തിരുവനന്തപുരം: കള്ള് വ്യവസായം നിരോധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആയിരക്കണക്കിന് ചെത്തു തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇതുമൂലം വഴിയാധാരമാകും. വിദേശമദ്യ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.