Image

വി.എസിന്റെ പിഎയുടെ ഭാര്യയെ പിരിച്ചുവിട്ട ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Published on 13 July, 2012
വി.എസിന്റെ പിഎയുടെ ഭാര്യയെ പിരിച്ചുവിട്ട ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷിന്റെ ഭാര്യയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സുരേഷിന്റെ ഭാര്യ ഷീബയെ നോര്‍ക്ക അസിസ്റ്റന്റ് സ്ഥാനത്തു നിന്ന് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ഷീബയ്ക് നോര്‍ക്കയില്‍ അസിസ്റ്റന്റായി സ്ഥിരനിയമനം ലഭിച്ചത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്. ഷീബ അടക്കം 15 പേരെയായിരുന്നു ഇത്തരത്തില്‍ പിരിച്ചുവിട്ടത്. ഇതിനെതിരെ ഇവര്‍ ഹൈക്കോടതയില്‍ പരാതി നല്‍കിയെങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ചാണ് വിധിവന്നത്. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് പിരിച്ചുവിടപ്പെട്ടവര്‍ക്ക് അനുകൂല വിധി വന്നത്. ഒരു സര്‍ക്കാര്‍ നിയമിക്കുന്ന ജീവനക്കാരെ അടുത്ത സര്‍ക്കാര്‍ പിരിച്ചുവിടുന്നത് ശരിയായ രീതിയല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക