Image

വരുമാനം നിലച്ചതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്ന് ആഫ്രിക്കയില്‍ നിന്ന് വീണ്ടും അന്‍വര്‍ എം.എല്‍.എ

Published on 07 March, 2021
വരുമാനം നിലച്ചതിനാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നുവെന്ന്  ആഫ്രിക്കയില്‍ നിന്ന് വീണ്ടും  അന്‍വര്‍  എം.എല്‍.എ
നിലമ്ബൂര്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എം.എല്‍.എയെ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കിടെ ഫേസ്ബുക് വിഡിയോയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട് പി.വി അന്‍വര്‍ എം.എല്‍.എ. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നാണ് അന്‍വര്‍ വിഡിയോയിലെത്തിയത്.

ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന് ലക്ഷത്തിെന്‍റ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ് എന്നിവ മാത്രമാണ് സര്‍ക്കാറില്‍നിന്ന് സ്വീകരിച്ചതെന്നും എം.എല്‍.എ പറയുന്നു. 35 വര്‍ഷത്തെ തെന്‍റ അധ്വാനവും മാതാപിതാക്കളില്‍നിന്ന് ലഭിച്ച സ്വത്തുക്കളും ഉള്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങള്‍ കുറച്ച്‌ മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. വരുമാനം നിലച്ചു.

സ്വത്തുണ്ടായിട്ടും ബാധ്യതകള്‍ വീട്ടാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. പി.വി. അന്‍വറിെന്‍റ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാല്‍ കേസില്‍ ഉള്‍പ്പെടുമെന്നും പ്രചരിപ്പിക്കുന്നു. ബാധ്യത തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയില്‍ അധ്വാനിക്കേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ആഫ്രിക്കയില്‍ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളില്‍ പറയുന്നതാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക