അപരന്റെ നൊമ്പരമവനവന്റേതാകുമ്പോൾ പ്രകാശത്തിന്റെ പാതകളെ നിഴൽ മൂടും.. അസ്തമനത്തിന്റെ ചോപ്പിൽ ഇരുൾ പടരും...
പുലർച്ചയിലേക്കൊരു രാവിന്റെ ദൂരമുള്ളപ്പോൾ... വചനങ്ങൾ വ്യർത്ഥമാണ്.. വാക്കുകൾ അപരിചിതരാണ്... സ്വപ്‌നങ്ങളുടെ ശ്മശാനത്തിൽ നിന്ന് അതിജീവനത്തിലേക്കുള്ള സമയമധികമാകരുതേയെന്നാശിക്കും..
അപരന്റെ നൊമ്പരം
അറിയേണ്ടതിന്നാർക്ക്;
അതിനൊക്കെ സമയം
എവിടിയാ കവയിത്രി?
അതിവേഗം കുതിക്കുമീ
ലോകത്ത് മനുഷ്യർക്ക് ?
വഴിയിൽ കിടന്നൊരാ-
*അപരിചതനെ ,
അവിടിട്ടേച്ചോടിയ
പുരോഹിതനെ;
മറന്നുവോ വേഗത്തിൽ?
പിന്നപരന്റെ നൊമ്പരം
അവനവന്റേതാകുന്നതെങ്ങനെയാ ?
ഇല്ല ഞാനും തിരക്കിലാണ്
കൂടുതൽ പറയുവാനില്ലെനിക്കൊന്നും
സ്വാർത്ഥത എന്നതിനെ വിളിച്ചു കൊള്ളൂ
(* ബൈബിളിലെ നല്ല ശമരിയാക്കാരന്റെ കഥ )
-വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല