Image

അട്ടപ്പാടി ഡാം: സ്ഥലത്തെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

Published on 20 June, 2012
അട്ടപ്പാടി ഡാം: സ്ഥലത്തെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു
അഗളി: അട്ടപ്പാടി അണക്കെട്ടു പ്രദേശത്ത് വിവരശേഖരണത്തിനെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാര്‍ ചിറ്റൂര്‍ ജംഗ്ഷനില്‍ തടഞ്ഞുവച്ചു.ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംഘത്തിന് അണക്കെട്ട് പ്രദേശം സന്ദര്‍ശിക്കാനോ വിവരശേഖരണം നടത്താനോ കഴിഞ്ഞില്ല.മുടങ്ങിക്കിടക്കുന്ന അട്ടപ്പാടി ഡാം നിര്‍മാണം പുനരാരംഭിക്കാന്‍ കേരള സര്‍ക്കാര്‍ ഗൌരവമായി ചര്‍ച്ച നടത്തുന്ന വേളയിലാണ് തമിഴ്്നാട് സംഘം അട്ടപ്പാടിയിലെത്തി വിവരശേഖരണം നടത്തി മടങ്ങുന്നത്. കഴിഞ്ഞ ദിവസം തമിഴ മാധ്യമ പ്രവര്‍ത്തകര്‍ അണക്കെട്ടുപ്രദേശം സന്ദര്‍ശനം നടത്തുകയും അണക്കെട്ടിനെതിരായി തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുകയുമുണ്ടായി.ഇത്തരത്തിലുള്ള തമിഴ്്നാടിന്റെ ഇടപെടല്‍ അണക്കെട്ടു നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് അനുമതിയില്ലാതെ കടന്നുവരുന്ന തമിഴ്്നാടുസംഘത്തെ അണക്കെട്ടു പ്രദേശം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതിന്റെ പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ തമിഴ്്നാട് ഔദ്യോഗിക വാഹനത്തിലെത്തിയ കോയമ്പത്തൂര്‍ പിഡബ്ള്യുഡി ചീഫ് എന്‍ജിനീയര്‍ എന്നിവരടങ്ങിയ സംഘത്തെയാണ് ജനം തടഞ്ഞത്.സര്‍ക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ടു പ്രദേശം സന്ദര്‍ശിക്കാന്‍ തമിഴ്്നാട് സംഘത്തെ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരത്തോടെ കോയമ്പത്തൂര്‍ സിപിഎം ജില്ലാ ഭാരവാഹിയുള്‍പ്പടെയുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു. ഇവരെയും മടങ്ങ്ിപോകുന്നതിനിടെ നാട്ടുകാര്‍ തടഞ്ഞു. തമിഴ് പത്രങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് തങ്ങള്‍ സ്ഥലം സന്ദര്‍ശിച്ചതെന്നും ഡാം നിര്‍മാണത്തിന് തങ്ങള്‍ എതിരല്ലെന്നും സംഘം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക