image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

മൂന്ന്‌ മിനിക്കഥകൾ (പി രഘുനാഥ്)

kazhchapadu 15-Nov-2020
kazhchapadu 15-Nov-2020
Share
image
1. അപ്പിയും അമ്മയും

വടക്കാഞ്ചേരിക്കാരൻ സതീശൻ തിരുവനന്തപുരം സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്യും കാലത്ത് തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്നിരുന്ന  സുമതിയുമായി പരിചയപ്പെടുകയും അത് ഇഷ്ടത്തിൽ ചെന്ന് മുട്ടുകയും ചെയ്തു.  കണ്ണിൽ കണ്ണ് നോക്കിയിരിക്കുന്നത് നിർത്തി കാര്യത്തിലേക്ക് കടക്കാമെന്നു വെച്ച് സുമതിയെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാനായി ഉറ്റ സുഹൃത്ത് വിശ്വംഭരനെ വടക്കാഞ്ചേരിയിൽ നിന്ന് തീവണ്ടി മാർഗം വരുത്തി. പിറ്റേന്ന് ഉച്ചതിരിഞ്ഞു സുമതിയുടെ വീട്ടിലെ സ്വീകരണമുറിയിൽ മുന്നിൽ നിരന്നിരിക്കുന്ന ചായ പലഹാരാദികൾ സ്വാദോടെ അകത്താക്കിക്കൊണ്ടിരിക്കുകയായിരുന്നു മടിയേതുമില്ലാതെ വിശ്വം. 'ചായ എങ്ങനെയുണ്ട് പയലുകളെ' എന്ന് ചോദിച്ചത് തൊട്ടപ്പുറത്ത് നിൽക്കുന്ന  സുമതിയെ സാക്ഷി നിർത്തി അമ്മ തന്നെയാണ്. 'എല്ലാം  നന്നായിട്ടുണ്ട്' എന്ന് കയറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ പറഞ്ഞതോ വിശ്വംഭരനും.'അതു ഞങ്ങടെ അപ്പിയിട്ട ചായയാണെന്ന്' ചിരിച്ചുക്കൊണ്ട് അമ്മ പറഞ്ഞപ്പോൾ  ഒരു നിമിഷം സതീശനെ നോക്കി വിശ്വംഭരൻ വായ പൊത്തിപ്പിടിച്ചു പുറത്തേക്ക് ഓടി. കുറച്ചുകാലത്തെ തിരുവനന്തപുരം ജീവിതം  സതീശന്  പിടിച്ചുനിൽക്കാനുള്ള ത്രാണി നൽകി.

image
image
തങ്ങൾ ചെയ്ത തെറ്റെന്തെന്ന് അറിയാതെ അപ്പിയും അമ്മയും മുഖാമുഖം നോക്കി.  


2. മാമ്പൂ...

ടീച്ചർ ക്ലാസ്സിൽ കുട്ടികളെ പരിചയപ്പെടുന്നു. തന്റെ ഊഴം വന്നപ്പോൾ നന്ദ എഴുന്നേറ്റു നിന്നു.

വീട്ടിൽ ആരൊക്കെയുണ്ട്?

അമ്മ, അച്ഛൻ, ഉണ്ണികൾ..

ഉണ്ണികൾ എത്രെലോക്ക്യ പഠിക്കണത്

മൂത്ത ഉണ്ണി ഒന്നില്, രണ്ടാമത്തെ ഉണ്ണി..

രണ്ടാമത്തെ ഉണ്ണി...

അമ്മേടെ വയറ്റിലെ കടലിൽ മുങ്ങിക്കെടന്ന് നല്ല ഉറക്കാ.. അടുത്ത മാസം വരും..

കുട്ടികൾക്കൊപ്പം ടീച്ചർ ചിരിച്ചു. നാണം വന്നപ്പോൾ നന്ദയും ചിരിച്ചു.

പിറ്റേ മാസം രണ്ടു ദിവസം നന്ദ ക്ലാസ്സിൽ വന്നില്ല.

മൂന്നാം ദിനം അവൾ കുനിഞ്ഞ മുഖത്ത് വിഷമം കെട്ടി ഇരുന്നു. കാരണം ചോദിച്ചപ്പോൾ വിങ്ങി പൊട്ടി.  

അമ്മേടെ വയറ്റിലെ കടലീന്നു വരാൻ ഉണ്ണിക്ക് ഇഷ്ടംല്യാത്രെ...ഉണ്ണി വരില്ല്യാന്ന് ഇപ്പോഴൊന്നും...

അപ്പോഴും കുട്ടികൾ ചിരിച്ചു.

രാത്രി ടീച്ചർ നന്ദയുടെ അമ്മയെ വിളിച്ചു. ഫോണിനപ്പുറത്തെ അമ്മയുടെ കരച്ചിൽ തന്നിൽ വന്നു തൊട്ടിറങ്ങുന്നത് ടീച്ചർ അറിഞ്ഞു. അലകൾ അടങ്ങിയ കടൽ ശാന്തമായപ്പോൾ ടീച്ചർ സാവകാശം ഫോൺ തന്നിൽ നിന്നും അകത്തി വെച്ചു.


3. പാർപ്പിടം

ആൾക്കാർ ആർപ്പുവിളിക്കുന്നുണ്ടായിരുന്നു. കയ്യടിക്കുന്നുണ്ടായിരുന്നു. അക്ഷമരായി സമയചാലകത്തിൽ നോക്കുന്നുന്നുണ്ടായിരുന്നു. ചിലർ പിറുപിറുത്തു.

"ഇനി ഉണ്ടാവില്ലേ.. അവസാനനിമിഷം എന്തെങ്കിലും വിധിയും കൊണ്ടു വരുമോ. വരുമായിരിക്കും. എല്ലാം അങ്ങനെയല്ലേ പതിവ്.. "

അത് കേട്ട ചിലർ നിരാശയിൽ അമറി. ഉത്സവപ്പറമ്പിൽ വെടിക്കെട്ട്‌ കാണാൻ നിൽക്കുന്നതാണ് എനിക്ക് ഓർമ വന്നത്. ഞാൻ മുന്നോട്ട് നടന്നു. ടി വി പ്രദർശനയിടങ്ങളിൽ തിരക്കിനു കുറവില്ല. ലോകകപ്പിൽ  അർജന്റീന ബ്രസീൽ മത്സരം കാണാൻ നിൽക്കുന്ന പോലെ. അല്പം കഴിഞ്ഞപ്പോൾ വലിയ ശബ്ദത്തിൽ അത് ഉണ്ടായി.  കാത്തിരുന്നു കണ്ടവർ ആർപ്പുവിളിച്ചുന്മാദിച്ചു . തിരക്കിൽ ഞാൻ ഏകാകിയായി നടന്നു.

രാത്രി മനസമാധാനത്തോടെ ഒന്ന് തലചായ്ച്ചുറങ്ങാൻ അതിൽ ഒരു മുറി എനിക്ക് തന്നിരുന്നെങ്കിൽ... കാരണം അമ്പതു വർഷം ജീവിച്ചിരുന്നിട്ടും  സ്വന്തമായി ഒരു വീടോ കൂടോ ഒരു സെൻറ് സ്ഥലമോ ഇല്ലാതെ ബസ് സ്റ്റാൻഡിലും കടത്തിണ്ണയിലും റെയിൽവേ സ്റ്റേഷനിലും മുറിഞ്ഞുവീഴുന്ന ഉറക്കരാത്രികളുടെ  കൂടപ്പിറപ്പായിരുന്നു ഞാൻ. ആ എന്നെയെങ്കിലും  നിങ്ങൾ ഒന്നോർത്തിരുന്നെങ്കിൽ...


 


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
നെന്മണി കതിരുകൾ (കവിത: ഡോ. സിന്ധു ഹരികുമാര്‍)
സര്‍വ്വേകല്ല് (കഥ: ജിസ പ്രമോദ് )
ഇന്ത്യയുടെ തലവര (കവിത: വേണുനമ്പ്യാര്‍)
കലയുടെ ദേശീയോദ്ഗ്രഥനം (ഷുക്കൂർ ഉഗ്രപുരം)
40 ആസ്പത്രി ദിനങ്ങള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
തുളസീദളം (കവിത: രാജൻ കിണറ്റിങ്കര)
യാത്ര (കവിത: ദീപു ആര്‍.എസ്, ചടയമംഗലം)
യുവത്വം (കവിത: രേഖാ ഷാജി)
അമ്മയെന്ന നന്മ (കവിത: രാജു കാഞ്ഞിരങ്ങാട്)
ചെന്താമര (കവിത: ഉഷാ ആനന്ദ്)
കാരൂർ സോമന്റെ കുറ്റാന്വേഷണ നോവൽ 'കാര്യസ്ഥൻ' ഇ-മലയാളിയിൽ ഉടൻ...
ചുവപ്പോർമ്മകൾ (കവിത: ചന്ദ്രതാര)
വാക്കേ വാക്കേ കൂടെവിടെ (കവിത: വേണുനമ്പ്യാര്‍)
കുസൃതിക്കാറ്റ് (ജിസ പ്രമോദ് )
സിനിമാക്കൊട്ട (സണ്ണി മാളിയേക്കല്‍)
സ്വകാര്യത അപകടത്തില്‍; സര്‍ച്ച് ശീലങ്ങളില്‍ മാറ്റം വരുത്തിയേ തീരൂ (നിഷാദ് ബാലന്‍, ന്യൂജേഴ്സി)
ക്രൗഞ്ചപക്ഷികള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
ഒന്ന് ചിരിക്കാം (കവിത: ജയശ്രീ രാജേഷ് നായര്‍)
നിങ്ങൾ നല്ല കേൾവിക്കാരാകൂ.. മക്കളെ ചേർത്ത് പിടിക്കൂ (സിനു കൃഷ്ണൻ)
ഒരുപെയിന്റ്പണിക്കാരന്റെലോകസഞ്ചാരങ്ങൾ; വായനാവഴിയിലെ വിസ്മയം (സൗമ്യ സച്ചിൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut