Image

യുപിയില്‍ അമ്മയെ അടക്കം നാലു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

Published on 30 October, 2020
യുപിയില്‍ അമ്മയെ അടക്കം നാലു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍

ലക്‌നൗ: അമ്മയെ അടക്കം നാലു സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൈന്‍പുരി ജില്ലയിലെ സര്‍വേഷ് യാദവ് ആണ് പിടിയിലായത്. പ്രതി മനോരോഗിയാണെന്നാണ് പൊലീസ് പറയുന്നത്.


പുതി ദേവി എന്ന 38കാരിയെ തലയറുത്ത് 14 കഷ്ണങ്ങളാക്കി കുഴിച്ചിട്ട കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. ചാക്കില്‍ കെട്ടിയ മൃതദേഹം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നാണ് ലഭിച്ചത്. ഈ കൊലപാതകത്തില്‍ ഇയാളുടെ അമ്മാവനും അറസ്റ്റിലായിട്ടുണ്ട്.



അമ്മാവനെ വിവാഹം കഴിക്കണമെന്ന് പുതി ദേവിയോട് സര്‍വേഷ് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പുതി ദേവിയെ സര്‍വേഷ് കൊലപ്പെടുത്തിയത്. 


താന്‍ നടത്തിയ കൊലപാതകങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് ഇയാള്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയത്.


20 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് സര്‍വേഷ് ആദ്യമായി കൊലപാതകം നടത്തിയത്. അന്ന് അഹമ്മദാബാദിലെ ഒരു യുവതിയെയാണ് പ്രതി കൊലപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക