സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇമ്പീച്ച്മെന്റ്വി ചാരണയിൽ അധ്യക്ഷത വഹിക്കില്ല? ജസ്റ്റിസ് ജോൺ റോബർട്ട്സിൻറ്റെ തീരുമാനം ഭരണഘടന അനുശാസന പ്രകാരം.
ഭരണഘടന പറയുന്നു "ചീഫ് ജസ്റ്റിസ് വിചാരണ അധ്യക്ഷത വഹിക്കേണ്ടത് ഒരു അധികാരത്തിലിരിക്കുന്ന പ്രസിഡൻറ്റിനെ സ്ഥാനത്തു നിന്നും മാറ്റുന്നതിനായിരിക്കണം”. ഇവിടെ നിലവിലുള്ള പ്രസിഡൻറ്റ് അല്ല ഇമ്പീച്ചുമെന്റ് നേരിടുന്നത്.
ആ കാരണത്താൽ ഒരു സ്വകാര്യ പൗരനായ ട്രംപിനെ സെനറ്റ് കോടതിയിൽ വിസ്തരിക്കുന്നതിന് ഭരണഘടന അനുവദിക്കുന്നില്ല. എന്നിരുന്നാൽത്തന്നെയും ഹൌസ് ഡെമോക്രാറ്റ് നേതൃത്വം രേഖകൾ സെനറ്റിൽ സമർപ്പിച്ചിരിക്കുന്നു.
ആ സാഹചര്യത്തിൽ എന്തു വന്നാലും വിചാരണ നടക്കും എന്നാണ് സെനറ്റ് നേതാവ് ചക്ക് ഷൂമർ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ ഒന്നുകിൽ ഉപ രാഷ്‌ട്രപതി കമല ഹാരിസ് അഥവാ സെനറ്റ് താത്‌ക്കാലിക നേതാവ് പാട്രിക് ലേഹി ആയിരിക്കും അധ്യക്ഷത വഹിക്കേണ്ടത്.
അവിടെയും നടപടിക്രമങ്ങൾ ചോദ്യം ചെയ്യപ്പെടുന്നു. ഈ വിചാരണയിൽ നൂറു സെനറ്റർ മാരും വിധികർത്താക്കളാണ് അപ്പോൾ ഒരു വിധികർത്താവും ജഡ്ജിയും ഒരേ സമയം ഒരാൾക്ക് ആകുവാൻ പറ്റുമോ?ഒരു ജനാധിപത്യ വ്യവസ്ഥിതിയിലുള്ള കോടതിയിലും നടക്കാത്ത ഒന്ന്.
ഭരണഘടന കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളവർ രാഷ്ട്രീയ പോരു തീർക്കുന്നതിന് ഭരണഘടനക്ക് പാരവയ്‌ക്കുന്ന ഒരു രീതിയാണ് ഡെമോക്രാറ്റ്‌സ് നിയമനിർമ്മാതാക്കൾ അനുകരിക്കുന്നത്.
ഫെബ്രുവരി 8 നു വിചാരണ തുടങ്ങും എന്നാണ് ഇപ്പോൾ സെനറ്റ് അറിയിചിരിക്കുന്നത്. തുടങ്ങിയാൽത്തന്നെ നിരവധിറിപ്പബ്ലിക്കൻ സെനറ്റർമാർ എതിര്പ്പുകളുമായി രംഗത്തെത്തും. അവയെല്ലാം ചർച്ച ചെയ്യപ്പെടണം പരിഹാരം കാണണം, വേണമെങ്കിൽ ഫിലിബസ്റ്റർ എന്ന പ്രക്രിയ വരെ ഉപയോഗിച്ചെന്നുവരും ആ സാഹചര്യത്തിൽ മൂന്നിൽ രണ്ടു ഭാഗം തുണ നൽികിയെങ്കിലേ നടപടി ക്രമങ്ങൾ മുന്നോട്ടു പോകൂ. ഒന്നിനും മുൻ കീഴ്വഴക്കം ഇല്ലാത്ത സാഹചര്യം.
ട്രംപിനും മുന്നിൽ നിരവധി മാർഗ്ഗങ്ങൾ ഉണ്ട് വിചാരണയിൽ ഇടങ്കോൽ ഇടുന്നതിന്. ആദ്യത്തേത് ഭരണഘടന അടിസ്ഥാനമാക്കി. അധികാര സ്ഥാനം ഇല്ലാത്ത പ്രസിഡൻറ്റിനെ വിചാരണ നടത്തുവാൻ പാടില്ല. കൂടാതെ വിചാരണയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷത വഹിക്കണം. അതും ഇവിടില്ല. ഇതെല്ലാമായി ഇവർക്ക് കോടതികളെ സമീപിക്കാം.
രണ്ട്, ഒരു പ്രധാന ഭരണഘടനാ അഭിഭാഷകന്‍, അല്ലൻ ഡോർഷവിസ് പറയുന്നതുപോലെ വേണമെങ്കിൽ ട്രംപിന് ഈ വിചാരണ അവഗണിക്കാം, പങ്കെടുക്കാതിരിക്കാം. ആ സാഹചര്യത്തിൽ സെനറ്റിന് ട്രംപിനെ വിലങ്ങു വൈച്ചു സെനറ്റ് കോടതിയിൽ കൊണ്ടുവരുവാൻ പറ്റുമോ? അഥവാ ട്രംപിൻറ്റെ അസാന്നിദ്ധ്യത്തിൽ വിധി കൽപ്പിക്കുവാൻ പറ്റുമോ?
ഒരു തെളിവെടുപ്പും നടന്നിട്ടില്ലാത്ത കുറ്റപത്രമാണ് ഹൌസ് സമർപ്പിച്ചിരിക്കുന്നത്. ജനുവരി 6-നു നടന്ന ആക്രമണങ്ങളിൽ ട്രംപ് കാരണക്കാരൻ എന്നത് തെളിവില്ലാത്ത ഒരു ആരോപണം മാത്രം. ആയതിനാൽ സെനറ്റ് എന്തു തീരുമാനം എടുത്താലും അത് കോടതികളിൽ ചോദ്യം ചെയ്യപ്പെടും.
ഡെമോക്രാറ്റ്‌സ് നയിക്കുന്ന സെനറ്റിൻറ്റെ ഒരേ ഒരു ഉദ്ദേശം ട്രംപിനെ നിര്വ്വീര്യനാക്കുക. ഇനി ഒരു പൊതു തിരഞ്ഞെടുപ്പു വേദിയിൽ ഇയാൾ മൽസരിക്കുന്നതിന് എത്തിക്കൂടാ, ഈയൊരു വിചാരണയും വിധി തീർപ്പും വഴി ട്രംപിന് അയോഗ്യത കല്പികക്കുക.
ഈലേഖകന് മനസ്സിലാവാത്ത ഒരു കാര്യം, ഏതു വിധേയ ആണെങ്കിലും എങ്ങിനെ ഡെമോക്രാറ്റ്‌സ്, സെനറ്റിൽ 17 റിപ്പബ്ലിക്കൻ അംഗങ്ങളെ തങ്ങളുടെ പക്ഷത്തേക്ക്, വളച്ചെടുക്കുവാൻ പറ്റും? പിന്നെന്തിനിവിടെ ചത്ത കുതിരയെ വീണ്ടും തല്ലുന്നു? മറ്റെത്രയോ ശ്രദ്ധ അർഹിക്കുന്ന പ്രശ്നങ്ങൾ രാഷ്ട്രം നേരിടുന്നു അവക്കല്ലെ ഇവർ പ്രാധാന്യത നൽകേണ്ടത്?