Image

പി. ശശിക്കെതിരേയുള്ള പീഡനക്കേസ് എഴുതിത്തള്ളുന്നു

Published on 07 September, 2012
പി. ശശിക്കെതിരേയുള്ള പീഡനക്കേസ് എഴുതിത്തള്ളുന്നു
നീലേശ്വരം: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പി. ശശിക്കെതിരേ ഹോസ്ദുര്‍ഗ് കോടതിയുടെ നിര്‍ദേശപ്രകാരം നീലേശ്വരം പോലീസ് ചാര്‍ജ് ചെയ്ത പീഡനക്കേസ് എഴുതിത്തള്ളാന്‍ തീരുമാനമായി. ഐപിസി 376-ാം വകുപ്പുപ്രകാരമാണു കഴിഞ്ഞ ജൂണില്‍ ശശിക്കെതിരേ കേസെടുത്തത്. 'ക്രൈം' മാസിക പത്രാധിപര്‍ നന്ദകുമാറായിരുന്നു പരാതി നല്കിയത്. തെളിവുകള്‍ ഹാജരാക്കാന്‍ പോലീസ് പരാതിക്കാരനു നോട്ടീസയച്ചിരുന്നു. കാര്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണു പരാതിയില്‍ കഴ മ്പില്ലെന്ന വിലയിരുത്തലില്‍ കോടതിയുടെ അനുമതിയോടെ കേസ് എഴുതിത്തള്ളുന്നത്. 

കണ്ണൂര്‍ ജില്ലയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാലായി യോഗ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ പി. ശശി അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. കേസില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, വി.എസ്. അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, എ. വിജയരാഘവന്‍ എന്നിവരെ സാക്ഷികളായി ചേര്‍ത്തിരുന്നു. നീലേശ്വരം സിഐ സുനില്‍കുമാറിനായിരുന്നു അന്വേഷണച്ചുമതല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക