image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

വാഷിംഗ്ടണ് ശക്തി പകരാൻ പാലായിൽ നിന്ന് ജോസും തോമസും ഏഴു സഹോദരങ്ങളും ( കുര്യൻ പാമ്പാടി)

EMALAYALEE SPECIAL 19-Jan-2021
EMALAYALEE SPECIAL 19-Jan-2021
Share
image
ഡിസ്‌നി വേൾഡിനും യൂണിവേഴ്‌സൽ സ്റുഡിയോക്കും പേരുകേട്ട സ്ഥലമാണ് ഫ്ലോറിഡയിലെ ഒർലാണ്ടോ. വിനോദസഞ്ചാരികളുടെ പറുദീസയിൽ കിർക്ക്മാൻ റോഡിലെ മുപ്പതു കോഫീ ഷോപ്പുകളിൽ  ഒന്ന് മാത്രമാണ് "മിസ്സിസ് പൊട്ടേറ്റോ റെസ്റ്റോറന്റ്". ബ്രസിലിയൻ--അമേരിക്കൻ പൊട്ടേറ്റോ ഫ്യൂഷൻ വിഭവങ്ങൾക്ക് പേരുകേട്ടത്. പുറമെ ചെറുതെങ്കിലും ഉള്ളിൽ നല്ല വിസ്താരം.  

സിബിഎസ് ഈവനിങ് ന്യൂസിൽ ബൈഡൻ--കമല ടീമിന്റെ സ്ഥാനാരോഹണത്തിനുള്ള വൻ സന്നാഹങ്ങൾ കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ കയറി വരുന്നു ഈ പൊട്ടേറ്റോ റെസ്റ്റോറന്റ്. അതിഥികളിൽ  ഒരു കൗമാരക്കാരന്റെ കയ്യിലും കഴുത്തിലും രക്തം കിനിയുന്ന മുറിപ്പാടുകൾ കണ്ടപ്പോൾ മാനേജർ ചെറിയൊരു കടലാസിൽ  "നിനക്ക് സഹായം വേണോ?" എന്നെഴുതി ആരും കാണാതെ അവനെ കാണിച്ചു. വേണമെന്നു പയ്യൻ ആംഗ്യം കാണിച്ചതോടെ മാനേജർ പോലീസിനെ വിളിച്ചു.

പോലീസ് പാഞ്ഞെത്തി പയ്യന്റെ രണ്ടാനച്ഛനെയും അമ്മയെയും അറസ്റ് ചെയ്തു കൊണ്ട് പോയി എന്നാണ് വാർത്ത. എല്ലാ ചാനലുകളിലും ദേശീയ വാർത്തയാകത്തക്ക വിധം സംഭവം പുറത്താവുകയും ചെയ്തു. പൊട്ടേറ്റോ റെസ്റ്റോറന്റ് ലോക പ്രസിദ്ധമായി. 'ട്രിപ്പ് അഡ്വൈസറി'ൽ പരതിയപ്പോൾ ഉരുളക്കിഴങ്ങു കൊണ്ടുള്ള നിരവധി വിഭവങ്ങൾ രുചികരമായി നൽകുന്ന ഒന്നാംതരം റെസ്റ്റോറന്റ് എന്നു സാക്ഷ്യപത്രവും കണ്ടു. ഇനി പോകുമ്പോൾ അവിടെ കയറണം.

ഒരു കുടുംബത്തിനുള്ളിലെ അരക്ഷിതാവസ്ഥയെക്കുറിച്ച് ഇരെയേറെ ആകുലപ്പെടുന്ന അമേരിക്കൻ ഭരണ  സംവിധാനത്തിനു എന്തുകൊണ്ട് വാഷിംഗ്ടണിൽ സുരക്ഷാ ഒരുക്കാൻ കഴിഞ്ഞില്ല എന്ന് വിസ്മയം പൂണ്ടിരിക്കുമ്പോൾ ന്യുയോർക്കിൽ നിന്ന് അപ്രതീക്ഷമായി ജോസ്‌കുട്ടിയുടെ വിളി വന്നു. "എങ്ങനുണ്ട് നാട്ടിലെ വിവരങ്ങൾ? സുഖമാണോ?"

പാലാക്കാർ തടിമിടുക്ക് ഉള്ളവരും ഏതിനും പോരുന്നവരുമാണെന്നാണ് പണ്ടുമുതലേ കേൾവി. നിങ്ങൾ അവിടുള്ളപ്പോൾ വാഷിങ്ങ്ടണിൽ ഇതെങ്ങനെ നടക്കുന്നു എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്. ജോസുകുട്ടി ഒരു കാർഷിക ശാസ്ത്രജ്ഞനായതിനാൽ ചോദ്യത്തിന് പ്രസക്തി ഇല്ലാതായി.

പാലാക്കടുത്ത് പള്ളിക്കത്തോടിന് സമീപം ആനിക്കാട് തെനിയപ്ലാക്കൽ ഡോ. ടിഎ ജോസഫ് ഊട്ടിയിൽ സെൻട്രൽ പൊട്ടേറ്റോ റിസർച് സ്റ്റേഷനിൽ പ്രിൻസിപ്പൽ സയന്റിസ്റ് ആയിരുന്നു. റിട്ടയർ ചെയ്ത ശേഷം ഭാര്യ ലില്ലിക്കുട്ടിയോടൊപ്പം ന്യുയോർക്കിലുള്ള മകൾ അനുവിനോടും ബാൾട്ടിമോറിലുള്ള മകൾ മിനുവിനോടുമൊപ്പം മാറിമാറി കഴിയുന്നു.

ഉരുളക്കിഴങ്ങു ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യക്കും നാലാം സ്ഥാനം യുഎസിനും ആണ്. ചൈനയും റഷ്യൻ ഫെഡറേഷനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. പൊട്ടേറ്റോ ഉൾപ്പെടുന്ന  ഫിഷ് ആൻഡ് ചിപ്സ് ലോകമാകെ ജനപ്രീതിനേടിയ വിഭവം ആണല്ലോ. ഉത്തരേന്ത്യയിൽ പൊട്ടേറ്റോ എന്നാൽ ആലു ആണ്. ആലു പറാത്തയും ആലു മട്ടറും ആലു ഗോബിയും ദം ആലുവും പ്രിയം. പെപ്സിയുടെ പാക്കറ്റ് വിഭവം ലേയ്സും ഉണ്ട്.

ഹിമാചൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്ലാന്റ് ബ്രീഡിങ്ങിൽ പിഎച്ച്ഡി നേടിയ ജോസ് ഷിംലയിലെ പൊട്ടേറ്റോ റിസർച് ഇൻസ്റ്റിറ്റിയൂട്ടിൽ സേവനം ആരംഭിച്ചു. നൈനിറ്റാൾ, കൊടൈക്കനാൽ സ്റ്റേഷനുകൾക്ക് ശേഷം വീണ്ടും ഷിംല. ഒടുവിൽ 12 വർഷം ഊട്ടിക്കടുത്ത് മൂത്തോറയിൽ പൊട്ടേറ്റോ റിസർച് സ്റ്റേഷൻ  മേധാവിയും പ്രിൻസിപ്പൽ സയന്റിസ്റ്റുമായി റിട്ടയർ ചെയ്തു.

രോഗപ്രതിരോധ ശക്തിയുള്ള കുഫ്‌റി ഗിരിരാജ്, കുഫ്‌റി ശൈലജ, കുഫ്‌റി ഹിമാലിനി, കുഫ്‌റി സൂര്യ, കുഫ്‌റി ഗിരിധരി, കുഫ്‌റി സഹ്യാദ്രി എന്നീ ഇനങ്ങൾ കണ്ടു പിടിച്ച ഗവേഷക സംഘത്തിൽ ജോസഫ് പ്രധാനി ആയിരുന്നു. കണ്ടുപിടുത്തം വിവരിക്കുന്ന ശാസ്ത്രീയ പ്രബന്ധങ്ങൾ പൊട്ടേറ്റോ ജേർണലുകളിൽ പ്രസിദ്ധീകരിച്ചതോടെ സാർവദേശീയ അംഗീകാരമായി.

പഞ്ചാബിലും ഹര്യാനയിലും ഉത്തർപ്രദേശിലും ബിഹാറിലും ഹിമാചലിലും മേഘാലയയിലും തമിഴ്‌നാട്ടിലും എല്ലാം ഉരുളക്കിഴങ്ങു വളരുന്നു. ഗവർമെന്റ് കൊണ്ടുവന്ന വ്യാപാര നിയന്ത്രണ നിയമങ്ങൾ ഉരുളക്കിഴങ്ങുകൃഷിക്കാരെയും ബാധിക്കും. അതിൽ ഉത്കണ്ഠാകുലനാണ്‌ ഡോ. ജോസഫ്..  

അതൊന്നുമല്ല ജോസിനെയും സഹോദരങ്ങളായ തെനിയപ്ലാക്കൽ അവിരാച്ചന്റെ എട്ടുമക്കളെയും വ്യത്യസ്തരാകുന്നത്. ഈ പാലാക്കാരും അവരുടെ മക്കളും മക്കളുടെ മക്കളുമായി ഒരു പടയുണ്ട് വൈറ്റ്ഹൗസിനു 25 മൈൽ ചുറ്റളവിൽ. മേരിലാന്റിലെ ബാൾട്ടിമോർ,  റോക് വിൽ,  പാർക്ക് വിൽ,    ബവി, എൽക്റിഡ്ജ് എന്നിവിടങ്ങളിലും കഴിയുന്നു. തെനിയപ്ലാക്കൽകാർ നോർത്ത് കരോലിനയിലെ ഷാർലറ്റിലും ന്യൂയോർക്ക് സ്റ്റേറ്റിൽ നാസകൗണ്ടിയിലെ ന്യൂ ഹൈഡ്പാർക്കിലുമുണ്ട്. കാനഡയിലും.

അവരിൽ തോമസ് എബ്രഹാം ആണ് വൈറ്റ് ഹൗസിനു ഏറ്റവും അടുത്ത് താമസിക്കുന്നത്. അരമണിക്കൂർ അകലെ റോക് വില്ലിൽ. കാപ്പിറ്റോൾ ഹില്ലിനു 500 മീറ്റർ അടുത്ത് കൊളംബിയ ഡിസ്ട്രിക്റ്റ് അപ്പീൽ കോർട്ടിൽ കേസ് മാനേജർമാരുടെ മേധാവിയായി സേവനം ചെയ്യുന്നു.

കാനഡയിലെ ടൊറന്റോയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ തോമസ് പൊളിറ്റിക്കൽ സയൻസിൽ എംഎ ആണ്. മേരിലാൻഡ് യൂണിവേഴ്‌സിറ്റിയിൽ പാരാ ലീഗൽ സ്റ്റഡീസിൽ ബിരുദാനന്തര യോഗ്യതയും നേടി. 25 വർഷമായി അപ്പീൽ കോർട്ടിൽ സേവനം തുടങ്ങിയിട്ട്.

ആദ്യകാലത്ത് ലഞ്ച്ബ്രെക്ക് സമയത്ത് നടന്നു കാപ്പിറ്റോൾഹില്ലിൽ  ഐഡി കാണിച്ച് കോൺഗ്രസ് ചേമ്പറും മ്യുസിയവും ഒക്കെ കണ്ടു മടങ്ങാൻ കഴിയുമായിരുന്നു. നെയൻ ഇലവനു ശേഷം സെക്യൂരിറ്റി കർശനമാക്കി. ഇപ്പോൾ അഞ്ചു മണിക്കൂർ എങ്കിലും വേണം കണ്ടു മടങ്ങാൻ. ജനുവരി ആറിന് ട്രംപ് അനുയായികൾ കാപിറ്റോൾ മന്ദിരത്തിലേക്ക് ഇരച്ചു കയറിയ ദിവസം അവധി ആയിരുന്നതിനാൽ വീട്ടിലിരുന്നു ടിവിയിലൂടെ തത്സമയ സംപ്രേഷണം കണ്ടു.

മൂന്നാമൻ ഫിലിപ്പും എലിക്കുട്ടിയുമാണ് ആദ്യം അമേരിക്കയിൽ കാലു കുത്തിയത്. മൂത്ത ജേഷ്ടൻ എയർ ഫോഴ്സിൽ ജോലി ചെയ്തിരുന്ന ടിഎ മാത്യുസും ഭാര്യ മേരികുട്ടിയും രണ്ടാമത് എത്തി. അച്ചാമ്മ കാനഡക്കു പോയി. ലില്ലിക്കുട്ടി, തോമസ്, സെബാസ്റ്റിയൻ, റോസമ്മ, ലിസമ്മ, രാജൻ എന്നിവർ പിന്നാലെ. എൺപതെത്തിയ മാത്യൂസിന്റെയും മേരികുട്ടിയുടെയും വിവാഹ സുവർണ്ണ ജൂബിലിക്ക് എല്ലാവരും ഒത്തുകൂടി.
 
തെനിയപ്ളാക്കലെ പതിനാലു മക്കളിൽ രണ്ടുപേരൊഴികെ എല്ലാവരുടെയും വിദ്യാഭ്യാസം സ്‌കൂൾ ഫൈനലോ സെക്കണ്ടറി സ്‌കൂളോ നഴ്സിംഗ് ഡിപ്ലോമയോ ബിരുദമോ കൊണ്ട് അവസാനിച്ചെങ്കിലും രണ്ടാം തലമുറ മുന്നോട്ടു പോയി. ഡോക്ടർമാരും എൻജിനീയർമാരും ടെക്കികളുമുണ്ട്. അവരിൽ ഒരാൾ ബ്രിൻഡാ തോമസ്  കാർണഗി മെലൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി കാലിഫോർണിയയിലെ ഒരു  വൻ പെട്രോളിയം കമ്പനിയിൽ പ്രിൻസിപ്പൽ ഡേറ്റ സയന്റിസ്റ് ആണ്.

വല്യപ്പൻ മത്തായിയുടെ കാലത്ത് അമ്പതേക്കർ ഭൂമിയുണ്ടായിരുന്ന കുടുംബം ആണ് തെനിയപ്ലാക്കൽ. വീതംവച്ചപ്പോൾ തറവാട്ടിൽ താമസിക്കുന്ന ജോർജ്‌കുട്ടിക്കും ഭാര്യ മണിയങ്ങാട്ട് ആനിയമ്മക്കും കിട്ടി. അഞ്ചര ഏക്കർ. റബറിനു വിലയില്ലാത്തതിനാൽ അരയേക്കറിൽ പരീക്ഷണാർത്ഥം  മലവേപ്പ്‌ എന്ന കടുക്കാമരം വച്ചിരിക്കുന്നു. നാലുവർഷം കൊണ്ട് തെങ്ങോളം പൊക്കമായി. വെള്ളൂരിൽ ന്യൂസ്‌പ്രിന്റ് ഉണ്ടാക്കാൻ പറ്റിയ സോഫ്റ്റ് വുഡ് ആണ്.

വീടുപണിക്ക് മരം ഒട്ടും വേണ്ടെന്ന സ്ഥിതിയായിട്ടുണ്ട്. ചൈനയിൽ നിന്ന് പകരം ഉപയോഗിക്കാവുന്ന സ്റ്റീൽ കമ്പികളും റെഡിമേഡ് ഉപകരണങ്ങളും ഓടും എല്ലാം നാട്ടിലേക്കു പ്രവഹിക്കുന്നു. തന്മൂലം റബർ മരങ്ങൾക്കും തേക്കിനുമെല്ലാം വില ഇല്ലാതായിരിക്കുകയാണ്. ബൈഡൻ ഭരണകൂടം ചൈനയെ പിടിച്ചു നിർത്തണമെന്നാണ് ജോർജുകുട്ടിയുടെ അഭിപ്രായം.

ജോർജുകുട്ടി-ആനിയമ്മമാർ നാലഞ്ച് തവണ യുഎസിൽ പോയി വന്നു. രണ്ടു മക്കൾ പ്രിൻസിയും പ്രിൻസും നോർത്ത് കരോളിനയിലെ ഷാർലെറ്റിൽ ജോലി ചെയ്യുന്നു. പ്രിൻസി ബിഎസ്സി നേഴ്സ്, പ്രിൻസ് ഐറ്റിക്കാരനാണ്. ആമസോണിൽ ജോലി.




image
ഷിംല സെൻട്രൽ പൊട്ടേറ്റോ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ പ്രിൻസിപ്പൽ സയന്റിസ്റ് ഡോ.ടിഎ ജോസഫും ഭാര്യ ലില്ലിക്കുട്ടിയും ന്യൂയോർക്കിൽ
image
ഒർലാണ്ടോയിലെ മിസ്സിസ് പോട്ടേറ്റോ റെസ്റ്റോറന്റ്
image
ഊട്ടി പൊട്ടേറ്റോ റിസർച് സ്റ്റേഷനിലെ ഉരുളക്കിഴങ്ങു പാടത്ത് ഗവേഷകർ
image
പൊട്ടേറ്റോ റിസേർച്ചിലെ ഏക മലയാളി സയന്റിസ്റ് ദിവ്യ കെ. ലക്ഷ്മണനും സഹപ്രവർത്തകൻ ഡോ. പ്രിയങ്കും ഭാര്യ ക്രാന്തിയും
image
ബാൾട്ടിമോർ കേരളസമാജം പ്രസിഡന്റ് ആയിരുന്ന ടിഎ മാത്യൂസ്, അന്ന് അംബാസഡർ ആയിരുന്ന കെആർ നാരായണനുമൊത്ത്
image
തോമസും ബ്രൈറ്റും മകൻ ബ്രയാനും; വാഷിംഗ്ടണിൽ തോമസ് ജോലി ചെയ്യുന്ന കൊളംബിയ ഡിസ്ട്രിക്ട് അപ്പീൽ കോടതി മുന്നിൽ
image
കാർണഗി മെലൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി എടുത്ത ബ്രിൻഡ തോമസ് .
image
വൈറ്റ്ഹൗസിനു ചുറ്റുവട്ടത്തെ സഹോദരങ്ങൾ--ജോസഫ്, മാത്യൂസ്, ഫിലിപ്പ്, ലിസമ്മ, തോമസ്, സെബാസ്ട്യൻ
image
പാലാക്കാരുടെ പടയണി- എല്ലാവരും തെനിയംപ്ലാക്കൽക്കാർ.
image
ജോർജുകുട്ടിയും ആനിയമ്മയും നാട്ടിൽ റബ്ബിന് പകരം വച്ച മലവേപ്പ് തോട്ടത്തിൽ; ഷാർലറ്റിലെ മക്കൾ പ്രിൻസ്, പ്രിൻസി, മരുമകൻ ടിനു എന്നിവരൊപ്പം.
Facebook Comments
Share
Comments.
image
Sebastian Adukanil
2021-01-23 14:01:46
Good luck to all.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100
മീശക്ക് അവാർഡ് (എഴുതാപ്പുറങ്ങൾ - 77: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
വിസ, പാസ്‌പോര്‍ട്ട്: കോള്‍ സെന്ററില്‍ വിളിച്ചാല്‍ 20 മിനിറ്റ് വരെ സൗജന്യം
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ - ചില മണ്ടന്‍ ചിന്തകള്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut