ആലപ്പുഴ:നിര്‍ണായക കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഔദ്യോഗിക വിഭാഗത്തിന് എതിരെയും വി.എസ്. അച്യുതാനന്ദന് അനുകൂലമായും നിലപാടെടുത്ത തോമസ് ഐസക് എംഎല്‍എയുടെ ഓഫിസിലേക്ക് അസഭ്യവര്‍ഷം.
നഗരത്തില്‍ കിടങ്ങാംപറമ്പിലെ ഓഫിസിലേക്കാണ്ചി ലര്‍ ഫോണ്‍ വിളിച്ചു ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയത്. സാധാരണ ഞായറാഴ്ച തുറക്കാറില്ലെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഓഫിസ് തുറന്നിരുന്നു. ഭീഷണിഫോണുകള്‍ തുടരെ വന്നതോടെ ഓഫിസ് സെക്രട്ടറി ഫോണ്‍ മാറ്റിവച്ചു. തുടര്‍ന്ന് ഓഫിസ് പൂട്ടി.
അതേ സമയം, ഞായറാഴ്ച ഓഫിസ് തുറക്കാറില്ലെന്നും ഭീഷണിയുണ്ടായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും എംഎല്‍എയുടെ ഓഫിസ് അറിയിച്ചു.
ടി.പി. ചന്ദ്രശേഖരന്റെ വധത്തില്‍ ഉത്തരവാദികളായ പാര്‍ട്ടിക്കാര്‍ക്കെതിരെയും നടപടി എടുക്കണമെന്നും ടിപി വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറയാനാവില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തോമസ് ഐസക് പറഞ്ഞിരുന്നു.
പിണറായി പക്ഷക്കാരനായി കണക്കാക്കപ്പെട്ടിരുന്ന തോമസ് ഐസക്കിന്റെ അടുത്ത കാലത്തെ നയം മാറ്റമാണ് അസഭ്യവര്‍ഷത്തിനു കാരണമെന്നു കരുതുന്നു. കഴിഞ്ഞ ജില്ലാ സമ്മേളന കാലത്ത് ജില്ലയില്‍ വിഎസ്പക്ഷവുമായി ഐസക് കൂട്ടുകെട്ടുണ്ടാക്കിയതു സംസ്ഥാനതലത്തില്‍ ചര്‍ച്ചയായിരുന്നു.