Image

മരിക്കാനായി ട്രെയിനില്‍ കയറി, ചാടാന്‍ പേടി ...ഒടുവില്‍ ചാടിയപ്പോള്‍ കാലൊടിഞ്ഞ് ആശുപത്രിയില്‍

Published on 06 September, 2012
മരിക്കാനായി ട്രെയിനില്‍ കയറി, ചാടാന്‍ പേടി ...ഒടുവില്‍ ചാടിയപ്പോള്‍ കാലൊടിഞ്ഞ് ആശുപത്രിയില്‍
കോട്ടയം: ജീവനൊടുക്കാനായി ട്രെയിനില്‍ കയറി. പക്ഷേ ചാടാന്‍ പേടി. ചങ്ങനാശേരിയില്‍ നിന്ന് എറണാകുളം വരെ പോയി. പേടി കാരണം ചാടിയില്ല.തിരിച്ച് വീണ്ടും ട്രെയിനില്‍ എറണാകുളത്തു നിന്ന് ചങ്ങനാശേരിക്ക് വരുന്ന വഴി ചിങ്ങവനത്തു വച്ച് ചാടി. എന്നിട്ടും ജീവന്‍ പോയില്ല. ഒടുവില്‍ കൈയുംകാലും ഒടിഞ്ഞ് ആശുപത്രിയിലായി. ചങ്ങനാശേരി സ്വദേശി സാബു ജോസഫ് (38) ആണ് മരിക്കാനായി ട്രെയിനില്‍ യാത്ര ചെയ്ത് ഒടുവില്‍ പരിക്കുകളോടെ ആശുപത്രിയിലായത്. 

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ചാന്നാനിക്കാട് റെയില്‍വേ ഗേറ്റിനു സമീപം എത്തിയപ്പോള്‍ ട്രെനിയില്‍ നിന്ന് ചാടുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ചിങ്ങവനം പോലീസ് ആണ് സാബുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം പരിക്കേറ്റ സാബു തന്നെയാണ് പോലീസിനോട് വിവരിച്ചത്. എന്തിനാണ് ആത്മഹത്യക്കു ശ്രമിച്ചതെന്നോ ഇയാള്‍ക്ക് വീട്ടില്‍ ആരൊക്കെയുണെ്ടന്നോ അറിവായിട്ടില്ല. മരിക്കണമെന്ന ഉദേശ്യത്തിലാണ് താന്‍ ട്രെയിനില്‍ കയറിയത്. ട്രെയിന്‍ ഓടുന്ന സമയത്ത് പുറത്തേക്ക് ചാടാനായിരുന്നു തീരുമാനിച്ചിരുന്നത്. പലവട്ടം ചാടാന്‍ വാതില്‍ക്കലെത്തിയെങ്കിലും ഭയം മൂലം സാധിച്ചില്ല. ചങ്ങനാശേരി മുതല്‍ എറണാകുളം വരെ ശ്രമിച്ചിട്ടും ചാടാന്‍ കഴിഞ്ഞില്ല. പിന്നീട് എറണാകുളത്തു നിന്ന് തിരികെ വരുമ്പോള്‍ രണ്ടും കല്‍പ്പിച്ച് ചാടുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇപ്പോള്‍ പോലീസ് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക