Image

കളക്ടര്‍ ബ്രോ" ക്കെതിരെ ആരോപണവുമായി മാതൃഭൂമി, മാതൃഭൂമി ലേഖികക്ക് നല്‍കിയ മറുപടി അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതം എന്ന് വാര്‍ത്ത

Published on 23 February, 2021
കളക്ടര്‍ ബ്രോ" ക്കെതിരെ ആരോപണവുമായി മാതൃഭൂമി, മാതൃഭൂമി ലേഖികക്ക് നല്‍കിയ മറുപടി അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതം എന്ന് വാര്‍ത്ത
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച്‌ കെ എസ് ഐ എന്‍ സി എം ഡി എന്‍ പ്രശാന്തിനോട് വിശദ വിവരങ്ങള്‍ ചോദിച്ച മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ക്ക് ലഭിച്ചത് അശ്ലീലച്ചുവയുള്ള ചിത്രങ്ങള്‍ സഹിതമുള്ള തരംതാഴ്ന്ന മറുപടിയെന്ന് മാതൃഭൂമി. ലേഖിക തിങ്കളാഴ്ച ഉച്ചയ്ക്ക് 1 33 നും 2 23 നും ഇടയില്‍ നടത്തിയ വാട്സ്‌ആപ്പ് ആശയവിനിമയത്തില്‍ ആണ് എന്‍ പ്രശാന്ത് നിലവിട്ട് പെരുമാറിയത് എന്നാണ് മാതൃഭൂമിയുടെ ആരോപണം.

1 33ന് എന്‍ പ്രശാന്തിനോട് മാതൃഭൂമി ലേഖിക ചോദിക്കുന്നു -" മാതൃഭൂമി ലേഖിക ആണ് ഇപ്പോള്‍ സംസാരിക്കാന്‍ സൗകര്യം ഉണ്ടാകുമോ? ഒരു വാര്‍ത്തയുടെ ആവശ്യത്തിനാണ്."

ഇതിന് 1 47 ന് പ്രശാന്ത് സുനില്‍ സുഖതയുടെ മുഖമുള്ള ഒരു സ്റ്റിക്കര്‍ മറുപടിയായി അയക്കുന്നു.

1 48 ന് മാതൃഭൂമി ലേഖിക ഇങ്ങനെ അയക്കുന്നു, " താങ്കളെ ഉപദ്രവിക്കാന്‍ ഉദ്ദേശിച്ചല്ല.എന്താണ് പ്രതികരണം എന്ന് അറിയാന്‍ മാത്രമാണ് ഉദ്ദേശിച്ചത് "

1 54 ന് പ്രശാന്തിന്റെ മറുപടി - ഓ.. യാ, ഒപ്പം നടിയുടെ മുഖമുള്ള അശ്ലീലച്ചുവയുള്ള സ്റ്റിക്കറും

1 56 ന് മാതൃഭൂമി ലേഖിക വീണ്ടും - "എന്തു തരത്തിലുള്ള പ്രതികരണമാണിത്..!"

1 58 ന് പ്രശാന്ത് - മറുപടി സ്റ്റിക്കറിലൂടെ തന്നെ,നടിയുടെ മുഖമുള്ള ഒന്ന്.

2 10 ന് മാതൃഭൂമി ലേഖിക - ഇത്രയും തരം താഴ്ന്ന പ്രതികരണങ്ങള്‍ താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ പദവിയിലിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് പ്രതീക്ഷിച്ചില്ല. ഇതിനെക്കുറിച്ച്‌ ബന്ധപ്പെട്ട ഉന്നത അധികാരികളോട് പരാതിപ്പെടും. താങ്കളുടെ ഒരു പ്രതികരണവും ഇനി ആവശ്യമില്ല. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് താങ്കള്‍ ആദ്യം പഠിക്കേണ്ടത്. നന്ദി!

2 10 ന് തന്നെ പ്രശാന്തിന്റെ മറുപടി - എന്ത്!! വാര്‍ത്ത ചോര്‍ത്തിയെടുക്കാന്‍ ഉള്ള വിദ്യകള്‍ കൊള്ളാം. ക്ഷമിക്കണം തെറ്റായ ആളുടെ അടുത്ത് തെറ്റായ വിദ്യകളായിപ്പോയി. ബൈ മാഡം.

2 23ന് വീണ്ടും പ്രശാന്തിന്റെ പ്രതികരണം - ചില മാധ്യമപ്രവര്‍ത്തകരെ തോട്ടിപ്പണിക്കാരുമായി താരതമ്യപ്പെടുത്തുന്നതില്‍ അത്ഭുതമില്ല.

എന്തായാലും പ്രശാന്ത് ആദ്യമയച്ച സ്റ്റിക്കറുകള്‍ എല്ലാം ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുകയാണ് എന്ന് മാതൃഭൂമി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക