മിഷിഗൺ:- മിഷിഗൺ ഗവർണർ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നിനും ഗവൺമെന്റിനെ അട്ടിമറിക്കുന്നതിനും മിഷിഗൺകാപ്പിറ്റോൾ മന്ദിരം തകർക്കുത്തിനും ഗൂഢാലോചന നടത്തിയവരിൽ രണ്ട് മുൻ മറീനുകളും ഉൾപ്പെട്ടതായി മറീൻ കോർപ്സിന്റെ ഇ മെയിൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു. ഡാനിയേൽ ഹാരിസ്,ജോസഫ് മോറിസൺ എന്നിവരാണ് ഈ 2 പേർ.
ഡാനിയേൽ ഹാരിസ് ഗവർണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് ഫെഡറൽ ചാർജിൽ പറയുന്നത് .ഈ കുറ്റത്തിന് 6 പേർക്കെതിരെയാണ് കേസ്സെടുത്തിരിക്കുന്നത്.
ജോസഫ് മോറിസൺ ആന്റി ടെററിസം നിയമമനുസരിച്ചു ചാർജ് ചെയ്യപ്പെട്ട 7 പേരിൽ ഒരാളാണ്.
രണ്ടു ചാർജുകളിലും ഉൾപ്പെട്ടിരിക്കുന്നവർ 21നും 44-നും ഇടയിൽ പ്രായമുള്ളവരാണ്.
ആന്റി ഗവൺമെന്റ് ആന്റി ലൊ എൻഫോഴ്സ്മെന്റ് വോൾവറിൻ വാച്ച്മാൻ ഗ്രൂപ്പിലെ അംഗമാണ് മോറിസൺ.
കഴിഞ്ഞ വ്യാഴാഴ്ച വരെ ഡാനിയേൽ ഹാരിസ് സേവനത്തിലുണ്ടായിരുന്നതായും റൈഫിളുകളുമായി പരിശീലനം നടത്തിയിരുന്നു. ജോസഫ് മോറിസൺ വർഷങ്ങളായി മറീനായി പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ സേവനത്തിലില്ല.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവത്തിൽ ഉൾപ്പെട്ട 13 പേർ എഫ് ബി ഐ കസ്റ്റഡിയിലായത്.