പ്രസിഡന്റ് ട്രംപിന് വീണ്ടും മത്സരിക്കാനാവുമോ? തീർച്ചയായും പറ്റും. നാല് വര്ഷം കഴിയുമ്പോൾ ട്രംപിന് 78 വയസെ ആകു. പ്രസിഡന്റ് -ഇലക്ട് ജോ ബൈഡന്റെ പ്രായം.
പ്രസിഡന്റ് പദവിയിൽ ഇരുന്ന് ഒരിക്കൽ തോറ്റ ശേഷം വീണ്ടും വിജയിച്ച ഒരാളേയുള്ളു, ഗ്രോവർ ക്ളീവ്ലാൻഡ്. 1884-ൽ പ്രസിഡന്റായി. 88 -ൽ ബെഞ്ചമിൻ ഹാരിസനോട് തോറ്റു. 92 -ൽ ഹാരിസനെ തോല്പിച്ച് വീണ്ടും പ്രസിഡന്റായി.
ഹാരിസൺ മുൻ പ്രസിഡന്റ് വില്യം ഹെൻറി ഹാരിസന്റെ പുത്രനാണ്. വില്യം ഹെൻറി ഹാരിസനാണ് നേറ്റീവ് അമേരിക്കൻ നേതാവ് ടെക്കുംസെയെ തോല്പിച്ചത്. പിന്നീട് ടെക്കുംസ് കൊല്ലപ്പെട്ടു .ടിപ്പിക്കാനോ എന്ന സ്ഥലത്തായിരുന്നു (ഇപ്പോൾ ഇന്ത്യാന) ടെക്കുംസെയുടെ ആസ്ഥാനം.
വില്യം ഹെൻറി ഹാരിസൺ 1840 -ൽ പ്രസിഡന്റായി. ഒരു മാസം കഴിഞ്ഞു മരിച്ചു. പിന്നീട് ഓരോ 20 വര്ഷം കഴിഞ്ഞും അധികാരമേൽക്കുന്ന പ്രസിഡന്റ്, സ്ഥാനത്തിരിക്കെ മരിക്കുന്ന സംഭവം 1960 വരെ ഉണ്ടായി. 1860 ലിങ്കൺ; 1880 ജെയിംസ് ഗാർഫീൽഡ്. 1900 വില്യം മക്കിൻലി; 1920 വാറൻ ഹാർഡിംഗ്, 1940 ഫ്രാൻക്ലിൻ റൂസ്‌വെൽറ്റ്; 1960 ജോണ് കെന്നഡി. 1980-ൽ സ്ഥാനമേറ്റ റൊണാൾഡ് റെയ്ഗണ് വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു. അതോടെ ശാപം തീർന്നു.
ഇനി ട്രംപ് മത്സരിക്കുന്നില്ലെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ആരായിരിക്കും? ട്രംപിന്റെ മക്കളായ ട്രംപ് ജൂനിയർ, ഇവാങ്ക ട്രംപ് എന്നിവർക്ക് സാധ്യതയുണ്ട്.
അത് പോലെ ഇന്ത്യാക്കാരിയയായ മുൻ സൗത്ത് കരളിന ഗവർണർ നിക്കി ഹേലി, 48, ടെക്സസ് സെനറ്റർ റ്റെഡ് ക്രൂസ്, 49, ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസ്, 42 , തുടങ്ങിയവരും വരാം.
നിക്കിഹേലിയും കമലാ ഹാരിസും ഏറ്റു മുട്ടിയാൽ രണ്ട് ഇന്ത്യാക്കാരുടെ പോരാട്ടവും കാണാം.
see also