Image

ജാതി തുലയട്ടെ; ക്രിസ്ത്യാനിയുടെ കൊതിക്കെറുവ് (അമേരിക്കൻ തരികിട-87)

Published on 28 December, 2020
ജാതി തുലയട്ടെ; ക്രിസ്ത്യാനിയുടെ കൊതിക്കെറുവ് (അമേരിക്കൻ തരികിട-87)
Join WhatsApp News
മലയാളി - ഒരു പുലയ-ചെറുമ വംശം 2020-12-29 01:24:28
മലയാളി - ഒരു പുലയ-ചെറുമ വംശം - - - - - - - - - - - - - - - - - - - - - - - - - - - - - - കേരളത്തിലെ നമ്പൂതിരി അടക്കമുള്ള എല്ലാ ജാതിമതസ്തരായ മലയാളികളുടെയും പൊതുവായ അമ്മ ചെറുമ/പുലയ സ്ത്രീയാണെന്ന ചരിത്ര-ശാസ്ത്ര സത്യം അറിയാത്തവരാണ് എല്ലാ ജാതി മത ദുരഭിമാനികളും, അഹങ്കാരികളും. ഇതോടൊപ്പം ചേർത്തിരിക്കുന്നത്, 2010 ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച മലയാളികളുടെ ജനിതക പഠനത്തെക്കുറിച്ചുള്ള 'എതിരൻ കതിരവൻ്റെ' ( Ethiran Kathiravan ) ലേഖനം പ്രസിദ്ധീകരിച്ചുവന്ന കലാകൗമുദിയുടെ കവർ ചിത്രമാണ്. മലയാളിയുടെ ജാതി-മത ദുരഭിമാനം - - - - - - - - - - - - - - - - - - - - - - - - - - - - - - കേരള സമൂഹത്തിൽ ജാതി-മത ചിന്തയില്ല എന്ന് നാം ഉറച്ചു വിശ്വസിക്കുമ്പോഴും പറയുമ്പോഴും നമ്മുടെ വിവാഹ കമ്പോളത്തിൽ 99% വും ജാതി നിറഞ്ഞു നിൽക്കുകയാണ് എന്ന് മറക്കരുത്. (ഇന്നത്തെ മാതൃഭൂമി, മനോരമ മാട്രിമോണിയൽ പരസ്യങ്ങൾ നോക്കു. നാം ഒരു ജാതി-മത അടിമത്വ സമൂഹമാണെന്ന്, ആ പരസ്യങ്ങൾ തെളിവു നൽകുന്നുണ്ട്.) നാം ജാതിയേയും മതത്തേയും മഹത്വവൽക്കരിച്ച് അവയെ നന്മയായി തെറ്റിദ്ധരിച്ച് ഹൃദയത്തിൽ സൂക്ഷിക്കുന്ന വളരെ യാഥാസ്ഥിതിക സമൂഹമാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിയാനും അത് തുറന്നു പറയാനും ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു. നമ്മുടെ മാനവിക നാട്യത്തിന് സ്വന്തം വീടിൻ്റെ ഉമ്മറപടി കടക്കുന്നതുവരെ മാത്രമേ സ്ഥാനമുള്ളു. ചളിപുരണ്ട ചെരിപ്പു പോലെ നമ്മുടെ മാനവിക ആദർശങ്ങളെ ഉമ്മറപ്പടിയിൽ ഊരിവെച്ചാണ് നാം നമ്മുടെ കുടുംബത്തിനകത്തേക്ക് പ്രവേശിക്കുന്നത്. നാനാ-ജാതി മതസ്ഥരായ പൊതുസമൂഹവുമായി ഇടപഴകാനുള്ള ഒരു മുഖം മൂടി മാത്രമാണ് നമ്മുടെ മാനവികതയും രാഷ്ടീയ പ്രബുദ്ധതാ നാട്യവും. ബ്രാഹ്മണ പൗരോഹിത്യത്തോടും സവർണ്ണ ജാതി ദുരഭിമാനങ്ങളോടുമുള്ള നമ്മുടെ വിധേയത്വം സാംസ്ക്കാരികമായി നിർമ്മിക്കപ്പെട്ടതിനാൽ വിമർശന വിധേയമാക്കാൻ പോലും നമ്മുടെ മാധ്യമങ്ങൾക്ക് കഴിയില്ല. കാരണം, വിമർശനം സവർണ്ണ സാംസ്ക്കാരിക ഹൃദയത്തിന് വേദനിക്കുമെന്നതിനാൽ നമുക്ക് ഒട്ടും താങ്ങാനാകില്ല. സമൂഹത്തിലെ സ്ഥിരം ദുരിതം അനുഭവിക്കുന്ന ജനകോടികളെ നാം മറന്നു കളയുന്നത്, സവർണ്ണതയുടെ ഈ വേദന കാണാനുള്ള കരളുറപ്പ് ഇല്ലാത്തതു കൊണ്ടാണ് ! ജാത്യാഹങ്കാര കൊല, സവർണ്ണ രാഷ്ട്രീയം - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - ജാതി-മത അഹങ്കാര കൊലകൾ ആവർത്തിക്കുമ്പോൾ മാത്രം അവയെക്കുറിച്ച് ചർച്ച ചെയ്യുകയും വീണ്ടും അടുത്ത ജാതി-കൊലക്കായി മറവിയോടെ, മൗനമായി കാത്തിരിക്കുകയും ചെയ്യുന്ന മൃതമായ നമ്മുടെ സാംസ്ക്കാരികതയെ പുതുക്കിപ്പണിയണം എന്നൊരു ചിന്ത പോലും നമുക്ക് ഉണ്ടാകുന്നില്ലെന്നത് കഷ്ടമാണ്. അതിന് തടസ്സം നിൽക്കുന്നത്, ജാതിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് ജാതി ചിന്തയാണെന്ന സവർണ്ണ കാഴ്ച്ചപ്പാടും സവർണ്ണ വ്യാഖ്യാനവുമാണ്. ജാതിയെ കണ്ടാൽ കണ്ണടച്ചാൽ മതി, ജാതി താനെ ഇല്ലാതായിക്കൊള്ളും എന്ന സവർണ്ണ ജാത്യാചാരത്തിൻ്റെ ഉടമകളായ ബ്രാഹ്മണ പൗരോഹിത്യത്തെ ഇപ്പോഴും ക്ഷേത്രങ്ങളിലെ പൗരോഹിത്യ കുത്തകാവകാശികളായി തലയിൽ ചുമന്നു നടക്കുന്ന നമ്മുടെ സംസ്ക്കാരം ഉണ്ടാക്കുന്ന ദുരിതമാണത്. ജനാധിപത്യ രാഷ്ട്രീയം കൊണ്ട് ജാതി-സംസ്ക്കാരത്തെ നമുക്ക് മറികടക്കാൻ ആകേണ്ടതായിരുന്നു. ബ്രാഹ്മണ്യത്തെ തള്ളിപ്പറയാൻ കഴിയാത്ത വിധം രാഷട്രീയ നേതൃത്വത്തിൽ സവർണത ആധിപത്യം നേടിയതിനാൽ, അതിന് മുമ്പുതന്നെ നമുക്ക് പരിരക്ഷ നൽകേണ്ടിയിരുന്ന രാഷ്ട്രീയ കക്ഷികളെയെല്ലാം സവർണ്ണത ബോൺസായി വൃക്ഷങ്ങളായി ചെറുതാക്കി കഴിഞ്ഞു. ഇപ്പോൾ, ഇന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന ബ്രാഹ്മണ പൗരോഹിത്യ സവർണ്ണ ജാതി-രാഷ്ട്രീയത്തിൻ്റെ വടവൃക്ഷത്തിനു താഴെ കൗതുകത്തിനു വളർത്തുന്ന അലങ്കാര ചെടികളായി മതനിരപേക്ഷ രാഷ്ട്രീയ കക്ഷികൾ കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു ! ബ്രാഹ്മണ പൗരോഹിത്യ രാഷ്ട്രീയത്തേയും അതിൻ്റെ ഭക്തി സാംസ്ക്കാരികതയേയും പൂർണ്ണമായും സവർണ്ണ ജാതീയ അടിമത്വമാണെന്ന് ജനങ്ങളോട് തുറന്നു പറയേണ്ടിയിരിക്കുന്നു. ജാതിയുടെ നിർമ്മാതാക്കളും പ്രചാരകരുമായ ബ്രാഹ്മണരോടുള്ള ഭക്തി - ബഹുമാനങ്ങളിൽ നിന്നും സവർണ്ണ ജാതി ഭ്രാന്തിൽ നിന്നും സ്വതന്ത്ര ആധുനിക മാനവിക ജനാധിപത്യ സ്വാതന്ത്ര്യത്തിലേക്ക് സമൂഹത്തെ ഉണർത്താനായി, ഉയർത്താനായി സാംസ്ക്കാരികമായി പ്രബുദ്ധത ആർജ്ജിക്കാനും, സത്യാഭിമുഖ്യം പുലർത്താനും നമുക്ക് കഴിയട്ടെ. ജാത്യാഹങ്കാര കൊലകളും മതസ്പർദ്ധകളും വേണ്ട ; നമ്മൾ മലയാളികൾ ഒരൊറ്റ വംശ പരമ്പരയിലെ അമ്മമാരുടെ മക്കളാണ്. -ചിത്രകാരൻ ടി.മുരളി 27-12-2020, ഞായർ. https://m.facebook.com/story.php?story_fbid=2191301331002873&id=100003690827480 എതിരൻ കതിരവൻ 2008 ജൂൺ 16ന് എഴുതിയ ''നായരീഴവ കൃസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ" എന്ന ബ്ലോഗ് പോസ്റ്റിലേക്കുള്ള ലിങ്ക്: http://www.xn--3vco8bbsc6cd9b3fe9ng.com/.../blog-post... വായനക്കാര്‍ ശ്രദ്ധിക്കുക: - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഈ പോസ്റ്റ്‌ വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.- copied & posted by -andrew * Those who claim to be of bramin 'blood' should have a DNA analysis.
Adv.Cuckoo Devaki 2020-12-29 10:20:26
കേരളത്തിലെ വിവാഹങ്ങൾ എങ്ങനെയാണ് നടക്കുന്നത്? ഇപ്പോഴും വീട്ടുക്കാർ ആലോചിച്ച് ജാതി, മതം, സമ്പത്ത് എല്ലാം ചേരുംപടി ചേർത്ത് തന്നെയാണ്... എൻ്റെ ഓഫീസിൻ്റെ തൊട്ടടുത്തുള്ള റൂം മാട്രിമോണിയൽ ഓഫീസിൻ്റേതാണ്... അവരവിടെ സംസാരിക്കുന്നത് സ്ഥിരമായി കേൾക്കുന്ന ഒരാളെന്ന നിലയിൽ ജാതി ചിന്തകളും സമ്പത്ത് ചിന്തകളും അവിടെ മുന്തിയ തോതിൽ തന്നെയാണ്.. എന്തിനധികം നമ്മുടെ മാധ്യമങ്ങളിലെ മാട്രിമോണിയൽ പേജ്.. ടി വി യിലെ മാട്രിമോണിയൽ പരസ്യങ്ങൾ... ക്രിസ്ത്യൻ മാട്രിമോണി നായർ മാട്രിമോണി" തുടങ്ങിയവ... അവിടങ്ങളിൽ ഇന്നേ വരെ ഒരു മാറ്റത്തിനും നമുക്ക് സാധിച്ചിട്ടില്ല... ഇടപെടാനും പറ്റിയിട്ടില്ല... പ്രണയിച്ചിരുന്നവർ ഒരു ജാതിയല്ലാത്തതു കാരണം ഒരുമിച്ചുള്ള ജീവിതം തിരഞ്ഞെടുക്കാതെ പിരിഞ്ഞ് പോയത് കുറേയേറെയുണ്ട്... എൻ്റെ തന്നെ പല സുഹൃത്തുക്കളും പരസ്പരം മനസ്സിലാക്കി പിരിഞ്ഞവരുണ്ട്... അതായത് ബോധമുള്ളവർ തന്നെ ഈ സമൂഹം ഇങ്ങനെ നിലനിറുത്തി കൊണ്ടു പോകാൻ വെള്ളം വളവും ധാരാളം കൊടുക്കുന്നുണ്ട്... നമ്മൾ ജീവിക്കുന്നിടത്ത് എന്തേലും മാറ്റം കൊണ്ടുവരാൻ സാധിക്കുമോ എന്ന അന്വേഷണത്തിന് പോലും ഒരു സാധ്യതയില്ലാതായിരിക്കുന്നു.. തൊട്ടയൽവക്കങ്ങളിൽ ജാതിയുടെയും മതത്തിൻ്റെയും പ്രതിലോമകരമായ ഇടപെടലുകളെക്കുറിച്ച് " കമാന്ന് ഒരക്ഷരം പോലും മിണ്ടാനാകില്ല... "ഹേ മനുഷ്യൻമാരെ നിങ്ങളീ കാട്ടികൂട്ടുന്ന കല്യാണ മഹാമഹങ്ങൾ പടവലങ്ങ പോലെ താഴോട്ട് വളരുന്നതാണെന്ന് വിളിച്ചുകൂവാൻ തോന്നുന്നുണ്ടെങ്കിലും വായിൽ വെള്ളം പിടിച്ചു നടക്കേണ്ട അവസ്ഥയാണ്.. ആളുകളോട് തുറന്നൊരു സംഭാഷണം പോലും നടക്കുന്നില്ല.. ഇനി സംസാരിക്കാൻ പോയാൽ തന്നെ ഒന്നു തുറവിലേക്ക് എത്തുന്നില്ല... ചുറ്റുമുള്ള ഒരാളിൽ പോലും ഒരു ചലനങ്ങളും ഉണ്ടാക്കാൻ കഴിയാത്ത എൻ്റെ പുരോഗമന ജീവിതം ( എന്താണോ അത് ) കൊണ്ട് വല്യ കാര്യമൊന്നുമില്ല.. വ്യത്യസ്ത ജാതിയിൽപ്പെട്ട പ്രണയിതാക്കൾക്ക് നമ്മളുടെ ജീവിതം കൊണ്ട് കൂടെയുണ്ടാവും എന്ന് ഉറപ്പുണ്ടായിട്ടും പിരിയേണ്ടി വരുന്നത് ഈ കാലത്ത് മനുഷ്യർക്ക് തുറസ്സിനോടുള്ള പേടി തന്നെയാണ്.. അത്രമേൽ അടിമപ്പെട്ട സമൂഹം തന്നെയാണ് നമ്മുടേത്... ജാതി ചിന്തയിൽ.. പണ ചിന്തയിൽ... അടിമചിന്തയിൽ അടിപ്പെട്ടു പോയവരാണ് നാം... " ഞങ്ങൾ മാറ്റി " എന്നെല്ലാവർക്കും അവകാശപ്പെടാം.. പക്ഷെ ഒന്നും മാറിയിട്ടില്ല.. പുറംതോടുകൾ മാറിയിട്ടു കാര്യമില്ല.. അകം ഇപ്പോഴും പഴകി പുഴുത്തതാണ്..
Black X white+ Indian Racists 2020-12-29 10:40:14
Despite all that has happened this year, from Amy Cooper calling the cops on a Black man who asked her to leash her dog, to the many protests against racial injustice, things haven’t changed all that much in terms of everyday racism in America. Jazz musician Keyon Harrold and his 14-year-old son unfortunately had to experience that truth this holiday weekend, during their stay at the Arlo Hotel in Soho, New York. Woman Falsely Accuses Black 14-Year-Old of Stealing Her Phone, Gets Support From Hotel Manager, and Then It Turns up in an Uber. ************** Antisemitism Is On The Rise —As A Teacher And A Jew, I’m Terrified. **** The Washington, D.C., hotel and bar where the white nationalist Proud Boys hang out when they’re in town for protests has announced it will be closed Jan. 6, the day Congress is scheduled to certify the Electoral College vote for President-elect Joe Biden. ***** Indian owned Gas station is for sale after the neighbourhood protest due to the racial slurs by owner & staff, all Indians. *Vote for Democrats in Georgia to save the Nation from racists.
R.Chacko-W.Germany 2020-12-30 10:00:12
German nuns were paid to 'drag' children to be sexually abused by predatory Catholic priests, German nuns aided in the abuse of children by priests in the 1960s and 1970s, according to recently released court documents. A victim testified that he was abused more than 1,000 times by clergy after nuns dragged him to the home of predators, Deutsche Welle reported. The victim alleged some of the nuns received money for acting like "pimps," Der Spiegel reported.
കാല്‍വള കിലുങ്ങുന്നല്ലോ കാറ്റേ! 2020-12-30 10:54:28
ചിരിക്കാം ചിരിക്കാം!!!! പാം ബീച്ചിൽ കാൽവള കിലുക്കം. * സ്വന്തം ഭാര്യക്ക് തടി കൂടുതൽ ആണെന്ന് പറയുന്ന ഭർത്താക്കൻമ്മാരെക്കാൾ കൂടുതൽ കാലം അവരുടെ ഭാര്യമാർ ജീവിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. * നമ്മളിൽ ഓരോരുത്തരിൽ നിന്നും 1400 ഡോളർ വീതം റിപ്പപ്ലിക്ക്നസ്സ് ചൂണ്ടി. ഇത് ദാനം അല്ല, നമ്മൾ കൊടുത്ത ടാക്സ് പണമാണ്. *ഭയാനകമായ 2020 അവസാനിക്കാൻ കുറെ മണിക്കുറുകൾ മാത്രം. ട്രംപിന്റെ നാറിയ ഭരണം അവസാനിക്കാൻ 22 ദിവസങ്ങളും. *ഇ മലയാളിയിൽ ട്രമ്പൻ കമെന്റ്റ് തൊഴിലാളികൾ ഒക്കെ എവിടെ? *കൊറോണ ഹോക്സ് എന്ന് പറഞ്ഞ റിപ്പപ്ലിക്ക്നസ്സ് ആണ് വാക്സീൻ കിട്ടാൻ തലക്കൽ. വാക്സീനെ പരസ്യമായി എതിർക്കുന്നവരും ഉണ്ട് കൂടെ *ലിൻസി ഗ്രഹാമിന്റെയും മോസ്‌കോ മിഷിന്റെയും തിരഞ്ഞെടുപ്പിൽ അപാകതകൾ, അന്വേഷണം താമസിയാതെ. * ക്രിസ്തുമസ്സ് ആഘോഷിക്കാൻ കൂട്ടം കൂടിയ പല കുടുംബങ്ങളിലും കോവിഡ് ആണ് പലരും കൈമാറിയത്. *criminal charges being filed against realDonaldTrump, , he will be arrested/allowed to surrender. He will be booked. His fingerprints will be taken. He will be photographed. His passport will be surrendered, his travel will be restricted, & he will be supervised. കാലിൽ തരിവളയുമായി നടക്കുന്ന ട്രംപിനെ 2021 ൽ കാണാം. മാർലർഗോയിൽ ഉണ്ട് താമസം അനുവദിക്കില്ല എന്ന് അയൽക്കാർ. പാം ബീച്ചിൽ ട്രംപ് വീടുകൾ വാങ്ങാൻ നോക്കുന്നു. -. -സരസൻ
Booby Varghese. 2020-12-30 11:50:55
Our Trump is the most Admired man of 2020.
Tom Abraham 2020-12-30 12:01:11
Trump is angry at Melania's renovations at Mar largo. The 3000 sq.ft residential part was renovated with white marble & dark wood by Melania. He got mad because white house's white is haunting him. Black wood-he hates black, anything that is black. He is also haunted by white proud boys as they are pressing him not to giveup. Trump complained Melania wasted all that money for nothing because he is not leaving white house. Not only that, if he is forced out, he cannot live in Mar Largo because it is a club house & no one live there more than few days. He is looking to buy a large mansion in Palm beach. I will be the house Manager, the real estate agent is a Malyalee too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക