ജനുവരി 6 നു കാപ്പിറ്റൽ അക്രമിച്ച തീവ്രവാദികളുടെ ഉദ്ദേശം പലതായിരുന്നു, പ്രധാനം ട്രംപിനെ പ്രസിഡണ്ട് ആയി പ്രഖ്യാപിക്കുക. ബൈഡൺ/ഹാരീസ് ഇനാഗുറേഷൻ സമയത്തും വീണ്ടും ഭീകര ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ടായിരുന്നു. തൻനിമിത്തം 26000 നാഷണൽ ഗാർഡുകളെ കാപ്പിറ്റലിനെയും നിയമ നിർമ്മാതാക്കളെയും സംരക്ഷിക്കാൻ നിയോഗിച്ചിരുന്നു. കാപ്പിറ്റലിനു ചുറ്റും 7 അടി പൊക്കമുള്ള വയർ ഫെൻസും ഉയർത്തി. ഇനാഗുറേഷൻ കഴിഞ്ഞു എങ്കിലും ഭീഷണി ഇന്നും തുടരുന്നു. അതിനാൽ 5000-7000 ട്രൂപ്പുകൾ കാപ്പിറ്റലിൽ മാർച്ച് പകുതിവരെ എങ്കിലും ഉണ്ടായിരിക്കും.
കാപ്പിറ്റൽ ആക്രമണത്തെ ആക്ഷേപിക്കുവാൻ തയ്യാർ അല്ലാത്ത 42 റിപ്പപ്ലിക്കൻ നിയമ നിർമ്മാതാക്കൾ; ട്രൂപ്പിനെ പറഞ്ഞു വിടണം, കാപ്പിറ്റലിനു ചുറ്റുമുള്ള ഫെൻസ്സ് നീക്കം ചെയ്യണം എന്നും സ്പീക്കറോട് ആവശ്യപ്പെടുന്നു. എന്നതായിരിക്കാം ഇവരുടെ ഉദ്ദേശം?
സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രഖ്യാപനം പ്രസിഡണ്ട് നടത്തുമ്പോൾ വീണ്ടും കാപ്പിറ്റലിൽ സ്ഫോടനം എന്ന് ചിലർ ലക്ഷ്യമിടുന്നുണ്ടത്രേ.
സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം എന്നാണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കാപ്പിറ്റൽ പോലീസിൻറ്റെ ചീഫ് യോഗാനന്ദ പിറ്റ്മാൻ ഹൗസ് കമ്മറ്റിയിൽ വെളിപ്പെടുത്തിയ സാക്ഷ്യം ഭയാനകം ആണ്. പ്രൗഡ് ബോയിസ്, ഓത്തു കീപ്പേഴ്സ്; അങ്ങനെയുള്ള വിവിധ സംഘക്കാർ ആണ് ട്രംപ് ജനുവരി 6 നു കാപ്പിറ്റൽ തകർക്കാൻ മുതിർന്നത് . കാപ്പിറ്റലിനു ചുറ്റുമുള്ള ഫെൻസ് നീക്കണം, ട്രൂപ്പിനെ തിരികെ വിടണം എന്ന റിപ്പപ്ലിക്കൻ ഡിമാൻഡിനെ എതിർത്തുകൊണ്ടാണ് പോലീസ് ചീഫ് സാക്ഷ്യം നടത്തിയത്.
കാപ്പിറ്റൽ ആക്രമണത്തിൽ കാപിറ്റൽ പോലീസുകാരും, മിലിട്ടറിയും, പോലീസുകാരും ഉണ്ടായിരുന്നു. 5 പേര് മരിച്ചു, 140 പോലീസുകാർക്ക് പരിക്കേറ്റു, തീവ്രവാദികൾ കാപ്പിറ്റൽ തല്ലി തകർത്തു, പലതും മോഷ്ടിച്ചു, കെട്ടിടത്തിനുള്ളിൽ മല മൂത്ര വിസർജനം ചെയ്തു, ഭിത്തികളിൽ മലം മെഴുകി. 200 ൽ പരം അറസ്റ്റ് ചെയ്യപ്പെട്ടവർ എല്ലാവരും തീവ്രവിഭാഗക്കാർ ആണ്. എന്നിട്ടും ചില ട്രംപ്ലിക്കൻസ് സത്യം അംഗീകരിക്കുന്നില്ല.
ആന്റ്റിഫ ആണ് കാപ്പിറ്റൽ ആക്രമിച്ചത്; കൊറോണ പോലെ വെറും കള്ള പ്രചാരണമാണിത് എന്നും കരുതുന്നവർ ഉണ്ട്. ഭീകരവാദികൾ സത്യത്തെ അങ്ങികരിക്കുന്നവർ അല്ല. അവരുടെ മസ്തിഷ്ക്കം കള്ളവും കാപട്യവും നിറഞ്ഞിരിക്കുന്നു. വടക്കൻ കേരളത്തിലും ഇത്തരം ഭീകരർ അനേകം ഉണ്ട്.
ജനുവരി 6 നു നടന്ന ഭീകര ആക്രമണം വളരെ മുൻപേ കരുതിക്കൂട്ടി പ്ലാൻ ചെയ്തിരുന്നു എന്ന് അറസ്റ്റ് ചെയ്യപ്പെട്ടവർ വെളിപ്പെടുത്തി. ഇല്കഷനിൽ ട്രംപ് തോൽക്കുമെന്ന് തീർച്ച ആയതോടെ പല കുതന്ത്രങ്ങളും ട്രമ്പിക്കൻസ് പ്ലാൻ ചെയ്തു. ഇലക്ഷനിൽ ട്രംപ് തോറ്റതോടെ 60 ൽ പരം കേസുകൾ ട്രംപ് ലോയേഴ്സ് ഫയൽ ചെയ്തു. എല്ലാ കേസുകളിലും ട്രംപ് തോറ്റു. ഒബാമ നടത്തേണ്ട അനേകം ജഡ്ജികളുടെ നിയമനം മിച് മക്കോണൽ തടഞ്ഞു. തൻ നിമിത്തം അനേകം ജഡ്ജ് വേക്കൻസിയിൽ ട്രംപ് അനുഭാവികളെ നിയമിക്കാനുള്ള അവസരം ട്രംപിന് ലഭിച്ചു. ഇവരിൽനിന്നും ഭരണഘടനയെ മറികടന്നു ട്രംപിന് അനുകൂല വിധി ട്രംപ് പ്രതീക്ഷിച്ചു എങ്കിലും അവിടെയും പരാജയപ്പെട്ടു. അപ്പോൾ ആണ് അവസാന അടവ് പ്രയോഗിച്ചത്.
കാപ്പിറ്റൽ ആക്രമിച്ച അനേകർ അറസ്റ്റു ചെയ്യപ്പെട്ടു, അവരൊക്കെയും പറഞ്ഞത് അമേരിക്കയുടെ പ്രസിഡണ്ട് ട്രംപ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞങ്ങൾ കാപ്പിറ്റൽ ആക്രമിച്ചത്. ഞങ്ങളെ അറസ്റ്റ് ചെയ്യുന്നു എങ്കിൽ ട്രംപിനെയും അറസ്റ്റ് ചെയ്യണം, ന്യായമായ ആവശ്യം!. അക്രമികളുടെ കൂടെ ലോ എൻഫോഴ്സസ്മെന്റ് ജോലിക്കാർ ഉണ്ടായിരുന്നു, കാപ്പിറ്റൽ പോലീസിൽ ചിലരും അക്രമികളെ സഹായിച്ചു. ആരും ഒരിടത്തും സുരഷിതർ അല്ല എന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. 800 -ഓളം ഭീകരർ കാപ്പിറ്റലിനുള്ളിൽ ആക്രമിച്ചു കയറി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ദിവസങ്ങൾക്കു മുമ്പേ വന്ന 10,000 ത്തോളം പേർ ആക്രമണത്തിൽ പങ്കെടുത്തു. യുദ്ധം നടത്താനാണ് ഇ തീവ്രവാദികൾ വന്നത് എന്നാണ് രാജിവെച്ച ക്യാപ്പിറ്റൽ പോലീസ് ചീഫ് സ്റ്റീവൻ സണ്ട്, കമ്മറ്റി ഹിയറിങ്ങിൽ സാക്ഷ്യപെടുത്തിയത്.
ഇനിയും ഇത്തരം അക്രമണം ഉണ്ടാക്കനുള്ള സാധ്യത ഉണ്ട് എന്ന വസ്തുത എ ലോ എൻഫോഴ്സ്മെൻറ്റ് ആശങ്കയോടെ വീക്ഷിക്കുന്നു.
തീവ്ര വലതുപക്ഷ ഗൂഢാലോചന തിയറി-കു അനോൻ - പ്രചരിപ്പിക്കുന്നത് മാർച്ച് 4 നു ട്രംപ് വാഷിങ്ടണിൽ എത്തി ഭരണം പിടിച്ചെടുക്കും എന്നാണ്. വെറും പ്രചരണം എന്ന് പലരും പറയുന്നു. എന്നാൽ ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയവ സംഭവിക്കുന്ന കാലം അല്ലേ ഇത് - കാള കളിയുടെ കാലം.
തുടരും-