Image

മനാമയില്‍ മലയാളി യുവതിയെ കൊള്ളയടിച്ചു

Published on 05 October, 2012
മനാമയില്‍ മലയാളി യുവതിയെ കൊള്ളയടിച്ചു
മനാമ: സ്‌കൂളില്‍നിന്ന്‌ വരികയായിരുന്ന കുട്ടിയെ ബസിറങ്ങുമ്പോള്‍ സ്വീകരിച്ച്‌ വീട്ടിലേക്ക്‌ നടക്കുകയായിരുന്ന മലയാളി യുവതിയുടെ കഴുത്തില്‍നിന്ന്‌ അഞ്ച്‌ പവന്‍ മാല പിടിച്ചുപറിച്ച്‌ യുവാക്കള്‍ രക്ഷപ്പെട്ടു. ബുധനാഴ്‌ച ഉച്ചക്ക്‌ ഒരു മണിയോടെ ഹൂറ സൈനല്‍മാര്‍ട്ടിന്‌ എതിര്‍വശത്തെ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന നിലമ്പൂര്‍ സ്വദേശി രവീന്ദ്രന്‍െറ ഭാര്യയുടെ കഴുത്തില്‍നിന്നാണ്‌ മാല കവര്‍ന്നത്‌. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മനാമ യതീം സെന്‍ററിന്‌ സമീപം റോഡ്‌ നമ്പര്‍ 407ല്‍ താമസിക്കുന്ന പാലക്കാട്‌ സ്വദേശി യോഗേഷ്‌ ശര്‍മയുടെ ഭാര്യയെ അക്രമിച്ച്‌്‌ 80 ഗ്രാം തൂക്കം വരുന്ന താലിമാലയുമായി യുവാവ്‌ രക്ഷപ്പെട്ടിരുന്നു. ഇതിന്‌ മുമ്പ്‌ ഗുദൈബിയയിലെ രാജധാനി റസ്റ്റാറന്‍റിന്‌ സമീപവും സ്‌ത്രീയെ അക്രമിച്ച്‌ മാല തട്ടിപ്പറിച്ച സംഭവവുമുണ്ടായിരുന്നു.

എഞ്ചിനിയറായി ജോലി ചെയ്യുന്ന രവീന്ദ്രനും കുടുംബവും ഏഴ്‌ വര്‍ഷമായി ഇവിടെ താമസിക്കുകയാണ്‌. അവധിക്ക്‌ നാട്ടില്‍ പോയിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ മാല കവര്‍ച്ച ചെയ്യപ്പെട്ട സംഭവം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്ന്‌ രവീന്ദ്രന്‍ പറഞ്ഞു. ബുധനാഴ്‌ച രവീന്ദ്രന്‍ തന്‍െറ ഡ്യൂട്ടിയിലായിരുന്നു. സംഭവം നടന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കുശേഷം ഭാര്യ വിളിച്ചു പറഞ്ഞാണ്‌ വിവരം അറിഞ്ഞത്‌. ഉടനെ ഫ്‌ളാറ്റിലെത്തി ഭാര്യയെയും മകളെയും ആശ്വസിപ്പിച്ചു.
ബസില്‍നിന്ന്‌ മകളെ ഏറ്റുവാങ്ങിയ ശേഷം ഫ്‌ളാറ്റിലേക്ക്‌ നടന്നു പോകുമ്പോഴാണ്‌ സംഭവം.

കെട്ടിടത്തിന്‍െറ പ്രവേശ കവാടത്തിന്‌ പൂട്ടില്ല. വാതില്‍ തള്ളിത്തുറന്ന്‌ സ്‌റ്റെപ്പ്‌ കയറാന്‍ തുടങ്ങുമ്പോള്‍ സ്‌റ്റെയര്‍കെയ്‌സിന്‌ എതിര്‍വശത്ത്‌ പതുങ്ങിയിരുന്ന യുവാക്കള്‍ ചാടിവീഴുകയായിരുന്നു. യുവതി പുറത്തേക്ക്‌ രക്ഷപ്പെടാതിരിക്കാന്‍ ഒരു യുവാവ്‌ വാതില്‍ ബ്‌ളോക്ക്‌ ചെയ്‌ത്‌ നിലയുറപ്പിച്ചു. ഇതിനിടയില്‍ മറ്റൊരു യുവാവ്‌ ഞൊടിയിടയില്‍ കഴുത്തില്‍നിന്ന്‌ മാല പൊട്ടിച്ചു. അതി വിദഗ്‌ധമായാണ്‌ ഇയാള്‍ മാല പൊട്ടിച്ചതെന്ന്‌ യുവതി പറഞ്ഞു. ഒറ്റ വലിക്കുതന്നെ മാല യുവാവിന്‍െറ കൈവശമായിക്കഴിഞ്ഞിരുന്നു. ഇതിന്‌ എന്തെങ്കിലും ഉപകരണം ഉപയോഗിച്ചിരുന്നോയെന്ന്‌ യുവതിക്ക്‌ വ്യക്തമല്ല. മോഷ്ടാവിന്‍െറ പിടിവലിയുടെ ആഘാതത്തില്‍ യുവതിയുടെ കഴുത്തിന്‌ പാടു വീണിട്ടുണ്ട്‌. കൂടെയുണ്ടായിരുന്നു ഒന്നാം ക്‌ളാസ്‌ വിദ്യാര്‍ഥിയായ മകള്‍ ഭയന്നു നിലവിളിച്ചു. യുവതിയുടെയും മകളുടെയും ബഹളം കേള്‍ക്കാന്‍ പരിസരത്ത്‌ ആരുമുണ്ടാകാതിരുന്നതിനാല്‍ കവര്‍ച്ചക്കാര്‍ ഓടി രക്ഷപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക