Image

'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി'യില്‍ എത്തുന്നതിനേക്കാള്‍ സഞ്ചാരികള്‍ ഗുജറാത്തിലെത്തുമെന്ന് പ്രധാനമന്ത്രി

Published on 17 January, 2021
'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി'യില്‍ എത്തുന്നതിനേക്കാള്‍ സഞ്ചാരികള്‍ ഗുജറാത്തിലെത്തുമെന്ന് പ്രധാനമന്ത്രി

അഹമ്മദാബാദ്: അമേരിക്കയിലെ ‘സ്റ്റാച്യു ഓഫ് ലിബര്‍ട്ടി’യില്‍ എത്തുന്നതിനേക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ഗുജറാത്തിലെ പട്ടേല്‍ പ്രതിമ കാണാനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം പേര്‍ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി .


രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേവാദിയയിലേക്കുള്ള എട്ട് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് .


”സ്റ്റാച്യു ഓഫ് യൂണിറ്റിയിലെത്തുന്ന സഞ്ചാരികള്‍ക്കൊപ്പം നാട്ടുകാര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഉപകാരപ്പെടും. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും പുതിയ റെയില്‍വേ സംവിധാനം ഗുണകരമാവും.

ഗുജറാത്തിലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന് ‘കേവാദിയ’. ലോകത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണ്. റെയില്‍വേ സംവിധാനം കൂടി ആയതോടെ പ്രതിദിനം ഒരു ലക്ഷം പേര്‍ കേവാദിയയിലെത്തുമെന്നാണ് പ്രതീക്ഷ.” അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക