വാഷിംഗ്ടണ്‍; അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടുകയെന്ന ഉദ്ദേശത്തോടെ മോദി ഇന്ത്യ സന്ദര്‍ശിച്ച് സമയത്തുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കി ട്രംപ് ഒരു തിരഞ്ഞെടുപ്പ് പ്രചരണ പരീക്ഷണം നടത്തിയിരുന്നു.
നരേന്ദ്ര മോദി അമേരിക്കയെ പ്രശംസിച്ച് സംസാരിക്കുന്ന ഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അമേരിക്ക ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നു, ഞങ്ങളുടെ പ്രചാരണത്തിന് ഇന്ത്യന്‍ അമേരിക്കക്കാരുടെ വലിയ പിന്തുണയുണ്ട് എന്നായിരുന്നു വീഡിയോ പുറത്തുവിട്ട് ട്രംപ് പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്നതാണ് ഏറ്റവും പുതിയ സര്‍വ്വേ പ്രവചനം വ്യക്തമാക്കുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്ത 72 ശതമാനം ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് സ്ഥാന്ര്‍ത്ഥി ജോ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. വെറും 22 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.
കാര്‍നെഗീ എന്‍ഡോവ്‌മെന്റ്, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് ജോണ്‍സ് ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.936 ഇന്ത്യന്‍- അമേരിക്കന്‍ വംശജരാണ് സര്‍വേയില്‍ പങ്കെടുത്തത്.
മോദിയ്ക്കെതിരായ ഡെമോക്രാറ്റുകളുടെ വിമര്‍ശനവും ട്രംപ്-മോദി ബന്ധവും ഉയര്‍ത്തിക്കാട്ടി ഇക്കുറി 50 ശതമാനം ഇന്ത്യന്‍ വംശജരും ട്രംപിനെ പിന്തുണയ്ക്കുമെന്നായിരുന്നു റിപബ്ലിക്കന്‍സ് അവകാശപ്പെട്ടിരുന്നത്. ഇതെല്ലാം തള്ളുന്നതാണ് സര്‍വ്വേ ഫലം. ആരോഗ്യം, വംശീയത, നികുതി, കുടിയേറ്റം,
ഇന്ത്യയുമായുള്ള നയതനത്ര ബന്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കാണ് സര്‍വ്വേയില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത്.
ഡെമോക്രാറ്റുകളാണ് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും അഭിപ്രായപ്പെട്ടു. കുടിയേറ്റം സംബന്ധിച്ച നയങ്ങളിലേയും ന്യൂനപക്ഷങ്ങളോടുള്ള നിലപാടുകളുമാണ് ട്രംപ് ഭരണകുടത്തിനെതിരായ വികാരത്തിന് കാരണമെന്നാണ് സര്‍വ്വേയില്‍ ഉയര്‍ന്ന അഭിപ്രായം.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡന്‍ കമല ഹാരിസിനെ തെരഞ്ഞെടുത്തതും അനുകൂല തരംഗം ഉണ്ടാക്കിയിട്ടുണ്ടെന്നും സര്‍വ്വേയില്‍ അഭിപ്രായം ഉയര്‍ന്നു.