Image

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Published on 27 November, 2020
നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ചകേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 


വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. സിആര്‍പിസി 406 പ്രകാരമാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുള്ള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്.


ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയാവും സര്‍ക്കാര്‍ സുപ്രീം കോടതിയിലും അറിയിക്കുക. 2013ലെ ഭേദഗതി പ്രകാരമുള്ള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാന വാദം. 


കോടതിയില്‍ നടിക്ക് നേരിടേണ്ടി വന്നിട്ടുള്ള മറ്റു കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. അക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചായിരിക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക് പോകുന്നത്.


വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെച്ചിരുന്നു. വിചാരണ നടക്കുന്ന കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് കാണിച്ചാണ് സര്‍ക്കാരും നടിയും ഹൈക്കോടതിയെ സമീപിച്ചത്. 


പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസില്‍ തിങ്കളാഴ്ച്ച മുതല്‍ വിചാരണ ആരംഭിക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ തന്നെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹൈക്കോടതി വിധി വന്നതിന് പിന്നാലെ വിചാരക്കോടതി നടപടികളുമായി മുന്നോട്ട് പോവുകാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക