Image

ലിസി പ്രിയദര്‍ശന്‍ 1.15 ലക്ഷം രൂപ കെട്ടിവച്ചു

Published on 12 November, 2012
ലിസി പ്രിയദര്‍ശന്‍ 1.15 ലക്ഷം രൂപ കെട്ടിവച്ചു
കൊച്ചി: പിതാവെന്ന നിലയില്‍ എന്‍.ഡി. വര്‍ക്കിക്കു ജീവനാംശം നല്‍കണമെന്ന കോടതി ഉത്തരവനുസരിച്ചു 1.15 ലക്ഷം രൂപ ജില്ലാ കളക്ടര്‍ മുമ്പാകെ കെട്ടിവച്ചിട്ടുണെ്ടന്നു വ്യക്തമാക്കി ചലച്ചിത്രനടി ലിസി പ്രിയദര്‍ശന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

പിതാവാണെന്നവകാശപ്പെട്ട് എത്തിയിട്ടുള്ള എന്‍.ഡി. വര്‍ക്കിയെ അറിയില്ലെന്നും താനും അമ്മയും വര്‍ഷങ്ങളോളം ആരുടെയും സഹായമില്ലാതെയാണു ജീവിച്ചിരുന്നതെന്നും ലിസി സത്യവാങ്മൂലത്തില്‍ പറയുന്നു. മാമോദീസ ചടങ്ങിന്റെ രേഖകളിലോ എസ്എസ്എല്‍സി രേഖകളിലോ പാസ്‌പോര്‍ട്ട് രേഖകളിലോ വര്‍ക്കി പിതാവാണെന്നു പറഞ്ഞിട്ടില്ലെന്നും 30 വര്‍ഷത്തിലേറെയായി ഓമനയെന്ന സ്ത്രീക്കൊപ്പം താമസിക്കുന്ന ഹര്‍ജിക്കാരനു മതിയായ സ്വത്തും വരുമാനവുമുണെ്ടന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

ജീവനാംശം നല്‍കാനുള്ള കോടതി വിധി ലംഘിച്ചതിനു കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിനായി ലിസിയും ഇതിന് അനുകൂലമായ നിലപാടെടുത്തതിന് എറണാകുളം ജില്ലാ കളക്ടറും നേരിട്ടു ഹാജരാകണമെന്നു ജസ്റ്റിസ് ബി.പി. റേയുടെ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. നേരിട്ടു ഹാജരാകുന്നതില്‍നിന്നു തന്നെ ഒഴിവാക്കണമെന്നു ലിസി പ്രത്യേക അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. 14ന് നേരിട്ടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

ലിസി പ്രിയദര്‍ശന്‍ 1.15 ലക്ഷം രൂപ കെട്ടിവച്ചു ലിസി പ്രിയദര്‍ശന്‍ 1.15 ലക്ഷം രൂപ കെട്ടിവച്ചു ലിസി പ്രിയദര്‍ശന്‍ 1.15 ലക്ഷം രൂപ കെട്ടിവച്ചു ലിസി പ്രിയദര്‍ശന്‍ 1.15 ലക്ഷം രൂപ കെട്ടിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക