Image

പ്രസിഡന്റിന്റെ 'ഫൗച്ചിയും മണ്ടന്മാരും' പരാമർശം, ഒന്നും വ്യക്തിപരമല്ലെന്നു ഫൗച്ചി (മീട്ടു‌)

Published on 20 October, 2020
പ്രസിഡന്റിന്റെ 'ഫൗച്ചിയും മണ്ടന്മാരും' പരാമർശം, ഒന്നും വ്യക്തിപരമല്ലെന്നു ഫൗച്ചി (മീട്ടു‌)
പകർച്ചവ്യാധി വിദഗ്‌ധൻ ഡോ. ആന്തണി ഫൗചിക്കെതിരെ പ്രസിഡന്റ്. ഫൗച്ചിയും മറ്റു മണ്ടന്മാരും പറയുന്നത്  കേട്ടിരുന്നെങ്കിൽ  ഒരുപാട് പേർ  കോവിഡ്  വന്നു മരിക്കുമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഫൗചിയും  മറ്റു മണ്ടന്മാരും പറയുന്ന ഉപദേശങ്ങൾ കേട്ട് അമേരിക്കൻ ജനത മടുത്തു-ട്രംപ്  പറഞ്ഞു.  ഉപദേശം ചെവിക്കൊണ്ടിരുന്നെങ്കിൽ ഏഴോ എട്ടോ ലക്ഷം കോവിഡ് മരണങ്ങൾ അമേരിക്കയിൽ ഉണ്ടാകുമായിരുന്നെന്നും ഫൗച്ചി  ഒരു ദുരന്തമാണെന്നും ട്രംപ്  പറഞ്ഞു 

നിരന്തരം കോവിഡ് വാർത്തകൾ കൊടുക്കുന്ന സി.എൻ.എൻ. നെയും  ട്രംപ് അപഹസിച്ചു.

എന്നാൽ പ്രസിഡന്റിന്റെ പരാമര്ശത്തെപ്പറ്റി അഭിപ്രായം പറയാനില്ലെന്നു 84-കാരനായ ഫൗച്ചി പറഞ്ഞു. കോവിഡ് വീണ്ടും ശക്തിപ്പെടുന്നത് തടയാനാണ് താൻ ശ്രമിക്കുന്നത്. ഗോഡ്ഫാദറിലെ ഒരു സംഭാഷണ ശകലം ഫൗച്ചി ഉപയോഗിക്കുകയും ചെയ്ത. 'ഇതൊന്നും വ്യക്തിപരമല്ല , തികച്ചും ബിസിനസ്  മാത്രം.'

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഡയറക്ടറായ ഫൗച്ചി    കോവിഡിന്റെ പ്രാരംഭഘട്ടം മുതൽ കർശന നിർദ്ദേശങ്ങളാണ് അമേരിക്കൻ ജനതയ്ക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മാസ്ക് ധരിക്കുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും കൊറോണയെ അതിജീവിച്ച രാജ്യങ്ങളെ മാതൃകയായി ചൂണ്ടിക്കാണിച്ചുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങളോട് പ്രസിഡന്റ് ട്രംപിന്  പലപ്പോഴും വിയോജിപ്പായിരുന്നു . മഹാമാരി തുടങ്ങുന്നതിനു മുൻപ് ട്രംപിന്റെ വിശ്വസ്തരിൽ ഒരാളായിരുന്ന ഫൗസി , രോഗത്തെ നേരിടുന്നതിൽ ഭരണാധികാരിയെന്ന നിലയിൽ ട്രംപ് വരുത്തിയ വീഴ്ച തുറന്നു പറഞ്ഞാണ് ശത്രുത സമ്പാദിച്ചത്. 

 'ട്രംപിന് കോവിഡ് പിടിപ്പെട്ടതിൽ അതിശയമില്ല.  ഒന്നും കൂസാതെയുള്ള പെരുമാറ്റത്തിലൂടെ രോഗം ക്ഷണിച്ചു വരുത്തിയതാണ്'  എന്ന് ഫൗച്ചി പറഞ്ഞതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സുപ്രീം കോടതി നോമിനീ എമി കോണി ബാരറ്റിന് വൈറ്റ് ഹൗസിൽ ഒരുക്കിയ സ്വീകരണത്തിൽ  സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആളുകൾ തടിച്ചുകൂടിയത് രോഗവ്യാപനത്തിനു കാരണമായതായി ഫൗച്ചി ചൂണ്ടിക്കാട്ടി. അത്  ടിവി യിൽ കണ്ടപ്പോൾ  ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തെക്കുറിച്ച് ചിന്തിച്ചെന്നും ഡോക്ടർ തുറന്നടിച്ചു. 

സി.വി.എസ്. 15000 പേരെ റിക്രൂട്ട് ചെയ്യുന്നു 

ശൈത്യകാലം വരവായതോടെ പകർച്ചവ്യാധികൾ കൂടുതൽ പകരാനുള്ള സാധ്യത മുൻനിർത്തി ജാഗരൂകമാണ് ആരോഗ്യമേഖല. കോവിഡ് 19 ടെസ്റ്റുകൾക്കും ഫ്ലൂ വാക്‌സിൻ നൽകുന്നതിനും മേൽനോട്ടത്തിനായി 15,000 ആളുകളെ നിയമിക്കാൻ പോകുന്നതായി സി വി എസ് ഹെൽത്ത് തിങ്കളാഴ്ച അറിയിച്ചു. ഇതിൽ പതിനായിരത്തിലധികം നിയമനങ്ങൾ ലൈസൻസ്ഡ് ഫാർമസി ടെക്നിഷ്യന്മാർക്കായിരിക്കും. ഇവർ കോവിഡ് ടെസ്റ്റ് നടത്താനും വാക്സിനേഷന് മേൽനോട്ടം വഹിക്കാനും പ്രാപ്തരായിരിക്കണം എന്നാണ് കമ്പനിയുടെ ആവശ്യം. 

ഫ്ലൂ പോലുള്ള പകർച്ചവ്യാധിയുടെ സീസണിൽ കൂടുതൽ ആളുകളെ  ജോലിക്ക് എടുക്കുന്നത് പതിവ് ഉള്ളതാണെന്ന് ഹ്യൂമൻ റിസോഴ്സ്സ് മേധാവി ലിസ ബിസാക്സ്യ വ്യക്തമാക്കി. കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം കണക്കിലെടുത്ത് ഈ വർഷം കൂടുതൽ പരിശീലനം ലഭിച്ച ഫാർമസി ടെക്നിഷ്യന്മാരെ ആവശ്യമായി വരുമെന്നും അവർ കൂട്ടിച്ചേർത്തു. 

കോവിഡ് ടെസ്റ്റിംഗ് സൈറ്റുകളായി രാജ്യത്താകമാനം നാലായിരത്തോളം സിവിഎസ് ഫാര്മസികളുണ്ട് . ഈ ജോലികളിൽ അധികവും താൽക്കാലികം മാത്രമാണ്. ഫാർമസിസ്റ്റുകൾ, നഴ്സുമാർ, ഫിസിഷ്യൻ അസിസ്റ്റന്റ് , തുടങ്ങിയവരെയാണ് ആവശ്യം 

Join WhatsApp News
Rajeevan Pilli. 2020-10-20 15:53:54
ജോസഫ് സാറിൻറ്റെ കൈ വെട്ടുവാൻ അവസരം ഉണ്ടാക്കിയത് കത്തോലിക്ക കുപ്പായക്കാർ ആണ്. അതിനു ശേഷവും അദ്ദേഹത്തെ അവർ പീഡിപ്പിച്ചു. സലോമിയുടെ മരണകാരണവും കുപ്പായക്കാർ തന്നെ. 9 / 11 തീവൃവാദികൾ സൗദി അറേബ്യാർ ആണ്. നിങ്ങളുടെ ട്രംപ് അവരുടെ പപ്പറ്റ് ആണ്.
മലയാളി 2020-10-20 14:54:26
പട്ടാപകൽ ഫ്രാൻസിൽ അധ്യാപകന്റെ തല വെട്ടി മാറ്റിയ സംഭവം എത്ര കിരാതമാണ്. ആ ഞെട്ടലിന്റെ അലയടികൾ മലയാളികളുടെ ഉള്ളിൽ ഒരു പേടി സ്വപ്നമായി മാറുന്നു. കേരളത്തിൽ അധ്യാപകന്റെ കൈകൾ വെട്ടി മാറ്റിയില്ലേ. ശര്യാ അമേരിക്കയിലും വരുമെന്നോ??? ഈ രാജ്യത്തിന്റെ ഭാവി ഇത്തരം കാട്ടാളന്മാരുടെ കൈയിൽ പെടുമോ? ? നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി എന്തായിതീരും. 9/11എല്ലാവരും മറന്നു പോയോ?? ആ കിരാത വർഗ്ഗം ഇന്നും ലോകത്തുണ്ട്. അമേരിക്കയെ സ്നേഹിക്കുന്നവർക്ക് വോട്ടു ചെയ്യുക. അല്ലെങ്കിൽ, ആയിരങ്ങളുടെ രക്തം നിങ്ങള്ക്ക് മാപ്പു നൽകുകയില്ല.
Ninan Mathew 2020-10-20 16:03:31
some people in America don't know how much is 6 feet distance. The mask is too heavy for them but they can carry a 50 lbs Gun. They have no school education. They are called trumpers.
Independent 2020-10-20 16:27:32
രാഷ്ട്രീയ എതിരാളിയെ തട്ടിക്കൊണ്ടുപോകുക, നിരപരാധികളെ വെടിവെച്ചു കൊല്ലുക, വോട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ തോക്കു ധരിച്ചു ഭീഷണി മുഴക്കുക, വോട്ടു ഡ്രോപ്പ് ബോക്സസിന്റ എണ്ണം കുറക്കുക ഇതൊക്കെയാണ് ട്രംപ് സപ്പോർട്ടേഴ്സിന്റെ ഡെമോക്രാറ്റിക്ക് വഴികൾ . അതുപോലെ മാസ്ക് ധരിക്കാതിരിക്കുക , കെട്ടിപ്പിടിച്ചുമ്മ കൊടുക്കുക കൂട്ടം കൊടുക തുടങ്ങിയവയിൽ കൂടി കോവിഡ് പരത്തി അനേകം മരിക്കാൻ യോഗ്യത ഇല്ലാത്തവരെ കൊല്ലുക എന്നീ ഹീനമായ പരിപാടികളും ട്രംപിനെ സപ്പോർട്ട് ചെയ്യുന്നവർ ചെയ്യുന്നവയാണ് . 220000 പേരിൽ 100000 പേരുടെ ജീവനെങ്കിലും മാസ്ക് ധരിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു . ചൈനീസ് വൈറസ്, യൂറോപ്പ്യൻ വൈറസ് എന്നൊക്കെ പറഞ്ഞരുന്നതല്ലാതെ അതിനെ തടയാൻ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയില്ല . ഇപ്പോൾ പറയുന്നു ട്രംപ് എന്തൊക്കയോ ചെയ്‍തത് കൊണ്ടാണ് എത്രപേര് മരിച്ചത് അല്ലെങ്കിൽ രണ്ടു മില്യൺ മരിക്കുമായിരുന്നു എന്ന് . ഒരു മാസ്ക്ക് കെട്ടാൻപോലും കൂട്ടാക്കാത്ത ട്രംപ് ഇന്നലെ സി എൻ എന്നിനെ തന്തക്ക് ജനിക്കാത്ത ചാനൽ എന്ന് വിളിച്ചു . കാരണം ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റിയുടെ കോവിഡ് സ്ഥിതി വിവരകണക്കുകൾ അവർ എല്ലാ ദിവസവും വെളിപ്പെടുത്തുന്നു അത് ട്രംപിന്റ് നുണ കണക്കുമായി ടാലി ചെയ്യുന്നില്ല . ട്രംപിന്റെ കണക്കു പുസ്തകത്തിൽ രണ്ടുമില്യൺ മരിക്കാൻ സാധ്യത ഉണ്ടായിരുന്നു എന്നും സി എൻ എൻ പറയുന്നത് 220000 പേർ മരിച്ചു എന്നുമാണ് . ഇത് കേട്ടിട്ട് ട്രാമ്പാണ് ശരിയെന്നു ന്നു പറയുന്ന മാത്യുവും , ജോണും , ബോബിയും , വ്യജൻ പിച്ച്ഡിയും, തോമസും , ഉമ്മനും , സഖറിയായും ഒക്കെ. ഇവരൊക്കെ ഒരൽപം ചിന്തിച്ചിരുന്നെങ്കിൽ ഇതുപോലെ വിളിച്ചു പറയില്ല . കഷ്ടം തന്നെ .
Joseph Abraham 2020-10-20 17:52:58
For trumpers- if they can understand. 6 Russian officers charged in 'destructive' hacking campaign. The Justice Department announced charges against Russian intelligence officers in cyberattacks that targeted a French presidential election, the Winter Olympics in South Korea and American businesses. The case implicates the Kremlin unit that interfered in the 2016 U.S. election
J. Mathew 2020-10-20 17:57:51
രാഷ്ട്രീയ എതിരാളികളെ വെടിവെച്ചുകൊല്ലുക, സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുക അവരെ പരിഹസിക്കുക,രാജ്യത്തു മുഴുവൻ കൊള്ളയും കൊള്ളിവയ്പും നടത്തുക,കറുത്ത വർഗ്ഗക്കാരുടെപോലും കടകൾ തീ വയ്ക്കുക ഇവയെല്ലാം ബൈഡൻ അനുകൂലികളുടെ സ്ഥിരം പരിപാടി ആണ്.രാജ്യത്തു മുഴുവൻ അക്രമം നടക്കുന്നത് ബേസ്‌മെന്റിൽ ഇരുന്ന് കണ്ടുരസിച്ചതല്ലാതെ അക്രമം അരുത് എന്ന് ബൈഡൻ പറഞ്ഞില്ല.അപ്പൻ വൈസ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇത്രയും അഴിമതി നടത്തിയെങ്കിൽ പ്രെസിഡെന്റ് ആയാൽ ഉള്ള സ്ഥിതി എന്തായിരിക്കും.ഭാഗ്യത്തിന് അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.സ്ഥിരമായി ഫേക്ക് ന്യൂസ് cnn കണ്ട് ചില മലയാളികളുടെ മനസ് കളിമണ്ണ് ആയി മാറിയിട്ടുണ്ട്.അവർക്ക് സത്യം തിരിച്ചറിയാനുള്ള കഴിവ് തിരികെ ലഭിക്കട്ടെ എന്ന് പ്രാർഥിക്കാം
Pilli Raajeevan 2020-10-20 18:14:14
ജോസഫ് സാറിന്റെ കൈ വെട്ടാൻ അവസരം ഒരുക്കിയത് കത്തോലിക്കാ കുപ്പായക്കാർ ആണെന്ന് എഴുതിക്കണ്ടു.അത് എങ്ങനെ ആണെന്ന് ഒന്ന് വിശദീകരിക്കാമോ.അതിനു ശേഷവും പീഡിപ്പിച്ചു എന്ന് എഴുതിയത് ശരിയാണ്.9/11 പ്രതികൾ എവിടെ ജനിച്ചു എന്നതല്ല വിഷയം.അവരുടെ പ്രവർത്തികൾക്ക് ആരാജ്യത്തിന്റെ അറിവും സമ്മതവും ഉണ്ടായിരുന്നോ എന്നതാണ് വിഷയം.നാഥുറാം ഗോഡ്സെ ജനിച്ചത് ഇന്ത്യയിൽ ആണെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോ.അദ്ദേഹത്തിന്റെ പ്രവർത്തികൾ ഇന്ത്യ ഗവണ്മെന്റ് അറിഞ്ഞാണോ സംഭവിച്ചത്.താങ്കൾ പറയുന്നതുപോലെ ട്രംപ് ആരുടേയും പപ്പറ്റ് അല്ല. ബൈഡൻ ആണ് ചൈനയുടെ പപ്പറ്റ്.
Sam. 2020-10-20 19:03:44
1] Joseph Sir is still alive. Give him a call. He will tell you the truth. 2] look who got arrested in destroying the property during the rally. The police record shows they were white extremists. 3] Joe is not the president yet. Your clown is the president. It is his job to implement Law & Order. 4] if you don't have the courage to come out in real name then don't bother. 5] you are good in searching for Lies. Use the skill to find the truth, turn off Fox, Use your skill to find the phone # of Prof. Joseph 6] if you have real ID publish your e mail, then I will give Joseph Sir's #. * we were coworkers, I was sending him $ 300/month to keep him from starving for one year, the RC church Bishop took one year to process his retirement.
CID Moosa 2020-10-20 19:44:53
There is no proof that Biden is inciting violence in America. But, there are plenty of evidence that Trump is the person doing it. The guy who sent the letter bomba to Trump’s opponents, the guy who drove 600 miles to El Passo and killed many , the guy who drove the car over a White girl and killed her in Scharletvill, are all incited by Trump.
J. Mathew 2020-10-20 20:16:49
Rioters were Biden supporters. When they got arrested Biden campaign managers spent a lot of campaign money to release them from jail. They used campaign money for their bail. All these facts are true and everybody except some CNN addict malayalees know. Sam,if you publish your full name and give your number I shall call you. Biden and all his family members are corrupt. Biden is not mentally or physically fit for the highest position of the this county. Even little children know that the law and order is a state government responsibility. Democrat state governments are failure in this regard.
Grandchildren 2020-10-20 21:20:03
Mathew appacha please come home. You have to take yor medicine. We love you. You will get violent without medicine. Please come home. Three times you posted the same comment. What is going on? You haven’t taken shower for three days and brushed your teeth either.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക