Image

കമ്മ്യൂണിസ്റ്റാണെന്ന്‌ പറഞ്ഞതിന്‌ തിലകനെ പുറത്താക്കിയവര്‍ കോണ്‍ഗ്രസ്സുമായി വേദി പങ്കിടുന്നു: ഷമ്മി തലകന്‍

Published on 21 February, 2021
കമ്മ്യൂണിസ്റ്റാണെന്ന്‌ പറഞ്ഞതിന്‌ തിലകനെ പുറത്താക്കിയവര്‍  കോണ്‍ഗ്രസ്സുമായി വേദി പങ്കിടുന്നു: ഷമ്മി തലകന്‍

താന്‍ കമ്മ്യൂണിസ്റ്റാണെന്ന്‌ തുറന്നു പറഞ്ഞതിന്‌ നടന്‍ തിലകനോട്‌ വിശദീകരണം ചോദിച്ച അമ്മ സംഘടനയുടെ ഭാരവാഹികള്‍ കോണ്‍ഗ്രസിനൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച്‌ മകനും നടനുമായ ഷമ്മി തിലകന്‍. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കൊപ്പം വേദിപങ്കിടുന്ന ഇടവേള ബാബുവിന്റെ ചിത്രം പങ്കു വച്ചുകൊണ്ടാണ്‌ ഷമ്മി തിലകന്‍ പ്രതികരിച്ചത്‌. 

`ഞാന്‍ കമ്മ്യൂണിസ്റ്റാണ്‌ എന്ന്‌ പരസ്യമായിപറഞ്ഞതിന്‌ എന്റെപിതാവിനോട്‌ വിശദീകരണം ചോദിക്കുകയും അന്ന്‌ അദ്ദേഹം നല്‍കിയ വിശദീകരണം ഒന്നു വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാന്‍ കുത്തിത്തിരിപ്പുണ്ടാക്കുകയും ചെയ്‌ത `അമ്മ' സംഘടനയുടെ ഭാരവാഹി സംസ്ഥാന പ്രതിപക്ഷനേതാവിനൊപ്പം ഞാന്‍ കോണ്‍ഗ്രസ്സാണ്‌ എന്നു പറഞ്ഞ്‌ വേദി പങ്കിടുന്നതില്‍ എന്താ കുഴപ്പം�? അമ്മായിയമ്മയ്‌ക്ക്‌ അടുപ്പിലും ആകാമല്ലോ. മരുമകള്‍ക്ക്‌ വളപ്പില്‍ പോലും പാടില്ല. എന്നല്ലേ ഉള്ളൂ? നന്നായി കണ്ണു തള്ളി കണ്ടാല്‍ മതി.'' ഷമ്മി തിലകന്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം ഹരിപ്പാട്‌ വച്ചു നടന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ വേദിയില്‍ വച്ചാണ്‌ ഇടവേള ബാബു കോണ്‍ഗ്രസിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌. ഒപ്പം നടനും സംവിധായകനും അവവതാരകനുമായ രമേഷ്‌ പിഷാരടിയും ഉണ്ടായിരുന്നു. നേരത്തെ സംവിധായകനായ മേജര്‍രവിയും കോണ്‍ഗ്രസിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക