വാഷിംഗ്ടൺ ഡി സി :- പ്രസിഡന്റ ഡൊണാൾഡ് ട്രംപ് സുപ്രീം കോടതി ജഡ്ജിയായി നോമിനേറ്റ് ചെയ്ത എമി കോണി ബാറ്ററിന്റെ സെനറ്റ് ജൂഡീഷ്യറി കമ്മറ്റിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
ഒക്ടോബർ 12, 13, 14, 15 തീയതികളിലായി ജുഡീഷ്യറി കമ്മറ്റിയിലെ റിപ്പബ്ളികൻ സെനറ്റർമാരും ഡെമോക്രാറ്റിക്ക് സെനറ്റർമാരും മാറി മാറി ചോദ്യം ചെയ്യൽ തുടരുമ്പോഴും നിർഭയമായി , സുസ്മേരവദനയായി അതിനെ നേരിട്ട് ഇരു പക്ഷക്കാരെയും അൽഭുതപ്പെടുത്തി. സുപ്രീം കോടതിയുടെ മുമ്പിൽ തീരുമാനമാകാതെ നിലനിൽക്കുന്ന ഒബാമ കെയർ , ഗർഭഛിദ്രം, ഇമ്മിഗ്രേഷൻ തുടങ്ങിയ നിരവധി വിഷയങ്ങളിൽ നിലവിലുള്ള ഭരണഘടനാടിസ്ഥാനത്തിൽ തീരുമാനമുണ്ടാകുമെന്നും അതിൽ തന്നെ വ്യക്തിപരമായ താൽപര്യങ്ങൾ ഒരിക്കലും പ്രതിഫലിക്കുകയോ സ്വാധീനം ചെലുത്തുകയോ ഇല്ലെന്ന് എമി വ്യക്തമാക്കിയപ്പോൾ കുരുത്ത ചോദ്യവുമായി വന്ന സെനറ്റർമാർ പോലും നിശ്ശബ്ദരാകുകയായിരുന്നു.
എമിയോടുള്ള എതിർപ്പിനേക്കാൾ പ്രസിഡന്റ് ട്രംപിന്റെ നോമിനിയായതിലുള്ള എതിർപ്പാണ് ഡമോക്രാറ്റിക്ക് പാർട്ടി സെനറ്റർമാരെ പലപ്പോഴും പ്രകോപിപ്പിച്ചത്.
ജുഡീഷ്യറി കമ്മറ്റിയുടെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു ഡമോക്രാറ്റിക്ക് പാർട്ടി സെനറ്റർ അവസാന ദിവസം കൊണ്ടുവന്ന പ്രമേയം കമ്മറ്റി വോട്ടിനിട്ട് തള്ളിക്കളയുകയായിരുന്നു. 22 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 12 റിപ്പബ്ളിക്കുകളും 10 ഡമോക്രാറ്റുകളുമാണ്. പത്തു ഡമോക്രാറ്റുകളും ബഹിഷ്കരിച്ചാലും ഒക്ടോബർ 22 ന് - ജുഡീഷ്യറി കമ്മിറ്റി എമിയുടെ നോമിനേഷൻ അംഗീകരിച്ചു. യു.എസ്. സെനറ്റിന്റെ അവസാന തീരുമാനത്തിനായി സമർപ്പിക്കും. 53 അംഗങ്ങളുടെ പിൻബലമുള്ള റിപ്പബ്ളിക്കൻ പാർട്ടി ഇവരുടെ നോമിനേഷൻ അംഗീകരിക്കുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ. ഒക്ടോബർ 23-നാണ് സെനറ്റ്വോടെടുപ്പ്.
എമിയുടെ നോമിനേഷൻ അംഗീകരിച്ചാൽ അത് നവംബർ 3 - ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂ സാഹചര്യം സൃഷ്ടിക്കുമെന്ന് ഡമോക്രാറ്റുകൾ ഭയപ്പെടുന്നു. ഏമിയുടെ ജുഡീഷ്യറിയിലെ ക്ളീൻ ഇമേജിൽ അമേരിക്കൻ ജനത അഭിമാനിക്കുന്നു. ഒരിക്കൽ നിയമനം ലഭിച്ചാൽ മരിക്കുന്നതു വരെ തുടരാവുന്നതാണ് സുപ്രീം കോടതി ജഡ്ജി തസ്തിക .