Image

ഹജ്ജ്‌ കര്‍മ്മത്തിനായി മലേഷ്യയില്‍നിന്ന്‌ ആദ്യ തീര്‍ഥാടകസംഘം എത്തി

ജാഫറലി പാലക്കോട്‌ Published on 19 September, 2012
ഹജ്ജ്‌ കര്‍മ്മത്തിനായി മലേഷ്യയില്‍നിന്ന്‌ ആദ്യ തീര്‍ഥാടകസംഘം എത്തി
ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ്‌ കര്‍മ്മത്തിനായുള്ള തീര്‍ഥാടക സംഘം പുണ്യഭൂമിയില്‍ എത്തിതുടങ്ങി. മലേഷ്യയില്‍നിന്നുള്ള ഹജ്ജ്‌ തീര്‍ഥാടകരാണ്‌ ഈ വര്‍ഷം ആദ്യം പുണ്യഭൂമിയിലെത്തിയത്‌. മദീനയിലെ പ്രിന്‍സ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുള്‍ അസീസ്‌ അന്താരാഷ്ട്ര വിമാനതാവളത്തില്‍ വന്നിറങ്ങിയ ഹാജിമാരെ സ്വീകരിക്കാന്‍ സൗദിയിലെ മലേഷ്യന്‍ അംബാസിഡര്‍ പ്രഫ. സഈദ്‌ ഒമര്‍ അല്‍ സഖാഫും ഉയര്‍ന്ന ഉദേൃാഗസ്ഥരും സന്നിഹിതരായിരുന്നു. മക്കയിലും മദീനയിലും ഹജ്ജ്‌ കര്‍മ്മം നടക്കുന്ന അനുബന്ധ പുണ്യ കേന്ദ്രങ്ങളിലും തീര്‍ഥാടകരുടെ സൗകരൃാര്‍ഥം സൗദി അറേബ്യന്‍ ഗവണ്‍മെന്റ്‌ ചെയ്‌ത്‌ വരുന്ന ബൃഹത്തായ പദ്ധതികളെയും മറ്റു സൗകര്യങ്ങളെയും മലേഷ്യന്‍ അംബാസിഡര്‍ പ്രകീര്‍ത്തിച്ചു.

423 തീര്‍ഥാടകരുമായി കല്‍ക്കത്തയില്‍നിന്നുള്ള വിമാനമായിരുന്നു മദീനയില്‍ എത്തിയത്‌. ജിദ്ദാ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഫായിസ്‌ അഹമ്മദ്‌ കിദ്വായി, മദീനാ മിഷന്‍ ഇന്‍ചാര്‍ജ്‌ എം.എ. ഷൂക്കൂര്‍ മറ്റ്‌ ഉദേൃാഗ്‌ഥര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഇന്ത്യന്‍ ഹാജിമാരെ സ്വീകരിച്ചത്‌. ജിദ്ദയില്‍ ഇന്ന്‌ ആദ്യ ഇന്ത്യന്‍ ഹജ്ജ്‌ വിമമാനം എത്തിയത്‌ വൈകുന്നേരം 5.10നായിരുന്നു. റാഞ്ചിയില്‍നിന്നുള്ളതാണ്‌ ഈ വിമാനം.

പ്രയാസരഹിതമായി ഹജ്ജ്‌ കര്‍മ്മങ്ങള്‍ ചെയ്യാനുള്ള മുഴുവന്‍ ഒരുക്കങ്ങളും ഇതിനകം സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്‌ട്‌ ജിദ്ദാ ഹജ്ജ്‌ ടെര്‍മിനല്‍ ഞായറാജ്‌ച രാത്രി മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്‌ട്‌. ഇന്തൃന്‍ ഹജ്ജ്‌ മിഷനും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്‌ട്‌. ജിദ്ദയിലെത്തിയ ഹാജിമാരെ അംബാസിഡര്‍ ഹാമിദ്‌ അലി റാവു, ഹജ്ജ്‌ കോണ്‍സുലര്‍ മുഹമ്മദ്‌ നൂര്‍ റഹ്‌മാന്‍ ഷെയ്‌ഖ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ സ്വീകരിച്ചത്‌.
ഹജ്ജ്‌ കര്‍മ്മത്തിനായി മലേഷ്യയില്‍നിന്ന്‌ ആദ്യ തീര്‍ഥാടകസംഘം എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക