Image

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

Published on 20 January, 2021
നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കൊവിഡ് ബാധിച്ച്‌ ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പിന്നീട് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.


ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി   76-ാം വയസിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. 1996ല്‍ ജയരാജ് സംവിധാനം ചെയ്ത ദേശാടന  ത്തിലായിരുന്നു അദ്ദേഹം ആദ്യമായി അഭിനയിച്ചത്. ആ  വേഷം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടി. തുടര്‍ന്ന് ഒരാള്‍ മാത്രം, കൈക്കുടന്ന നിലാവ്, ഗര്‍ഷോം, കല്യാണരാമന്‍ എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം മലയാള ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചു. ചന്ദ്രമുഖി ഉള്‍പ്പെടെ മൂന്ന് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 


സെന്റിമെന്റ്‌സും കോമഡിയും ഒരുപോലെ വഴങ്ങുന്ന ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ മുത്തച്ഛന്‍ കഥാപാത്രങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്.


1922 ഒക്ടോബര്‍ 25ന് കണ്ണൂര്‍ പയ്യന്നൂരില്‍ കോറം പുല്ലേരി വാദ്ധ്യാരില്ലത്ത് നാരായണ വാദ്ധ്യാരുടെയും ദേവകി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ചു. പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂളിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ പ്രാഥമിക വിദ്യാഭ്യാസം.


കമ്യൂണിസ്റ്റ് സഹയാത്രികനായ ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി പാര്‍ട്ടി പ്രവര്‍ത്തകനായി പല സമര പരിപാടികളിലും പങ്കെടുത്തിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എകെജി ഒളിവില്‍ കഴിഞ്ഞത് ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ ഇല്ലത്തായിരുന്നു.  


ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ ഭാര്യ പരേതയായ ലീല അന്തര്‍ജ്ജനം. നാലു മക്കളാണ് അദ്ദേഹത്തിനുള്ളത്. ദേവി, ഭവദാസ്, യമുന, കുഞ്ഞിക്കൃഷ്ണന്‍. പ്രശസ്ത ഗാന രചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരിയുടെ മകളുടെ ഭര്‍ത്താവാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക