ഇരുണ്ട മേഘമാണെനിക്കു
ചുറ്റിലും
കറുത്തമേഘങ്ങളെന്നെ
പൊതിയുമ്പോൾ കണ്ണുനീരിനുമാനന്ദം പുഞ്ചരിക്കുന്നുവോ..?
ഞാനണിയും മുഖാവരണം ഇന്നൊരു രക്ഷാ കവചമാകുന്നു..
കൈവിട്ടു ദൂരേയ്ക്കകന്ന കുടയെക്കുറിച്ചോർത്ത്
നെടുവീർപ്പിതെന്തിനോ...!
എത്ര മൃദുവായി,
ശബ്ദമില്ലാതെനിക്കു കരയുവാൻ കഴിയുന്നു.
ചിരിക്കുവാനും..
മിഴികളിൽ നിന്നടർന്നു വീഴുന്നയോരോ തുള്ളി
കണ്ണുനീരിനും
ശബ്‍ദംമുണ്ടായിരു-
ന്നെങ്കിൽ...
ഞനാകും മരത്തിൽ കണ്ണീർ കണങ്ങൾ
മഴത്തുളളികളായ്
പതിക്കുമ്പോൾ ..
സങ്കടത്തിൻ കടലോരത്ത് , തിരമാലകൾ അലറുമ്പോൾ ...
എന്നിൽ നുരയിട്ടു പൊങ്ങും വികാരങ്ങളെ,
നിൻ മുൻപിൽ ഞാനതു മറച്ചുപിടിക്കുന്നു..
എല്ലാം, നന്നായിരിക്കുന്നു വെന്ന്, പറയുമ്പോഴും
തകർന്നടിഞ്ഞ ഭൂമിയെ സ്വപ്നഭൂമിയെന്നു പറയുമ്പോഴും
അടരുന്ന കണ്ണുനീർ
പുഞ്ചിരി പൊഴിക്കുന്നു നെടുവീർപ്പുതിരാതെ....i