Image

കുതിരാന്‍ തുരങ്ക പാത; എന്‍എച്ച്‌ അതോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്

Published on 19 January, 2021
കുതിരാന്‍ തുരങ്ക പാത; എന്‍എച്ച്‌ അതോറിറ്റിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: കുതിരാനില്‍ ഒരു ഭാഗത്തേക്കുള്ള തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജന്‍ ഹൈക്കോടതിയില്‍. ദേശീയപാതാ നിര്‍മ്മാണത്തിലെ അപാകതയെക്കുറിച്ച്‌ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ചീഫ് വിപ്പ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. കേസില്‍ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്.


പാലക്കാട് - തൃശ്ശൂര്‍ ദേശീയപാതയിലെ കുതിരാന്‍ മലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നായിരുന്നു തുരങ്കപാത വരുമ്ബോഴുണ്ടായിരുന്ന പ്രതീക്ഷ. 2009-ല്‍ 165 കോടി രൂപ എസ്റ്റിമേറ്റില്‍ ദേശീയ പാത അതോറിറ്റി സ്വകാര്യ കമ്ബനിയ്ക്ക് കരാര്‍ നല്‍കിയെങ്കിലും 11 വര്‍ഷമായിട്ടും പാത പൂര്‍ത്തിയായില്ല. 


കഴിഞ്ഞ ഏതാനും നാളുകളായി പാതയില്‍ നിര്‍മ്മാണപ്രവര്‍ത്തനവുമില്ല. ഞായറാഴ്ച രാത്രിയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ തുരങ്കപാതയ്ക്ക് മുകളിലേക്ക് പാറക്കല്ല് ഇടിഞ്ഞ് വീണ് പാത പൂര്‍ണമായും തടസ്സപ്പെട്ടത്.


പാതയുടെ മുന്നിലേക്ക് പൂര്‍ണമായും മണ്ണിടിഞ്ഞ് വീണ സ്ഥിതിയായിരുന്നു. നിര്‍മാണത്തിനായി സജ്ജീകരിച്ച വയറിങ്ങിനും ലൈറ്റുകള്‍ക്കും കേടുപാടുകള്‍ ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഇടപെടല്‍ വേണമെന്നാണ് ചീപ്പ് വിപ്പ് കെ രാജന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ നിരവധി അപകടങ്ങളുമുണ്ടാകുന്നു. 


ഈ സാഹചര്യത്തില്‍ കോടതി റിസീവറെ വെച്ച്‌ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ഏറ്റെടുക്കണം. യാത്രാ ക്ലേശം പരിഹരിക്കാന്‍ ഒരു തുരങ്കപാതയെങ്കിലും അടിയന്തരമായി തുറക്കാന്‍ നടപടി വേണമെന്നും കെ രാജന്‍ ആവശ്യപ്പെടുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക