Image

ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറുകീറി കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീയുടെ വധശിക്ഷ ഡിസംബറില്‍

Published on 18 October, 2020
ഗര്‍ഭിണിയെ കൊലപ്പെടുത്തി വയറുകീറി കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീയുടെ വധശിക്ഷ ഡിസംബറില്‍
മിസോറി: യുഎസില്‍ 67 വര്‍ഷത്തിനുശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നു. മിസോറിയില്‍ 2004ല്‍ ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി അവരുടെ വയറുകീറി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ശിക്ഷിക്കപ്പെട്ട ലിസ മോണ്‍ഗോമറിയുടെ വധശിക്ഷയാണ് ഇന്‍ഡ്യാനയില്‍ ഡിസംബര്‍ 8നു നടപ്പാക്കുക.

മാനസികവിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതതെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമുള്ള അവരുടെ അഭിഭാഷകരുടെ അപേക്ഷ കോടതി തള്ളി. 1953ലാണ് ഒടുവില്‍ യുഎസില്‍ ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പിലാക്കിയത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക