പ്രശസ്‌ത സംവിധായകന്‍ ബ്ലെസിയുടെ `കളിമണ്ണ്' എന്ന ചിത്രത്തില്‍ ശ്വേതാ മേനോന്റെ
പ്രസവം ചിത്രീകരിച്ചതുമായി ബന്ധപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ എറണാകുളം ചീഫ്
ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി 26 നു മൊഴി രേഖപ്പെടുത്തും. എ. പൗലോസ്
എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പൊതുജന നന്മയ്‌ക്കുവേണ്ടിയല്ല ഈ രംഗം
ചിത്രീകരിച്ചതെന്നും നടിയുടെയും സംവിധായകന്റെയും പ്രവൃത്തി, മാതൃത്വത്തെ
അപമാനിക്കുന്നതാണെന്നുമാണു ഹര്‍ജിയില്‍ പറയുന്നു.