Image

വിന്ധ്യന് സിനിമാലോകത്തിന്റെ വിട

Published on 02 September, 2012
വിന്ധ്യന് സിനിമാലോകത്തിന്റെ വിട
പെരിങ്ങോട്ടുകര (തൃശൂര്‍): സിനിമാ നിര്‍മാതാവ് വിന്ധ്യന് കലാകേരളത്തിന്റെ ഹൃദയസ്പര്‍ശിയായ വിട. വിന്ധ്യനെ അവസാനമായി കാണാന്‍ സിനിമാലോകം ഒന്നടങ്കം പെരിങ്ങോട്ടുകരയില്‍ വിന്ധ്യന്റെ വസതിയിലെത്തി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ സിനിമാ സാംസ്‌കാരിക മേഖലയിലെ ആയിരങ്ങളാണ് വിന്ധ്യന്റെ വസതിയിലേക്ക് ഒഴുകിയെത്തിയത്.

ഔദ്യോഗിക ബഹുമതികളോടെ വൈകീട്ട് മൂന്നിനായിരുന്നു സംസ്‌കാരം. വീട്ടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ ചിതക്ക് ആയിരങ്ങളെ സാക്ഷിയാക്കി മകന്‍ നോവല്‍ തീ കൊളുത്തി.സര്‍ക്കാറിനുവേണ്ടി കലക്ടര്‍ പി.എം. ഫ്രാന്‍സിസ് പുഷ്പചക്രം സമര്‍പ്പിച്ചു. എം.എല്‍.എ മാരായ വി. എസ്. സുനില്‍കുമാര്‍ ,ഗീതാഗോപി, കെ .വി. അബ്ദുല്‍ ഖാദര്‍ ,ടി. എന്‍. പ്രതാപന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. നടന്മാരായ ദിലീപ്, ഇന്നസെന്റ്, ജയസൂര്യ, സംവിധായകരായ സിബി മലയില്‍, കമല്‍, രഞ്ജിത്, സിദ്ദീഖ്, റോഷന്‍ ആന്‍ഡ്രൂസ്, വിനയന്‍ എന്നിവര്‍ വിന്ധ്യന്റെ വസതിയിലെത്തി. സുരേഷ്‌കുമാര്‍, സാബു ചെറിയാന്‍, വി. കെ .പ്രകാശ്, അമ്പിളി, പി. വി. ഗംഗാധരന്‍ ,വിദ്യാധരന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍ ,ഇ.എ രാജേന്ദ്രന്‍ ,ആന്റണി പെരുമ്പാവൂര്‍, കെ.ഗിരീഷ്‌കുമാര്‍,ആല്‍വിന്‍ ആന്റണി ,പ്രമോദ് പപ്പന്‍, മുരളി മേനോന്‍, സന്ധ്യ രാജേന്ദ്രന്‍, മുന്‍മന്ത്രി കെ.പി.രാജേന്ദ്രന്‍ ,സി.പി.എം ചേര്‍പ്പ് ഏരിയ സെക്രട്ടറി പി.ആര്‍. വര്‍ഗീസ്മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, എന്‍.സി.പി ജില്ല പ്രസിഡന്റ് രഘു കെ. മാരാത്ത,് പെരിങ്ങോട്ടുകര ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരും അന്ത്യോപചാരമര്‍പ്പിക്കാനെത്തി. 

താന്ന്യം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താന്ന്യം ഗവ. ഹൈസ്‌കൂളില്‍ അനുശോചനയോഗം നടന്നു. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.ഗീതാഗോപി എം.എല്‍.എ, അടുത്ത സുഹൃത്തും നാടകപ്രവര്‍ത്തകനുമായ മുരളീമേനോന്‍, ഇന്നസെന്റ,് കെ.ഇ.രാജേന്ദ്രന്‍ , സാബുചെറിയാന്‍, വി. കെ. പ്രകാശ് എന്നിവര്‍ സംസാരിച്ചു. 

വിന്ധ്യന് സിനിമാലോകത്തിന്റെ വിട
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക