വാഷിംഗ്ടണ്‍, ഡി.സി: ബുധനാഴ്ച ട്രമ്പ് അനുകൂലികള്‍ കാപിറ്റോളില്‍ നടത്തിയ അതിക്രമങ്ങളില്‍ പരുക്കേറ്റ പോലീസ് ഓഫീസര്‍ മരിച്ചു. ഇതൊടെ മരണം അഞ്ചായി. ആഷ്‌ലി ബാബിറ്റ്, 35, എന്ന ാൗി വനിതാ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥ പോലീസ് വെടിയേറ്റും മറ്റു മൂന്നു പെര്‍ വിവിധ രോഗ കാരണങ്ങളാലുമാനുയ് മരിച്ചത്.
അലബാമയിൽ നിന്നുള്ള കെവിൻ ഗ്രീസൺ (55), പെൻസിൽവാനിയയിലെ 50 കാരനായ ബെഞ്ചമിൻ ഫിലിപ്സ്, 34 കാരനായ ജോർജിയ സ്വദേശി റോസാൻ ബോയ്‌ലാൻഡ് എന്നിവരാണ് മരിച്ചത്
ഇതേ സമയം, അക്രമത്തിന്റെ ഉത്തരവാദിത്വമേറ്റ് ക്യാപിറ്റൽ പോലീസ് മേധാവി സ്റ്റീവൻ സണ്ട് രാജി പ്രഖ്യാപിച്ചു. ജനുവരി 16 ന് സണ്ട് സ്ഥാനമൊഴിയുമെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ രാജി സ്പീക്കർ നാൻസി പെലോസി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൌ സ് സാർജന്റ് അറ്റ് ആയിംസും രാജി വയ്ക്കുമെന്ന് സ്പീക്കർ പറഞ്ഞു. സെനറ്റിന്റെ സുരക്ഷാ ചുമതലയുള്ള സാർജന്റ് അറ്റ് ആയിംസിനോട് രാജി വയ്ക്കാൻ സെനറ്റർ ചാക്ക് ഷുമാരും ആവശ്യപ്പെട്ടു.
ഇതേ സമയം, അക്രമത്തിൽ പ്രതിഷേധിച്ച് ഗതാഗത സെക്രട്ടറി എലെയ്ൻ ഷാവോ
രാജി പ്രഖ്യാപിചു. രാജി വയ്ക്കുന്ന ആദ്യത്തെ ട്രംപ് കാബിനറ്റ് അംഗമാണ്. സെന്റ് മജോറിറ്റി ലീഡർ മിച്ച് മക്കോണലിന്റെ ഭാര്യയാണ്. മക്കോണലും ട്രംപിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.
വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്സി ഡിവോസും രാജി വച്ചു
ട്രംപിന്റെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാത്യു പോറ്റിംഗറും രാജകി വച്ചു. ട്രംപിന്റെ മുൻ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് ചീഫ് മിക്ക് മൽവേനി വടക്കൻ അയർലൻഡിലേക്കുള്ള പ്രത്യേക സ്ഥാനപതിയായ തന്റെ സ്ഥാനം ഉപേക്ഷിച്ചു .