേണ്ടത്ര സമ്പത്തും സാങ്കേതികപരിജ്ഞാനവും ഫലപ്രദമായി വിനിയോഗിക്കേണ്ടിയിരിക്കുന്നു. അത് സാന്‍ഡിയുടെ ഒരു മുന്നറിയിപ്പാണ്.

ഇന്‍ഡ്യപോലുള്ള രാജ്യങ്ങള്‍, അയല്‍രാജ്യങ്ങളെ ഭയപ്പെട്ടിട്ടോ ഭയപ്പെടുത്താനോ വാങ്ങിക്കൂട്ടുന്ന മാരകായുധങ്ങള്‍ ഒരു ജീവനെപോലും രക്ഷിക്കില്ലല്ലോ. സ്വന്തം ജനങ്ങളെ രക്ഷിക്കാന്‍ സ്വന്തം രാജ്യത്തിലേക്കുതന്നെ കണ്ണുതുറക്കണം. ഭവനനിര്‍മ്മാണം, ഗതാഗതസൗകര്യം, പുനരധിവാസസജ്ജീകരണം, അടിയന്തരസഹായപദ്ധതികള്‍ ഇവയൊക്കെ ദീര്‍ഘവീക്ഷണത്തോടെ പരിഷ്‌കരിക്കണമെന്നാണ് 'സാന്‍ഡി'ഇനിയും വരും, മറ്റുപേരുകളില്‍ -ആന്‍ഡ്രിയാ, ഡോറിന്‍, മലിസാ… ഉറപ്പില്ലാത്തത് എന്ന്, എവിടെ, എത്ര ശക്തിയില്‍ എന്ന കാര്യം മാത്രം!

ശാസ്ത്രവും സാങ്കേതികവിദ്യകളും തെളിച്ചുതന്ന വെളിച്ചത്തില്‍ 'എല്ലാം കണ്ടു' എന്ന് അഹങ്കരിക്കുന്ന മനുഷ്യന്‍ എത്ര കുറച്ചേ കണ്ടിട്ടുള്ളൂ! അതിര്‍ത്തികള്‍ അറിയാത്ത പ്രപഞ്ചത്തിലെ ഓരോ ചലനവും കൃത്യമായി നിയന്ത്രിക്കുന്ന പ്രപഞ്ചശക്തി, മനുഷ്യന്റെ കാഴ്ചക്ക് ചെന്നെത്താനാവാത്ത എത്രയോ ദൂരത്തിലാണ്!

'സാന്‍ഡി'യുടെ മാരകശക്തിയില്‍ മരണമടഞ്ഞവരെ ഞങ്ങള്‍ അനുസ്മരിക്കുന്നു. നാശനഷ്ടങ്ങള്‍ക്കിടയായവരുടെ വേദനയില്‍ ഞങ്ങള്‍ പങ്കുചേരുന്നു. ആര്‍ക്കും ആശ്വസിപ്പിക്കാനാവാതെ, വിതുമ്പുന്ന ഒരു മാതൃഹൃദയമുണ്ട് സ്റ്റാറ്റന്‍ ഐലന്‍ഡില്‍- ഗ്ലെന്‍ഡാമൂര്‍. രണ്ടുവയസ്സുള്ള ബ്രണ്ടനെ മാറോടുചേര്‍ത്ത് അവള്‍ ഇറുക്കിപ്പിടിച്ചു. നാലു വയസ്സുകാരന്‍ കോണറുടെ കയ്യില്‍ മുറുകെപിടിച്ചു; അലറി അടച്ചുവരുന്ന കൊടുങ്കാറ്റില്‍നിന്ന് അവരെ രക്ഷിക്കാന്‍. ആഞ്ഞടിച്ച് ഉയര്‍ന്നുവന്ന അറ്റ്‌ലാന്റിക് തിരമാല അവളുടെ പിടിവിടര്‍ത്തി രണ്ടുമക്കളേയും തട്ടിപ്പറിച്ചുകൊണ്ടുപോയി! കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ത്ത് മറഞ്ഞ മക്കളുടെ നേരെ, വിങ്ങിപ്പൊട്ടിയ ഹൃദയത്തോടെ, ആയിരംവട്ടം നീണ്ടിരിക്കും ആ അമ്മയുടെ കൈകള്‍! പക്ഷേ….! ഗ്ലെന്‍ഡയുടെയും അതുപോലെ വിലപിക്കുന്ന മറ്റനേകം പേരുടെയും മുമ്പില്‍ നിറകണ്ണുകളോടെ സവിനയം സമര്‍പ്പിക്കുന്നു ഞങ്ങള്‍ ഈ മുഖക്കുറിപ്പ്.



image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ടെക്‌സസ് നൂറ് ശതമാനം തുറക്കുമ്പോള്‍ (ഏബ്രഹാം തോമസ്)
ഡിലവര്‍ സയ്യദ്- സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍
ഡാളസ് കൗണ്ടി കോവിഡ് 19 മരണം 3000 കവിഞ്ഞു
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അവരെ തോൽപിക്കണം (അമേരിക്കൻ തരികിട-121 മാർച്ച് 3)
കൊവിഡും മാനസികാരോഗ്യവും: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക് സംഘടിപ്പിക്കുന്ന സെമിനാർ ശനിയാഴ്ച
ഇ-മലയാളി ലോക മലയാളികൾക്കായി കഥാ മത്സരം സംഘടിപ്പിക്കുന്നു
സ്റ്റിമുലസ് ചെക്ക് അർഹതക്കുള്ള വരുമാന പരിധി കുറച്ചു
ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
വാക്സിൻ അപ്പോയിന്റ്മെന്റ് എങ്ങനെ എടുക്കാം ; അറിയണ്ടതെല്ലാം
ഫൊക്കാന അനുശോചിച്ചു
അസോസിയേറ്റ് അറ്റോർണി ജനറൽ നോമിനി വനിതാ ഗുപ്‌തക്ക് നീര ടാണ്ടനെറ് ഗതി വരുമോ?
കോട്ടയം അസോസിയേഷൻ അനുശോചിച്ചു
ടൈറ്റസ് തോമസ് (ടിറ്റി-71) ന്യു ജേഴ്‌സിയിൽ നിര്യാതനായി
കത്തോലിക്കർ ജെ ആൻഡ് ജെ വാക്സിൻ സ്വീകരിക്കരുതെന്ന് ന്യൂ ഓർലിയൻസ് അതിരൂപത
ഭാര്‍ഗവി അമ്മ (97) നിര്യാതയായി
ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക
തണല്‍ കാനഡയ്ക്ക് പുതിയ സാരഥികള്‍
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ബൈഡന് ആദ്യ പ്രഹരം - ക്യാബിനറ്റിലേക്കുള്ള നീരാ ടണ്ഠന്റെ നാമനിര്‍ദ്ദേശം പിന്‍വലിച്ചു .

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut