Image

പൊന്നോണപ്പുലരി (കവിത)-ചാക്കോ ഇട്ടിച്ചെറിയ

ചാക്കോ ഇട്ടിച്ചെറിയ Published on 27 August, 2012
പൊന്നോണപ്പുലരി (കവിത)-ചാക്കോ ഇട്ടിച്ചെറിയ

ഓണമായ്‌,ഓണമായ്‌,ഓമനിച്ചീടുവാന്
‍ഓര്‍മ്മയിലെത്തുന്നൊരീണമായ്‌ മാനസ്സേ
വര്‍ഷങ്ങളെത്രെയോ പോയ്മറഞ്ഞെങ്കിലും
ഹര്‍ഷപുളകമായ്‌ തീരുന്നു മാനസ്സം

പൂക്കളിറുത്തതും പൂക്കളം തീര്‍ത്തതും
പൂവിളികേട്ടതുമാര്‍പ്പും കുരവയും
മാവേലിമന്നന്റെ മാഹാത്മ്യമൊക്കെയു
മാര്‍ത്തുവിളിക്കുന്നു മാലോകരൊക്കെയും

കാളനും തോരനും സാമ്പാറു പപ്പടം
പൂവന്‍പഴവും പരിപ്പു പ്രദമനും
ഇഞ്ഛി നാരങ്ങാപ്പുളിയിവയൊക്കെയും
പഞ്ചാമൃതമ്പോല്‍ കഴിച്ചതോര്‍ക്കുന്നു ഞാന്‍

അന്നു സ്വയമെന്നൊഴിച്ചു മറ്റൊന്നുമേ
വന്നുകേറീടാത്തൊരെന്‍ പാഴ്മനസ്സതില്‍
ഇന്നു വന്നീടുന്നൊരു ചോദ്യം, ആര്‍ക്കു ഓണം,എന്തു ഓണം?
 എന്നേ മധിക്കുന്ന ചോദ്യമേ!

കോടികളൊക്കെച്ചിലവിട്ടു പൊന്നോണ
മാടിത്തിമര്‍ത്തു തക്രുതിയായ്‌ തീര്‍ത്തിടും
മാമലനാടേ കരയുക, കേഴുക
മാവേലി ലജ്ജിതനായ്‌ മടങ്ങീടവേ!

കോടീശ്വരര്‍ക്കെന്നുമോണമാണോര്‍ക്ക
പണക്കാര്‍ക്കുമോണമാണെന്നുമെന്നോമലേ
പട്ടിണിപ്പാവങ്ങള്‍ നിര്‍ധനര്ക്കൊക്കെയും
ഓണം പൊന്നോണം വരും ചിങ്ങമാസത്തില്‍!

 മൃഷ്ടാന്നഭോജനമോണപ്പുടവകള്‍
ഒന്നുമേയില്ലാതെ സ്വപ്നശരണരായ്‌
ലക്ഷോപി ലക്ഷങ്ങള്‍ തിങ്ങുന്നമാമല
നാടേയവര്‍ക്കില്ലെ പോന്നോണ മോര്‍ക്കുമോ!

ഇന്നോര്‍ത്തിടുമ്പോളകം തളര്‍ന്നീടുന്നു
മൃഷ്ടാന്നഭോജന മെന്മുന്നിലിവ്വിധം
മാനസമേവം പതിതരിന്ചാരത്തു
കുറ്റബോധത്താല്‍ കരംവിലക്കുന്നു ഞാന്‍!

സര്‍വര്‍ക്കുമോണമീനാട്ടില്‍ യാധാര്ധ്യമായ്
തീരുന്നകാലം വരട്ടെയാശിപ്പുഞാന്‍
അല്ലാതെനിങ്കില്ലൊരോണമകതാരി
ലല്ലലകറ്റി ചിരമാസ്വദിക്കുവാന്‍

സര്‍വേശ്വരാ ശക്തിയേകിടൂ നാട്ടിന്നു
നന്മകളേകിയനുഗ്രഹിക്കൂ ഭവാന്‍
ഏവരുമൊന്നുപോ ലാനന്ദപൂര്‍ണരായ്‌
മാവേലി നാട്ടിലൊരോണം തിമര്‍ക്കുവാന്‍.!
 
 
പൊന്നോണപ്പുലരി (കവിത)-ചാക്കോ ഇട്ടിച്ചെറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക