Image

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ, എസ്.പി.ബിക്ക് പത്മവിഭൂഷണ്‍

Published on 25 January, 2021
പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ, എസ്.പി.ബിക്ക് പത്മവിഭൂഷണ്‍

ന്യൂഡല്‍ഹി: ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിന്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങള്‍ ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് പത്മശ്രീയും ലഭിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു.

മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്‌ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കെ.എസ്.ചിത്ര, മുന്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്

കെ.എസ്. ചിത്രയടക്കം ആറു മലയാളികൾക്കാണ് ഇത്തവണ പുരസ്കാര ലബ്ധി.

മരണാനന്തര ബഹുമതിയായി ബഹുഭാഷാ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഫൈബർ ഒപ്റ്റിക്‌സ് വിദഗ്ധനും ഊർജ തന്ത്രജ്ഞനുമായ അമേരിക്കൻ-ഇന്ത്യൻ ശാസ്ത്രജ്ഞൻ നരീന്ദർ സിങ് കപനിക്കും പദ്മവിഭൂഷൺ ലഭിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേ (പൊതുകാര്യം), കർണാടകയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധനും മണിപ്പാൽ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ബി.എം. ഹെഗ്‌ഡെ (വൈദ്യശാസ്ത്രം), ഡൽഹിയിലെ ഇസ്‌ലാമിക പണ്ഡിതൻ മൗലാന വഹീദുദ്ദീൻ ഖാൻ, പുരാവസ്തു ഗവേഷകൻ ബി.ബി. ലാൽ, ഒഡിഷയിൽ നിന്നുള്ള ശില്പി സുദർശൻ സാഹൂ എന്നിവർക്കും പദ്മവിഭൂഷൺ ലഭിക്കും.

ഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, പാവകളി കലാകാരൻ ഷൊർണൂരിലെ കെ.കെ. രാമചന്ദ്രൻ പുലവർ, ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങൾ എഴുതിയ ബാലൻ പൂതേരി, ആദിവാസികൾക്കായി ആതുരസേവനം നടത്തിയ വയനാട്ടിലെ ഡോ. ധനഞ്ജയ് ദിവാകർ സച്‌ദേവ്, കായികപരിശീലകൻ ഒ.എം. മാധവൻ നമ്പ്യാർ എന്നിവർക്ക് പദ്മശ്രീയും നൽകും. തമിഴ്‌നാട്ടിൽ നിന്നുള്ള  ഗായിക ബോംബെ ജയശ്രീക്കും പദ്മശ്രീ .

രാഷ്ട്രീയ നേതാക്കളായിരുന്ന തരുൺ ഗൊഗോയ്‌, രാം വിലാസ് പാസ്വാൻ, കേശുഭായ് പട്ടേൽ, ഇസ്‌ലാമിക പണ്ഡിതൻ കൽബെ സാദിഖ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ ലഭിക്കും. സാഹിത്യകാരൻ ചന്ദ്രശേഖര കമ്പാർ, മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർമാൻ തർലോചൻ സിങ്, മഹാരാഷ്ട്രയിലെ വ്യവസായി രജനീകാന്ത് ഷ്രോഫ് എന്നിവർക്കും പദ്മഭൂഷൺ ബഹുമതി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക