Image

സ്വര്‍ണാഭരണങ്ങളില്‍ പ്രേതബാധ: ഒഴിപ്പിയ്കാന്‍ പൂജ, 100 പവനും എട്ട് ലക്ഷവുമായി സ്ത്രീ കടന്നു

Published on 30 October, 2020
സ്വര്‍ണാഭരണങ്ങളില്‍ പ്രേതബാധ: ഒഴിപ്പിയ്കാന്‍ പൂജ, 100 പവനും എട്ട് ലക്ഷവുമായി സ്ത്രീ കടന്നു
ചെന്നൈ: സ്വര്‍ണാഭരണങ്ങളില്‍ പ്രേതബാധയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌, ഒഴിപ്പിയ്ക്കന്‍ പൂജയെന്ന വ്യജേന നൂറുപവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയുമായി സ്ത്രീ കടന്നു, ചെന്നൈ നിലങ്കരൈയിലാണ് സംഭവം ഉണ്ടായത്. 

ബിസിനസുകാരനായ ശിവകുമാറിനെയും ബന്ധുക്കളെയുമണ് സ്ത്രീ കബളിപ്പിച്ചത്. സംഭവത്തില്‍ നാരായണി എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. 

സാരിയില്‍ തീ പടര്‍ന്നുണ്ടായ അപകടത്തില്‍ ശിവകുമാറീന്റെ ഭാര്യ മരിച്ചിരുന്നു. ഇത് സ്വര്‍ണാഭരണത്തില്‍ കൂടിയ ബാധ കാരണമാണെന്ന് അയല്‍വാസിയായ നരയണി പറഞ്ഞു വിശ്വസിപ്പിയ്ക്കുകയായിരുന്നു.

നരായണിയുടെ പൂജ ഫലിച്ചിട്ടുണ്ട് എന്ന് ചില അയല്‍വാസികളും കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. തുടര്‍ന്ന് പരിഹാര പൂജയ്ക്കായി പതിനൊന്നര പവന്‍ ആഭരണവും ഒന്നര ലക്ഷം രൂപയുമാണ് നാരായണി ആദ്യം വാങ്ങിയത്. 

നാല്‍പ്പത്തഞ്ച് ദിവസം കഴിഞ്ഞ് തിരികെ നല്‍കാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ആത്മാക്കള്‍ പോയിട്ടില്ലെന്ന് ഒരു കൊല്ലം വേണ്ടിവരുമെന്നും പിന്നീട് കുടുംബത്തെ അറിയിച്ചു.

ബന്ധുക്കളുടെ വീടുകളിലും ആത്മാക്കള്‍ എത്തിയെന്ന് ധരിപ്പിച്ച്‌ നാരായണി അവരില്‍നിന്നും ആഭരണങ്ങളും പണവും വാങ്ങി. ആറു മാസത്തിനിടെ 90 പവന്‍ സ്വര്‍ണവും ആറു ലക്ഷം രൂപയുമാണ് വിവിധ ബന്ധുക്കളില്‍നിന്നായി വാങ്ങിയത്.


 2019 പകുതിയായിട്ടും ആഭരണങ്ങള്‍ തിരിച്ചുകിട്ടാതായതോടെ പല തവണ നാരയണിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2020 തുടക്കത്തില്‍ ഇവര്‍ മുങ്ങുകയായിരുന്നു. സ്വര്‍ണം ഇവര്‍ വിറ്റിരുന്നു. ആഭരണ വ്യാപാരി ഇത് ഉരുക്കി വില്‍ക്കുകയു ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക