Image

ആഘോഷങ്ങളില്ലാതെ ഉമ്മന്‍ചാണ്ടിക്ക് 77ാം പിറന്നാള്‍

Published on 31 October, 2020
ആഘോഷങ്ങളില്ലാതെ ഉമ്മന്‍ചാണ്ടിക്ക് 77ാം പിറന്നാള്‍
തിരുവനന്തപുരം: എഴുപത്തിയേഴാം പിറന്നാളിലും ആഘോഷങ്ങള്‍ ഒഴിവാക്കി മുന്‍ മുഖ്യമന്ത്രി . ആശംസകള്‍ അറിയിക്കാന്‍ നിരവധി പേരാണ് തിരുവനന്തപുരത്തെ 'പുതുപ്പള്ളി' വീട്ടിലെത്തിയത്. 

എല്ലാവരോടും കുശലം പറഞ്ഞു. മധുരം നല്‍കി. ചിലര്‍ സമ്മാനങ്ങളും നല്‍കി. വീട്ടില്‍ ജന്മദിന കേക്ക് മുറിക്കല്‍ ഉണ്ടായിരുന്നില്ല. സമ്മാനത്തിനൊപ്പം കേക്കുമായി എത്തിയവരോടും കേക്ക് മുറിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

ജന്മദിനത്തില്‍ മറ്റ് ആഘോഷങ്ങള്‍ ഉണ്ടായിരുന്നില്ല. രാവിലെ ഉള്ളൂരിലെ പള്ളിയില്‍ പോയി. കുടുംബ സമേതം പ്രഭാതഭക്ഷണം കഴിച്ചു. മകന്‍ ചാണ്ടി ഉമ്മനും തിരുവനന്തപുരത്ത് എത്തിയിരുന്നു. ആശംസകള്‍ അറിയിക്കാന്‍ വന്നവരോടും, മറ്റ് ആവശ്യങ്ങള്‍ക്ക് എത്തിയവരോടും കാര്യങ്ങള്‍ തിരക്കി വീണ്ടും തിരക്കുകളിലേയ്ക്ക്. 

പക്ഷേ ജന്മദിന ആശംസകള്‍ അറിയിക്കാന്‍ വിളിച്ചവരോടും രാഷ്ട്രീയമായിരുന്നു ഉമ്മന്‍ചാണ്ടിയ്ക്ക് കൂടുതല്‍ പറയാനുണ്ടായിരുന്നത്. വിളിച്ച രാഷ്ട്രീയക്കാരോട് കൂടുതലും ചോദിച്ചത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എന്തായി എന്നായിരുന്നു.

പൊതുവെ ആഘോഷങ്ങളോട് താല്‍പര്യമില്ലെന്നും, തന്റെ വിവാഹം പോലും ആഘോഷിച്ചില്ലെന്നുമായിരുന്നു ജന്മദിന ആഘോഷത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ മറുപടി.
ജന്മദിനമായ ഇന്ന് ലോക മലയാളി സമൂഹം അദ്ദേഹത്തെ ആദരിക്കും. ഓണ്‍ലൈനായാണ് ചടങ്ങ്. 

അമേരിക്ക, കാനഡ, യൂറോപ്പ് ,ഗള്‍ഫ് ,ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതില്‍പരം മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ആദരം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക