Image

ബ്രസീലില്‍ വെടിവയ്പ്പില്‍ എട്ടു പേര്‍ മരിച്ചു

Published on 12 July, 2012
ബ്രസീലില്‍ വെടിവയ്പ്പില്‍ എട്ടു പേര്‍ മരിച്ചു
റിയോ ഡി ഷാനെറോ: ബ്രസീലിലെ സാവോപോളോയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ കപ്പ് ഫൈനലില്‍ പ്രാദേശിക ടീമായ പാല്‍മിരാസ് വിജയിച്ചതിന്റെ ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് ബൈക്കിലും കാറിലുമായെത്തിയ തോക്കുധാരികള്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഒസാസ്കോ നഗരത്തിനു സമീപമാണ് സംഭവം. ബ്രസീലിയന്‍ കപ്പ് നേട്ടത്തോടെ പാല്‍മിരാസിനു തെക്കേ അമേരിക്കയിലെ പ്രധാന ക്ളബ്ബ് ടൂര്‍ണമെന്റായ കോപ്പ ലിബര്‍ട്ടെദരെസിനു യോഗ്യത നേടിയതിന്റെ ആഘോഷങ്ങള്‍ തെരുവില്‍ നടക്കുമ്പോഴായിരുന്നു ആക്രമണം. ഏഴു പേര്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. ലഹരിമരുന്ന് വില്പന അടക്കമുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കു സമീപമാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം, സംഭവത്തിനു ഫുട്ബോള്‍ ടീം ഫാന്‍സുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകര്‍ നടത്തിയ കരിമരുന്നു പ്രയോഗം അക്രമികള്‍ക്കു അനുകൂലമായെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റു ചെയ്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക